സംശയത്തിലേക്ക് നയിച്ചത് വസ്ത്രം കത്തിച്ചത്; ഹൃദയാഘാത മരണം കൊലപാതകം എന്ന് തെളിഞ്ഞത് അങ്ങനെ; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തി ഭാര്യ; വർഷങ്ങൾക്ക് ശേഷം കൊലപാതകം ചുരുളഞ്ഞിപ്പോൾ
കാളികാവിൽ ഗൃഹനാഥനെ ഭാര്യയും കാമുകനും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തി. ഈ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. കാളികാവ് മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. ഒന്നര വർഷം മുൻപായിരുന്നു മുഹമ്മദലിയെ കൊലപ്പെടുത്തിയത് . ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉമ്മുൽ സാഹിറ (42), കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോൻ പള്ളിനടയിൽ എന്നിവരെയാണു അറസ്റ്റ് ചെയ്തത് . മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചാണ് പിടിക്കൂടിയത്. ഉമ്മുൽ സാഹിറയെ ഇന്നലെ തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നുമായിരുന്നു പോലീസ് പിടികൂടിയത് . ജെയ്മോനെ ഇന്നു ദിണ്ടിക്കല്ലിൽ നിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്. 2018 സെപ്റ്റംബർ 21നായിരുന്നു മുഹമ്മദലി കൊല്ലപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടപ്പോൾ ഹൃദയാഘാതമെന്ന വിലയിരുത്തലിൽ പിറ്റേന്നു തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു . പിന്നാലെ രണ്ടു മക്കളെയും കൂട്ടി ഉമ്മുൽ സാഹിറ ജെയ്മോനൊപ്പം ഒളിച്ചോടുകയായിരുന്നു. മുഹമ്മദലി മരിച്ച ദിവസം ഇവരുടെ വീട്ടിലുണ്ടായിരുന്ന സുഹൃത്തും കൊല്ലം സ്വദേശിയുമായ ആളുടെ ഒപ്പമാണ് ഉമ്മല്‍ ഷാഹിറ ഒളിച്ചുപോയതെന്നു സൂചന കിട്ടിയിരുന്നു .
ഇരുവരും ചേര്‍ന്ന് മുഹമ്മദലിക്ക് വിഷം നല്‍കിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതോടെയായിരുന്നു മരണത്തിൽ ദുരൂഹത സംശയിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കിയത്. തുടർന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ മുഹമ്മദലിയുടെ ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്തുകയായിരുന്നു. ജെയ്മോനും ഉമ്മുൽസാഹിറയും ശിവകാശിയിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് അവിടെയെത്തിയ മലപ്പുറം പൊലീസ് ഉമ്മുൽ സാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തുകയും ചെയ്തു. പക്ഷേ ജെയ്മോൻ രക്ഷപെടുകയായിരുന്നു . തുടർന്ന് ഇന്നു ദിണ്ടിക്കല്ലിൽ വച്ചാണു ജെയ്മോനെ പിടികൂടിയത്.ഇവര്‍ക്കായി പോലീസ് ഇതര സംസ്ഥാനങ്ങളില്‍ അടക്കം നേരത്തെ തെരച്ചില്‍ നടത്തിയിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 112/18, 113/18 എന്നീ കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചത്.
ടെറസിന് മുകളിൽ വെച്ചുള്ള മദ്യപാനത്തിനിടെയായിരുന്നു ഗ്ലാസിൽ മദ്യത്തിന് പകരം ടെറസിന് മുകളിൽ വെച്ചുള്ള മദ്യപാനത്തിനിടെ ഗ്ലാസിൽ മദ്യത്തിന് പകരം ഒഴിച്ചുനൽകിയത് വിഷമായിരുന്നു. ; മരണം ഉറപ്പാക്കിയ ശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി. ശേഷം കട്ടിലിൽ കിടത്തിയത് ജെയ്‌മോനായിരുന്നു . ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചതും ഭാര്യ ഷാഹിറയായിരുന്നു ; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ചിൽ ഷാഹിറ മൊഴി നൽകി. കേസിൽ വഴിത്തിരിവായത് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തലായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ചിൽ ഷാഹിറ മൊഴി നൽകിയിരുന്നു. കേസിൽ വഴിത്തിരിവായത് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തലായിരുന്നു.
നേരത്തെ കാളികാവ് പൊലീസ് ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.ഇതിനെതിരേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ഡിജിപി, എസ്‌പി, എംഎൽഎ എന്നിവർക്ക് പരാതി നൽകിയിരുന്നു. മുഹമ്മദലി മരിക്കുന്നതിന്റെ തലേദിവസം രാത്രി രണ്ടു മണി വരെ കുടുംബസുഹൃത്തുമൊത്ത് വീട്ടിൽ മദ്യപിച്ചിരുന്നതായി കണ്ടവരുണ്ടായിരുന്നു. പുലർച്ചെ നാലിന് ഭാര്യയായിരുന്നു മുഹമ്മദലി മരിച്ച വിവരം ബന്ധുക്കളെയും അയൽവാസികളെയും അറിയിച്ചത്. മുഹമ്മദലിയുടെ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഭാര്യ ചുട്ടുകരിച്ചതെന്തിനായിരുന്നു എന്ന സംശയവുമുണ്ടായിരുന്നു. മൃതദേഹപരിശോധനയിൽ അമിതമദ്യപാനത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെ ഉമ്മുൽ സാഹിറയുടെയും കാമുകന്റെയും പദ്ധതികൾ വെളിച്ചത്താകുകയായിരുന്നു.
https://www.facebook.com/Malayalivartha