Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കുപ്രസിദ്ധ മോഷ്ടാവ് പറക്കുംതളിക ബൈജു നടുറോഡില്‍ വച്ച് ബന്ധുവിനെ വെട്ടി; ബോംബെറിഞ്ഞ് നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തി!

14 JANUARY 2020 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്

ഉറിയാകോട് നെടിയവിളയില്‍ ഇന്നലെ രാവിലെ ഏഴരയോടെ കാറിലെത്തിയ കുപ്രസിദ്ധ മോഷ്ടാവ് പറക്കും തളിക ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബൈജുവിന്റെ സഹോദരിയുടെ മകന്‍ ലിജോ സൂരിയെ വെട്ടിവീഴ്ത്തി. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അവര്‍ക്കു നേരെ നാടന്‍ ബോംബെറിഞ്ഞ് സംഘം കടന്നുകളയുകയായിരുന്നു. എന്നാല്‍ പിന്നീട് പിടിയിലായതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

കാലിനും തലയ്ക്കും ഗുരുതര പരുക്കേറ്റ നെടിയവിള കടുക്കാമൂല ടി.എസ്.എല്‍.ഭവനില്‍ ലിജോസൂരി(അനു-28)യെ മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രയയ്ക്ക് വിധേയനാക്കി. 2018 മെയ് മാസത്തില്‍ ബൈജുവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് ഇന്നലത്തെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അരശുംമൂട് ജങ്ങ്ഷനില്‍ നിന്ന് നെടിയവിളയിലേക്ക് വരുമ്പോഴാണ് ലിജോസൂരിക്ക് വെട്ടേറ്റത്. ബൈജുവും സംഘവും ലിജോ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചവിട്ടി വീഴ്ത്തി കാലില്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചു. അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പരിസരവാസി ബിനുവിന് ഇടത് കൈക്ക് വെട്ടേറ്റു. ബിനുവിനെ ആദ്യം വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ആക്രമണം കണ്ട് റോഡിലുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇവര്‍ക്കു നേരെ നാടന്‍ ബോംബെറിഞ്ഞ് സംഘം രക്ഷപ്പെട്ടു. പൊട്ടാതെ റോഡിലെ ഓടയില്‍ ഉണ്ടായിരുന്ന ബോംബ് പിന്നീട് നിര്‍വീര്യമാക്കി. അക്രമിസംഘം വന്നത് കഴക്കൂട്ടം സ്വദേശിനിയുടെ പേരിലുള്ള വാടക കാറിലായിരുന്നു. ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ വേളിക്ക് സമീപത്ത് നിന്ന് കണ്ടെത്തി. ഇവിടെ നിന്നും പിന്നീട് രണ്ടുപേരെ പൊലീസ് പിടികൂടിയെന്നാണ് വിവരം. തുമ്പ സ്വദേശിയാണ് പിടിയിലായ മറ്റൊരാള്‍. അക്രമി സംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നു.

നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍, കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ഡി. ബിജുകുമാര്‍,വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ ബി.എസ്.സജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ബൈജു 2018-ല്‍ നെടിയവിളയില്‍ ആക്രമിക്കപ്പെട്ട അതേ സ്ഥലത്തായിരുന്നു ഇന്നലത്തെ പ്രത്യാക്രമണവും. അന്ന് ഓടി രക്ഷപ്പെട്ട ബൈജുവിനെ അരുവിയോട് റോഡില്‍ മൃതപ്രായനായി പിന്നീട് കണ്ടെത്തി. ബൈജുവിന് പരാതിയില്ലാത്തതിനാല്‍ അന്ന് കേസെടുത്തില്ല. പൊലീസാണ് ബൈജുവിനെ അന്ന് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബൈജു ആശുപത്രിയില്‍ നിന്നു മുങ്ങി.

കുടുംബപ്രശ്‌നങ്ങളാണ് ബൈജുവും ലിജോയും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമെന്നു പറയുന്നു. ബൈക്ക് മോഷണം, പിടിച്ച്പറി, അടിപിടി തുടങ്ങി ഒട്ടേറെ കേസുകള്‍ ബൈജുവിനെതിരെ വിവിധ സ്റ്റേഷനുകളിലുണ്ട്. ഗുരുവായൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ നെടിയവിളയെത്തിയപ്പോഴാണ് അന്ന് ആക്രമിക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (23 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (26 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (36 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (41 minutes ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (42 minutes ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (56 minutes ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (59 minutes ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (1 hour ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (1 hour ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

Malayali Vartha Recommends