പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യം ചെയ്തിരുന്ന യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം; യുവാവ് ആശുപത്രിയിൽ... ആക്രമിച്ചത് യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഒളിച്ചിരുന്ന്
പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ യുവതികൾ ആക്രമണത്തിന് ഇരയാകുന്ന വാർത്തകൾ മാധ്യമങ്ങളിൽ ഇപ്പോൾ പതിവ് വാർത്തയാണ്. രാജ്യത്തൊട്ടാകെ നിരവധി പെൺകുട്ടികൾ ആണ് ഇപ്രകാരം പല വിധ ആക്രമണങ്ങൾക്കും ഇരയായത്. പ്രണയം നിരസിച്ചതിന്റെ പേരിൽ നിരവധി പെൺകുട്ടികൾക്ക് ജീവൻ നഷ്ടമായി. ഇത്തരം വാർത്തകളിൽ കുടുതലും ഇരയാകുന്നത് പെൺകുട്ടികളാണ്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ പേരിൽ ആസിഡ് അക്രമങ്ങൾക്ക് ഇരയാക്കപ്പെട്ട നിരവധി സ്ത്രീകൾ ഇന്ന് നമ്മുടെ രാജ്യത്തിലുണ്ട്. പൊള്ളലേറ്റ് വികൃതമായ മുഖവും ശരീരവുമായി വേദന തിന്ന് ജീവിക്കുന്നവർ. എന്നാൽ പ്രണയാഭ്യർത്ഥനയുമായി പുറകെ നടന്ന് ശല്യം ചെയ്ത യുവാവിന്റെ മുഖത്തു ആസിഡൊഴിച്ച യുവതിയുടെ വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം നടന്നത്.
ഇരുപതുകാരിയായ യുവതിയാണ് ഇരുപത്തിനാല് വയസ്സുള്ള യുവാവിന് നേർക്ക് ആക്രമണം നടത്തിയത്. ഇയാളുടെ കഴുത്തിലും പുറംഭാഗത്തും നെഞ്ചിലും ഇടതു തോളിലും പൊളളലേറ്റതായി പൊലീസ് വെളിപ്പെടുത്തി. മൊറോവാൻ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗോദാമാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവാവിനെ ലക്നൗവിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഭവാനി ഗഞ്ച് ഗ്രാമത്തിലെ പാൽസംഭരണ ശാലയിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്ന രോഹിത് യാദവ് ആക്രമണത്തിന് ഇരയായത്.
യുവാവിന്റെ പ്രണയാഭ്യർത്ഥന യുവതി നിർദേശിച്ചിരുന്നു. ഇതിന്റെ പേരിൽ യുവതിയെ ഇയാൾ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. യുവതി രാവിലെ മുതൽ യുവാവ് ജോലി ചെയ്തിരുന്ന സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് യുവാവെത്തിയപ്പോൾ യുവതി ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിന് ഇരയായ വ്യക്തിയുടെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചതിന് ശേഷം കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha