Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

സിനിമയല്ലിത് ജീവിതം.... കുടുംബത്തിന് കുടുംബം ജോലിക്ക് ജോലി പണത്തിന് പണം എല്ലാമുണ്ടായിട്ടും സുനിത ബേബിക്കിത് എന്തിന്റെ കേടെന്ന് നാട്ടുകാര്‍; ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോകാന്‍ തയ്യാറെടുക്കവേ എല്ലാം പൊളിച്ചത് ക്ലാസ് മേറ്റ്‌സുകളുടെ ആ ഒത്തുകൂടല്‍; മൂന്നാല് സിനിമകളുടെ തിരക്കഥകള്‍ കൂട്ടിയോജിപ്പിച്ചുള്ള ജീവിതം കണ്ട് അന്തം വിട്ട് മലയാളികള്‍

11 DECEMBER 2019 11:53 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ അടുത്തൊന്നും കണ്ടിട്ടില്ലാത്ത സിനിമയെ വെല്ലുന്ന കഥയുടെ ഉള്ളുകളികളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. തിരുവനന്തപുരത്തെ വില്ലയില്‍ വച്ച് ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് നടത്തിയ കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുകയാണ്. പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു 15 വര്‍ഷം മുന്‍പ് ഫോണ്‍ കോളിലൂടെയാണ്. മൂവാറ്റുപുഴയില്‍ ഒരു ഹോട്ടലില്‍ സൂപ്പര്‍വൈസറായിരുന്നു പ്രേംകുമാര്‍. ബന്ധുവായ ദീപക്കിനെ ഹോട്ടലില്‍ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോണ്‍ ചെയ്തത്. ഇതിലൂടെയുണ്ടായ പരിചയം വിവാഹത്തിലെത്തി. 8 വയസ് കൂടുതലും നാല് കെട്ടിയതുമായ യുവതിയെ വേണ്ടെന്ന് വയ്ക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും അടി കൂടിയാണ് വിദ്യയെ സ്വന്തമാക്കിയത്. തേവരയിലടക്കം പല ഭാഗങ്ങളില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചു. 6 മാസമായി ഉദയംപേരൂരിലായിരുന്നു.

അതേ സമയം കാമുകിയായ സുനിത ബേബി ഉയര്‍ന്ന നിലയിലായിരുന്നു. ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്‌സിംഗ് കോളേജില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്‌സിനു ചേര്‍ന്നു.

15വര്‍ഷം പ്രവൃത്തിപരിചയമുള്ള സുനിതയ്ക്ക് കോളേജ് അധികൃതര്‍ പഠനത്തിനൊപ്പം ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് തസ്തികയില്‍ ജോലിയും നല്‍കി. പ്രേംകുമാറാണ് പഠനത്തിന് പണം നല്‍കിയതെന്ന് ചില ബന്ധുക്കളോട് സുനിത പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററില്‍ മാനേജരായിരുന്നു പ്രേംകുമാറിന്റെ പിതാവ്. അങ്ങനെയാണ് സുനിത പഠിച്ച ചെറുവാരക്കോണത്തെ സ്‌കൂളില്‍ പ്രേംകുമാറും എത്തിയത്. ഈ സ്‌കൂളിന്റെ 25ാം വാര്‍ഷികത്തിനാണ് സുനിതയും പ്രേംകുമാറും വീണ്ടും ഒന്നിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുനിത അവസാനമായി വീട്ടിലെത്തിയത്.

ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. കൊലപാതകത്തിന് ശേഷം വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്‌സ്പ്രസിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഫോണ്‍ സിഗ്‌നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം. വിദ്യയെ കാണാനില്ലെന്നുള്ള പ്രേംകുമാറിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രേംകുമാര്‍ ട്രെയിനില്‍ ഉപേക്ഷിച്ച വിദ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ബിഹാറില്‍ എത്തിയതായി തിരിച്ചറിയുകയും അന്വേഷണം ആ വഴിക്ക് നീങ്ങുകയും ചെയ്തിരുന്നു.

ദൃശ്യം മോഡല്‍ പോലെ ധ്യാനം കൂടാന്‍ പോയതും ഇതില്‍ വന്നത് യാദൃശ്ചികം. ഇവിടെ ധ്യാനം കഴിഞ്ഞ് വന്നാണ് പിടികൂടിയതെന്ന് മാത്രം. ആമച്ചലില്‍ രണ്ടുദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച രാവിലെ വരുമെന്ന് പറഞ്ഞാണ് പോയത്. പക്ഷേ ഞായറാഴ്ച സുനിത വന്നില്ല. തിങ്കളാഴ്ച രാവിലെ 11ന് പിതാവ് ജോണിയുടെ ഫോണില്‍ വെള്ളറട പൊലീസിന്റെ വിളിയെത്തി. സുനിതയുടെ രണ്ടു ജോഡി വസ്ത്രങ്ങളുമായി സ്‌റ്റേഷനില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ പ്രേംകുമാറും സുനിതയും അവിടെയുണ്ടായിരുന്നു.

അതേസമയം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ പ്രശ്‌നങ്ങളുടലെടുത്തതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ ഒരുങ്ങിയിരുന്നു. പ്രേംകുമാര്‍ ഗള്‍ഫിലേക്കു കടക്കാനും ആലോചിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (4 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (6 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (6 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (6 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (7 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (7 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (7 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (9 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (9 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (10 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (10 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (10 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (11 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (11 hours ago)

Malayali Vartha Recommends