Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഈ കണ്ണീരിന് സ്വാദേറും... ഇഷ്ടപ്പെട്ടവനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ഒരു മാസം മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവിലാക്കിയ യുവതിക്ക് മാംഗല്യം; ഗഫൂറിന്റെ മണവാട്ടിയായി സാബിക രജിസ്റ്ററില്‍ ഒപ്പു വയ്ക്കുമ്പോള്‍ കണ്ണ് നനഞ്ഞുപോയി

10 DECEMBER 2019 05:28 PM IST
മലയാളി വാര്‍ത്ത

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയാറ്. ഭൂമിയില്‍ കണ്ടെത്തുന്നു എന്നു മാത്രം. അത് ആരൊക്കെ തടഞ്ഞാലും വഴി പോലെ നടക്കും. അതിനൊരുദാഹരണമായി മാറുകയാണ് പെരിന്തല്‍മണ്ണയിലെ ഈ സംഭവം. പ്രണയബന്ധത്തിന്റെ പേരില്‍ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഒരു മാസത്തോളം മാനസികാരോഗ്യ കേന്ദ്രത്തില്‍ മകളെ തടവിലാക്കിയെന്ന വാര്‍ത്ത കേരളം അത്യന്തം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഇപ്പോള്‍ സന്തോഷം തരുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തുകയാണ്. യുവതി എന്തിന്റെ പേരിലാണോ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടച്ചത് അത് സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ സാബിക കാമുകനായ വരന്തരപ്പിള്ളി സ്വദേശി ഗഫൂറിനെ വിവാഹം കഴിച്ചു. ഏഴ് വര്‍ഷത്തെ നീണ്ട പ്രണയം പ്രതിസന്ധികള്‍ക്കൊടുവില്‍ സാഫല്യത്തിലെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോടാലി രജിസ്റ്റര്‍ ഓഫീസില്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഗഫൂറിന്റെ വീട്ടുകാരും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഗഫൂറുമായുള്ള ബന്ധത്തില്‍നിന്ന് പിന്‍മാറാതെ വന്നതോടെ പ്രകോപിതരായ വീട്ടുകാര്‍ സാബികയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കുകയായിരുന്നു. മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന സാബിക ഒരു മാസത്തോളം എറണാകുളം ജില്ലയിലെ രണ്ട് മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിലായിരുന്നു. ഗഫൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പോലീസ് സാബികയെ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് മോചിപ്പിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സാബികയുടെ പിതാവ്, സഹോദരന്‍, ബന്ധു എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
വളരെ ഞെട്ടലോടെയാണ് കേരളം ഈ വാര്‍ത്ത കേട്ടതം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ടു മാനസീകാരോഗ്യകേന്ദ്രത്തിലാണ് യുവതിയെ പ്രവേശിപ്പിക്കപ്പെട്ടത്. ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ സാബികയും തൃശൂരില്‍ വ്യവസായിയായ ഗഫൂറും തമ്മിലുള്ള വിവാഹത്തോട് സാബികയുടെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. നവംബര്‍ 3 ന് രാത്രി യുവതിയെ മയക്കിക്കിടത്തി മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. മൂന്ന് പേര്‍ വീട്ടില്‍ വന്ന് വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ തന്നെ മരുന്ന് കഴിപ്പിച്ചതായി യുവതി ആരോപിക്കുന്നു. ബോധം വന്നപ്പോള്‍ താന്‍ ആശുപത്രിയിലെ ബെഡ്ഡില്‍ കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. മാനസീക രോഗികള്‍ക്കിടയിലാണ് തന്നെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ബെഡ് ഷീറ്റില്‍ പതിച്ചിരുന്ന ചിഹ്നം കണക്കാക്കി ഇത് ഇടുക്കിയിലെ പൈനിക്കുളത്തെ ആശുപത്രിയാണെന്ന് തിരിച്ചറിഞ്ഞതായി യുവതി പറഞ്ഞു.

യുവാവിന്റെ പരാതിയില്‍ വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കണ്ടെത്തിയത്. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിനു കോടാലി രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് യുവതിയെ പിതാവും സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്നു വിളിച്ചുകൊണ്ടു പോയത്. പിന്നീട് ഗഫൂര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത് അറിഞ്ഞ് യുവതിയെ എസ് എച്ച് ഹോസ്പിറ്റിലില്‍ നിന്നും എറണാകുളം ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഈ ഹോസ്പിറ്റലില്‍ നിന്നും ഡിസംബര്‍ 5 ന് കോടതിയില്‍ എത്തിച്ചു എന്നുമാണ് വിവരം. ആറുമാസത്തിനുള്ളില്‍ വിവാഹം നടത്താമെന്നു പറഞ്ഞാണു യുവതിയെ കൂട്ടിക്കൊണ്ടുപോയതെന്നു ഗഫൂര്‍ പറഞ്ഞിരുന്നു. പിന്നീട് യുവതിയുമായി സംസാരിക്കാനോ കാണാനോ അനുവാദം തന്നില്ല.

അതേ സമയം പിതാവ് മറ്റൊരു ആവശ്യം മുന്നോട്ടു വച്ചു. തങ്ങളുടെ കുടുംബത്തിന് ചേരാത്ത തരത്തിലുള്ള ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ ആവശ്യം. മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത തന്നെ രണ്ട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ആവശ്യമില്ലാത്ത മരുന്നുകളും ഇഞ്ചക്ഷനും നല്‍കി പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴിയില്‍ പിതാവിനും സഹോദരനും ഒരു ബന്ധുവിനുമെതിരേ പോലീസ് കേസെടുത്തു. യുവതിക്ക് യുവാവിനൊപ്പം താമസിക്കാനും തുടര്‍ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം യുവതിയെ ആത്മഹത്യാ പ്രവണത കാട്ടുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവും സഹോദരനുമാണ് ആശുപത്രിയില്‍ കൊണ്ടുവന്നത് എന്നാണ് ആശുപത്രി പറഞ്ഞത്.

എന്തായാലും ഇത്രയും ദുരിതത്തിനൊടുവില്‍ ഗഫൂറിന്റെ കൈപിടിക്കുമ്പോള്‍ സാബികയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഒപ്പം മലയാളികളുടേയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 minute ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (16 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends