Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ഈ കണ്ണീരിന് സ്വാദേറും... ഇഷ്ടപ്പെട്ടവനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ഒരു മാസം മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവിലാക്കിയ യുവതിക്ക് മാംഗല്യം; ഗഫൂറിന്റെ മണവാട്ടിയായി സാബിക രജിസ്റ്ററില്‍ ഒപ്പു വയ്ക്കുമ്പോള്‍ കണ്ണ് നനഞ്ഞുപോയി

10 DECEMBER 2019 05:28 PM IST
മലയാളി വാര്‍ത്ത

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയാറ്. ഭൂമിയില്‍ കണ്ടെത്തുന്നു എന്നു മാത്രം. അത് ആരൊക്കെ തടഞ്ഞാലും വഴി പോലെ നടക്കും. അതിനൊരുദാഹരണമായി മാറുകയാണ് പെരിന്തല്‍മണ്ണയിലെ ഈ സംഭവം. പ്രണയബന്ധത്തിന്റെ പേരില്‍ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഒരു മാസത്തോളം മാനസികാരോഗ്യ കേന്ദ്രത്തില്‍ മകളെ തടവിലാക്കിയെന്ന വാര്‍ത്ത കേരളം അത്യന്തം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഇപ്പോള്‍ സന്തോഷം തരുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തുകയാണ്. യുവതി എന്തിന്റെ പേരിലാണോ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടച്ചത് അത് സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ സാബിക കാമുകനായ വരന്തരപ്പിള്ളി സ്വദേശി ഗഫൂറിനെ വിവാഹം കഴിച്ചു. ഏഴ് വര്‍ഷത്തെ നീണ്ട പ്രണയം പ്രതിസന്ധികള്‍ക്കൊടുവില്‍ സാഫല്യത്തിലെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോടാലി രജിസ്റ്റര്‍ ഓഫീസില്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഗഫൂറിന്റെ വീട്ടുകാരും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഗഫൂറുമായുള്ള ബന്ധത്തില്‍നിന്ന് പിന്‍മാറാതെ വന്നതോടെ പ്രകോപിതരായ വീട്ടുകാര്‍ സാബികയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കുകയായിരുന്നു. മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന സാബിക ഒരു മാസത്തോളം എറണാകുളം ജില്ലയിലെ രണ്ട് മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിലായിരുന്നു. ഗഫൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പോലീസ് സാബികയെ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് മോചിപ്പിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സാബികയുടെ പിതാവ്, സഹോദരന്‍, ബന്ധു എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
വളരെ ഞെട്ടലോടെയാണ് കേരളം ഈ വാര്‍ത്ത കേട്ടതം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ടു മാനസീകാരോഗ്യകേന്ദ്രത്തിലാണ് യുവതിയെ പ്രവേശിപ്പിക്കപ്പെട്ടത്. ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ സാബികയും തൃശൂരില്‍ വ്യവസായിയായ ഗഫൂറും തമ്മിലുള്ള വിവാഹത്തോട് സാബികയുടെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. നവംബര്‍ 3 ന് രാത്രി യുവതിയെ മയക്കിക്കിടത്തി മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. മൂന്ന് പേര്‍ വീട്ടില്‍ വന്ന് വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ തന്നെ മരുന്ന് കഴിപ്പിച്ചതായി യുവതി ആരോപിക്കുന്നു. ബോധം വന്നപ്പോള്‍ താന്‍ ആശുപത്രിയിലെ ബെഡ്ഡില്‍ കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. മാനസീക രോഗികള്‍ക്കിടയിലാണ് തന്നെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ബെഡ് ഷീറ്റില്‍ പതിച്ചിരുന്ന ചിഹ്നം കണക്കാക്കി ഇത് ഇടുക്കിയിലെ പൈനിക്കുളത്തെ ആശുപത്രിയാണെന്ന് തിരിച്ചറിഞ്ഞതായി യുവതി പറഞ്ഞു.

യുവാവിന്റെ പരാതിയില്‍ വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കണ്ടെത്തിയത്. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിനു കോടാലി രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് യുവതിയെ പിതാവും സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്നു വിളിച്ചുകൊണ്ടു പോയത്. പിന്നീട് ഗഫൂര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത് അറിഞ്ഞ് യുവതിയെ എസ് എച്ച് ഹോസ്പിറ്റിലില്‍ നിന്നും എറണാകുളം ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഈ ഹോസ്പിറ്റലില്‍ നിന്നും ഡിസംബര്‍ 5 ന് കോടതിയില്‍ എത്തിച്ചു എന്നുമാണ് വിവരം. ആറുമാസത്തിനുള്ളില്‍ വിവാഹം നടത്താമെന്നു പറഞ്ഞാണു യുവതിയെ കൂട്ടിക്കൊണ്ടുപോയതെന്നു ഗഫൂര്‍ പറഞ്ഞിരുന്നു. പിന്നീട് യുവതിയുമായി സംസാരിക്കാനോ കാണാനോ അനുവാദം തന്നില്ല.

അതേ സമയം പിതാവ് മറ്റൊരു ആവശ്യം മുന്നോട്ടു വച്ചു. തങ്ങളുടെ കുടുംബത്തിന് ചേരാത്ത തരത്തിലുള്ള ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ ആവശ്യം. മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത തന്നെ രണ്ട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ആവശ്യമില്ലാത്ത മരുന്നുകളും ഇഞ്ചക്ഷനും നല്‍കി പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴിയില്‍ പിതാവിനും സഹോദരനും ഒരു ബന്ധുവിനുമെതിരേ പോലീസ് കേസെടുത്തു. യുവതിക്ക് യുവാവിനൊപ്പം താമസിക്കാനും തുടര്‍ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം യുവതിയെ ആത്മഹത്യാ പ്രവണത കാട്ടുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവും സഹോദരനുമാണ് ആശുപത്രിയില്‍ കൊണ്ടുവന്നത് എന്നാണ് ആശുപത്രി പറഞ്ഞത്.

എന്തായാലും ഇത്രയും ദുരിതത്തിനൊടുവില്‍ ഗഫൂറിന്റെ കൈപിടിക്കുമ്പോള്‍ സാബികയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഒപ്പം മലയാളികളുടേയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (11 minutes ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (3 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (3 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (3 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (3 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (3 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (4 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (4 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (4 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (5 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (6 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (6 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (8 hours ago)

Malayali Vartha Recommends