മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയെ പരസ്യമായി തല്ലിച്ചതച്ച സംഭവം; അച്ഛനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു
മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപികയുടെയും കുട്ടികളുടെയും മുന്നിലിട്ട് മകനെ മർദിച്ച സംഭവത്തിൽ വിദ്യാത്ഥിയുടെ അച്ഛനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിടുകയായിരുന്നു.
അരൂർ മെഴ്സി സ്കൂളിലാണ് നാടിനെ അമ്പരപ്പിച്ച സംഭവം നടന്നത് . അച്ഛൻ ചെയ്തത് ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ വിലയിരുത്തി. ഇത്രയും ക്രൂരമായി ഒരു കുഞ്ഞിനോടും ആർക്കും പെരുമാറാൻ കഴിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനോടും കമ്മീഷൻ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha