ജയിൽ മാറ്റത്തിനിടെ പ്രതിയുടെ സാഹസം; പോലീസിനെ കബളിപ്പിച്ച് മുങ്ങിയത് ഇങ്ങനെ ; ചാടിപ്പോയത് കൊലക്കേസ് അടക്കമുള്ള കേസിലെ കുറ്റവാളി
മോഷണക്കേസ് പ്രതിയെ ജയിൽ മാറ്റുന്നതിനിടയിൽ കൈ വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് ആക്രമിച്ച് കവര്‍ച്ച നടത്തിയതടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഈ യുവാവ്. ഇയാളെ ജയില്‍മാറ്റുന്നതിനിടെയായിരുന്നു കൈവിലങ്ങുമായി രക്ഷപ്പെടുകയുണ്ടായി. മാധ്യമ പ്രവർത്തകൻ വിനോദ് ചന്ദ്രനെ ആക്രമിച്ച് കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി ബംഗ്ലാദേശ് സ്വദേശി മാണിക്ക് സര്‍ദരാണ് പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം ജയിലിലേക്ക് ട്രെയിനില്‍ കൊണ്ടുപോവുന്നതിനിടെയായിരുന്നു രക്ഷപ്പെട്ടത്. ചെറുതുരുത്തി ഭാഗത്തു വച്ചായിരുന്നു ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടത്. കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഇയാളുടെ തലയില്‍ മുറിവുള്ളതായും ടീഷര്‍ട്ടും ബര്‍മൂഡയുമാണ് ധരിച്ചതെന്നും പ്രതിയെക്കുറിച്ച് പോലീസ് പറഞ്ഞു.
ഇയാളെ കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്നും ചെറുതുരുത്തി പോലിസ് അറിയിക്കുകയുണ്ടായി. ഈ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക : 04884262401, 9497980531. 2018 സപ്തംബര്‍ ആറിനായിരുന്നു കെ വിനോദ് ചന്ദ്രന്റെ വീട്ടില്‍ നിന്നും നാലംഗ സംഘം 60 പവനും രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ടും 20000 രൂപയും കവര്‍ന്നത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു താഴെ ചൊവ്വ തെഴുക്കിലെ പീടികയ്ക്കു സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കയറി വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും കെട്ടിയിട്ട് മര്‍ദ്ദിച്ചവശാനാക്കിയ ശേഷം കവര്‍ച്ച നടത്തിയത്. മൂന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളുമായിരുന്നു കവര്‍ന്നത്. എന്നാൽ മോഷണം നടത്തിയ ഇയാളെ പിടിക്കൂടിയിരിന്നു. ആ പ്രതിയാണ് ഇപ്പോൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നത്. ചാടിപ്പോയ ഇയാൾക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha