Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുപ്രസിദ്ധ മോഷ്ടാവ് പറക്കുംതളിക ബൈജു നടുറോഡില്‍ വച്ച് ബന്ധുവിനെ വെട്ടി; ബോംബെറിഞ്ഞ് നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തി!

14 JANUARY 2020 01:53 PM IST
മലയാളി വാര്‍ത്ത

ഉറിയാകോട് നെടിയവിളയില്‍ ഇന്നലെ രാവിലെ ഏഴരയോടെ കാറിലെത്തിയ കുപ്രസിദ്ധ മോഷ്ടാവ് പറക്കും തളിക ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബൈജുവിന്റെ സഹോദരിയുടെ മകന്‍ ലിജോ സൂരിയെ വെട്ടിവീഴ്ത്തി. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അവര്‍ക്കു നേരെ നാടന്‍ ബോംബെറിഞ്ഞ് സംഘം കടന്നുകളയുകയായിരുന്നു. എന്നാല്‍ പിന്നീട് പിടിയിലായതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

കാലിനും തലയ്ക്കും ഗുരുതര പരുക്കേറ്റ നെടിയവിള കടുക്കാമൂല ടി.എസ്.എല്‍.ഭവനില്‍ ലിജോസൂരി(അനു-28)യെ മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രയയ്ക്ക് വിധേയനാക്കി. 2018 മെയ് മാസത്തില്‍ ബൈജുവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് ഇന്നലത്തെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അരശുംമൂട് ജങ്ങ്ഷനില്‍ നിന്ന് നെടിയവിളയിലേക്ക് വരുമ്പോഴാണ് ലിജോസൂരിക്ക് വെട്ടേറ്റത്. ബൈജുവും സംഘവും ലിജോ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചവിട്ടി വീഴ്ത്തി കാലില്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചു. അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പരിസരവാസി ബിനുവിന് ഇടത് കൈക്ക് വെട്ടേറ്റു. ബിനുവിനെ ആദ്യം വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ആക്രമണം കണ്ട് റോഡിലുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇവര്‍ക്കു നേരെ നാടന്‍ ബോംബെറിഞ്ഞ് സംഘം രക്ഷപ്പെട്ടു. പൊട്ടാതെ റോഡിലെ ഓടയില്‍ ഉണ്ടായിരുന്ന ബോംബ് പിന്നീട് നിര്‍വീര്യമാക്കി. അക്രമിസംഘം വന്നത് കഴക്കൂട്ടം സ്വദേശിനിയുടെ പേരിലുള്ള വാടക കാറിലായിരുന്നു. ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ വേളിക്ക് സമീപത്ത് നിന്ന് കണ്ടെത്തി. ഇവിടെ നിന്നും പിന്നീട് രണ്ടുപേരെ പൊലീസ് പിടികൂടിയെന്നാണ് വിവരം. തുമ്പ സ്വദേശിയാണ് പിടിയിലായ മറ്റൊരാള്‍. അക്രമി സംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നു.

നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍, കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ഡി. ബിജുകുമാര്‍,വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ ബി.എസ്.സജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ബൈജു 2018-ല്‍ നെടിയവിളയില്‍ ആക്രമിക്കപ്പെട്ട അതേ സ്ഥലത്തായിരുന്നു ഇന്നലത്തെ പ്രത്യാക്രമണവും. അന്ന് ഓടി രക്ഷപ്പെട്ട ബൈജുവിനെ അരുവിയോട് റോഡില്‍ മൃതപ്രായനായി പിന്നീട് കണ്ടെത്തി. ബൈജുവിന് പരാതിയില്ലാത്തതിനാല്‍ അന്ന് കേസെടുത്തില്ല. പൊലീസാണ് ബൈജുവിനെ അന്ന് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബൈജു ആശുപത്രിയില്‍ നിന്നു മുങ്ങി.

കുടുംബപ്രശ്‌നങ്ങളാണ് ബൈജുവും ലിജോയും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമെന്നു പറയുന്നു. ബൈക്ക് മോഷണം, പിടിച്ച്പറി, അടിപിടി തുടങ്ങി ഒട്ടേറെ കേസുകള്‍ ബൈജുവിനെതിരെ വിവിധ സ്റ്റേഷനുകളിലുണ്ട്. ഗുരുവായൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ നെടിയവിളയെത്തിയപ്പോഴാണ് അന്ന് ആക്രമിക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (57 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (1 hour ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (2 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (3 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (5 hours ago)

Malayali Vartha Recommends