കോടീശ്വരനായത് അറിഞ്ഞയുടൻ പോലീസ് സ്റ്റേഷനിലേക്ക് ഓടി; അന്യസംസ്ഥാന തൊഴിലാളിക്ക് ഭാഗ്യം തുണച്ചതിന്റെ പിന്നിലെ രഹസ്യം ഇതോ
കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയില്‍ ഒരുകോടി സമ്മാനം അടിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക്. ലോട്ടറിയടിച്ച തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലായിരുന്നു. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് അടിച്ചിരിക്കുന്നത്. ബംഗാൾ ഉത്തർ ദിനജ്പുർ പഞ്ചബയ്യ സ്വദേശി തജ്മുൽ ഹഖ് എന്ന 34 വയസുകാരനാണ് നല്ലളം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം വട്ടക്കിണറിൽ നിന്ന് വാങ്ങിയ കാരുണ്യയുടെ കെആർ 431 സീരിസിലെ കെഒ 828847 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് .
നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴായിരുന്നു ഒരു കോടി രൂപ കിട്ടിയ കാര്യം അറിഞ്ഞത്. ഉടൻ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ കെ.രഘുകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് ടിക്കറ്റ് പരിശോധികുകയും ഉറപ്പു വരുത്തുകയും ചെയ്തു. പിന്നീട് എസ്ഐ യു.സനീഷും സംഘവും തജ്മുൽ ഹഖിനെയും കൂട്ടി സിൻഡിക്കേറ്റ് ബാങ്ക് മാവൂർ റോഡ് ശാഖയിൽ എത്തി സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏൽപിച്ചുക്കുകയായിരുന്നു . 10 വർഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുൽ ഹഖ് കെട്ടിട നിർമാണ തൊഴിലാളിയാണ് ഇദ്ദേഹം . ലോട്ടറി വാങ്ങൽ പതിവാക്കിയ വ്യക്തിയാണ് . , ചില ദിവസങ്ങളിൽ 100 രൂപ വരെ ലോട്ടറി എടുക്കുമായിരുന്നു. ഹഖ് സമ്മാനം ലഭിച്ച വിവരം നാട്ടിലെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha