ചൈനയിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടർന്നു ആശുപത്രിയിൽ...
ചൈനയിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചൈനയിലെ വുഹാനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി ഇപ്പോൾ കോട്ടയം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്
നിലവിൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മുൻപ് സൗദി അറേബ്യയിലെ അസീർ നാഷണൽ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ ആശുപത്രിയിലെ മുപ്പത് നഴ്സുമാർ കൂടെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പ്രത്യേക നിരീക്ഷണത്തിലാണ്. എന്നാൽ ഇവർക്ക് പിടിപെട്ടിരിക്കുന്നത് ചൈനയിലെ കൊറോണ വൈറസ് അല്ലെന്നാണ് സ്ഥിരീകരണം.
മലയാളി നഴ്സിനു ബാധിച്ചത് മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെനിന്നുമാണ് റിപ്പോർട്ടുകൾ ..കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു....
കൊറോണ വൈറസ് ബാധിച്ച സഹപ്രവർത്തകയായ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്സുമാർക്കും രോഗമില്ല....
സൗദിയിൽ നൂറോളം നഴ്സുമാർ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും, ഇവരിൽ ഏറെപ്പേരും മലയാളികളാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു.. ഇവരില്‍ ഒരാള്‍ക്കൊഴികെ മറ്റാര്‍ക്കും കൊറോണ പിടിപെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും മുൻകരുതലായി മെഡിക്കൽ സംഘം പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 60 വിമാനങ്ങളിൽ എത്തിയ 12,800 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
വൈറസ് മൂലം ചൈനയിൽ ഇതിനകം 25 പേർ മരിച്ചിട്ടുണ്ട്. ചൈനയിൽ പിടിപെട്ട വൈറസിന് '2019-NCoV' എന്നാണ് പേര് നൽകിയിട്ടുള്ളത്. 830 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതായി ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഉപ മേധാവി ലി ബിന്‍ അറിയിച്ചു. ന്യുമോണിയയ്ക്കു സമാനമായ പനിയും കടുത്ത ശ്വാസം മുട്ടലുമാണ് രോഗലക്ഷണങ്ങള്‍.89 ലക്ഷം പേരുടെ നഗരമാണ് വുഹാന്‍.
ഇങ്ങോട്ടേക്കോ ഇവിടെനിന്നു പുറത്തേക്കോ ഉള്ള യാത്ര ഒഴിവാക്കണമെന്നു ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വുഹാനില്‍നിന്നു അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെത്തിയ വ്യക്തിയിലും വൈറസ് സ്ഥിരീകരിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണ കൊറിയ, ചൈന, എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരെ വിശദ പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിര്‍ദേശം
കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് .കോഴ്സ് പൂര്‍ത്തിയാക്കി ഇന്‍റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളത്.
വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്
ഇന്ത്യയില്‍ കര്‍ശനജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഇതുവരെ സംശയിക്കത്തക്കതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്ന്, പ്രധാനമായും ചൈനയില്‍നിന്നെത്തുന്ന യാത്രികരെ കര്‍ശനപരിശോധനയ്ക്കുശേഷമാണു വിമാനത്താവളങ്ങളില്‍നിന്നു പുറത്തേക്കുപോകാന്‍ അനുവദിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി പ്രധാന ഏഴുവിമാനത്താവളില്‍ കര്‍ശന ജാഗ്രതയാണ്
https://www.facebook.com/Malayalivartha