പ്രണയം അസ്ഥിക്ക് പിടിച്ചതോടെ ഒരു കുട്ടിയുടെ അമ്മയായ യുവതിയെയും കൊണ്ട് നാടുവിട്ടത് വിവാഹം കഴിഞ്ഞ യുവാവ്... ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണമുള്‍പ്പെടെ നാലു ലക്ഷം രൂപയും സഹോദരന്റെ കാറുമായി പുതിയ ജീവിതം ആരംഭിക്കാൻ പ്ലാനിട്ടപ്പോൾ പയ്യന്നൂര്‍ പോലീസിന്റെ വലയിൽ വീണു... പിന്നെ സംഭവിച്ചത്...
പെരിങ്ങോം പാടിയോട്ടുചാല്‍ കണ്ടുവാടിയില് നിന്ന് കാണാതായ ഭര്‍തൃമതിയായ 23 കാരി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞഞ സംഭവത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരമാണ് രണ്ടാം പ്രതിയാക്കി ഇയാളെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണമുള്‍പ്പെടെ നാലു ലക്ഷം രൂപയും സഹോദരന്റെ കാറുമായി ഭര്‍തൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയോടൊപ്പം നാടുവിട്ട യുവാവ് റിമാന്‍ഡില്‍. പയ്യന്നൂരെ യുവാവി നെയാണ് പെരിങ്ങോം എസ്ഐ പി.സി. സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്.
പയ്യന്നൂര്‍ ജുഡിഷല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭാര്യയെ കാണ്മാനില്ലെന്ന യുവതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ പെരിങ്ങോം എസ്ഐയും വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിദ്യ, സിന്ധു എന്നിവരടങ്ങിയ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കി. കോടതി നടപടികള്‍ക്ക് ശേഷം ജുവനൈല്‍ ആക്ട് പ്രകാരമുള്ള കേസില്‍ ഒന്നാം പ്രതിയായി അറസ്റ്റ് രേഖപ്പെടുത്തും.
ഓഗസ്റ്റ് 26നാണ് ഇരുവരെയും കാണാതായത്.യുവാവിനെ കാണാതായത് സംബന്ധിച്ച് സഹോദരന് നല്കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസും യുവതിയെ കാണാതായ സംഭവത്തില്‍ പെരിങ്ങോം പോലീസും കേസെടുത്തിരുന്നു. കോയമ്ബത്തൂര്‍ തിരുപ്പൂരില്‍ താമസിച്ചിരുന്ന ഇരുവരും കൊയിലാണ്ടി തിരുവണ്ണൂരിലെത്തി വാടക വീട്ടില്‍ കഴിഞ്ഞു വരവേയാണ് പെരിങ്ങോം പോലീസ് ഇവരെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha