Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

സിനിമയല്ലിത് ജീവിതം.... കുടുംബത്തിന് കുടുംബം ജോലിക്ക് ജോലി പണത്തിന് പണം എല്ലാമുണ്ടായിട്ടും സുനിത ബേബിക്കിത് എന്തിന്റെ കേടെന്ന് നാട്ടുകാര്‍; ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോകാന്‍ തയ്യാറെടുക്കവേ എല്ലാം പൊളിച്ചത് ക്ലാസ് മേറ്റ്‌സുകളുടെ ആ ഒത്തുകൂടല്‍; മൂന്നാല് സിനിമകളുടെ തിരക്കഥകള്‍ കൂട്ടിയോജിപ്പിച്ചുള്ള ജീവിതം കണ്ട് അന്തം വിട്ട് മലയാളികള്‍

11 DECEMBER 2019 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലയാളികള്‍ അടുത്തൊന്നും കണ്ടിട്ടില്ലാത്ത സിനിമയെ വെല്ലുന്ന കഥയുടെ ഉള്ളുകളികളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. തിരുവനന്തപുരത്തെ വില്ലയില്‍ വച്ച് ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് നടത്തിയ കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുകയാണ്. പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു 15 വര്‍ഷം മുന്‍പ് ഫോണ്‍ കോളിലൂടെയാണ്. മൂവാറ്റുപുഴയില്‍ ഒരു ഹോട്ടലില്‍ സൂപ്പര്‍വൈസറായിരുന്നു പ്രേംകുമാര്‍. ബന്ധുവായ ദീപക്കിനെ ഹോട്ടലില്‍ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോണ്‍ ചെയ്തത്. ഇതിലൂടെയുണ്ടായ പരിചയം വിവാഹത്തിലെത്തി. 8 വയസ് കൂടുതലും നാല് കെട്ടിയതുമായ യുവതിയെ വേണ്ടെന്ന് വയ്ക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും അടി കൂടിയാണ് വിദ്യയെ സ്വന്തമാക്കിയത്. തേവരയിലടക്കം പല ഭാഗങ്ങളില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചു. 6 മാസമായി ഉദയംപേരൂരിലായിരുന്നു.

അതേ സമയം കാമുകിയായ സുനിത ബേബി ഉയര്‍ന്ന നിലയിലായിരുന്നു. ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്‌സിംഗ് കോളേജില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്‌സിനു ചേര്‍ന്നു.

15വര്‍ഷം പ്രവൃത്തിപരിചയമുള്ള സുനിതയ്ക്ക് കോളേജ് അധികൃതര്‍ പഠനത്തിനൊപ്പം ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് തസ്തികയില്‍ ജോലിയും നല്‍കി. പ്രേംകുമാറാണ് പഠനത്തിന് പണം നല്‍കിയതെന്ന് ചില ബന്ധുക്കളോട് സുനിത പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററില്‍ മാനേജരായിരുന്നു പ്രേംകുമാറിന്റെ പിതാവ്. അങ്ങനെയാണ് സുനിത പഠിച്ച ചെറുവാരക്കോണത്തെ സ്‌കൂളില്‍ പ്രേംകുമാറും എത്തിയത്. ഈ സ്‌കൂളിന്റെ 25ാം വാര്‍ഷികത്തിനാണ് സുനിതയും പ്രേംകുമാറും വീണ്ടും ഒന്നിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുനിത അവസാനമായി വീട്ടിലെത്തിയത്.

ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. കൊലപാതകത്തിന് ശേഷം വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്‌സ്പ്രസിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഫോണ്‍ സിഗ്‌നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം. വിദ്യയെ കാണാനില്ലെന്നുള്ള പ്രേംകുമാറിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രേംകുമാര്‍ ട്രെയിനില്‍ ഉപേക്ഷിച്ച വിദ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ബിഹാറില്‍ എത്തിയതായി തിരിച്ചറിയുകയും അന്വേഷണം ആ വഴിക്ക് നീങ്ങുകയും ചെയ്തിരുന്നു.

ദൃശ്യം മോഡല്‍ പോലെ ധ്യാനം കൂടാന്‍ പോയതും ഇതില്‍ വന്നത് യാദൃശ്ചികം. ഇവിടെ ധ്യാനം കഴിഞ്ഞ് വന്നാണ് പിടികൂടിയതെന്ന് മാത്രം. ആമച്ചലില്‍ രണ്ടുദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച രാവിലെ വരുമെന്ന് പറഞ്ഞാണ് പോയത്. പക്ഷേ ഞായറാഴ്ച സുനിത വന്നില്ല. തിങ്കളാഴ്ച രാവിലെ 11ന് പിതാവ് ജോണിയുടെ ഫോണില്‍ വെള്ളറട പൊലീസിന്റെ വിളിയെത്തി. സുനിതയുടെ രണ്ടു ജോഡി വസ്ത്രങ്ങളുമായി സ്‌റ്റേഷനില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ പ്രേംകുമാറും സുനിതയും അവിടെയുണ്ടായിരുന്നു.

അതേസമയം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ പ്രശ്‌നങ്ങളുടലെടുത്തതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ ഒരുങ്ങിയിരുന്നു. പ്രേംകുമാര്‍ ഗള്‍ഫിലേക്കു കടക്കാനും ആലോചിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (47 minutes ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (56 minutes ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (1 hour ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (1 hour ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (1 hour ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (1 hour ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (2 hours ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (2 hours ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (2 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (2 hours ago)

സംഭവത്തിൽ അന്വേഷണം നടത്തി  (2 hours ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (2 hours ago)

Malayali Vartha Recommends