പട്ടാപ്പകൽ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് മോഷണം; സ്വര്‍ണ്ണം വിറ്റ് മടങ്ങവേ പോലീസ് പിടിച്ചു; പ്രതിയെ കണ്ടവർ നടുങ്ങി; കൂടെയുള്ളവർ വില്ലനാകുമ്പോൾ
പട്ടാപ്പകൽ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് മോഷണം നടത്താൻ ശ്രമിച്ച യുവതി പിടിയിൽ . ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ സ്വര്‍ണം കവരുകയായിരുന്നു . ഈ കേസില്‍ ബന്ധുവായ യുവതി അറസ്റ്റിലായി കഴിഞ്ഞു . കാര്‍ത്തികപ്പള്ളി പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് സമീപവാസിയും ബന്ധുവുമായ കാര്‍ത്തികപ്പള്ളി പട്ടര്‍കണ്ടി സമീറയെ (40) പൊലീസ് പിടികൂടിയിരിക്കുന്നത്.വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിസ്‌കാര സമയത്ത് അലീമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണവുമായി സമീറ മുങ്ങുകയായിരുന്നു. വെട്ടിൽ അലീമ മരിച്ചെന്നു കരുതിയായിരുന്നു സമീറ മുങ്ങിയത് . ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പൊലീസിനോടും പറയുകയും ചെയ്തു . ഇതോടെയാണ് സമീറയാണ് ഈ കൃത്യം ചെയ്തത് എന്ന നിഗമനത്തിലാണ് പോലീസ്. മണംപിടിച്ച പൊലീസ് നായ സമീറയുടെ വീട്ടിനടുത്തെത്ത് എത്തിയിരുന്നു .
സ്വര്‍ണം വടകരയിലെ ജുവലറിയില്‍ വിറ്റ ശേഷം വൈകിട്ട് ആറോടെ വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു സമീറ പിടിയിലായത്. മൂസയും ഭാര്യ അലീമയും മാത്രമുള്ള വീട്ടില്‍ സഹായിയായി സമീറ എത്താറുണ്ടായിരുന്നു . വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് സ്വര്‍ണം കവരുന്നത് കണ്ട അലീമയുമായി പിടിവലി ഉണ്ടാകുകയും ചെയ്തു .ഇതേ തുടര്‍ന്നായിരുന്നു ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വായില്‍ തുണി തിരികിയ നിലയിലായിരുന്നു അലീമ കിടന്നിന്നത്. രണ്ടരയോടെ ഭര്‍ത്താവ് മൂസ വീട്ടില്‍ തിരികെ വീട്ടിൽ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ബോധമറ്റു കിടക്കുന്ന അലീമയെയായിരുന്നു കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വടകരയിലെ ജുവലറിയില്‍ നിന്നും പൊലീസ് സ്വര്‍ണം കണ്ടെത്തുകയും ചെയ്‌തു . സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണംകൊണ്ട് പയ്യോളിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ചിരുന്ന സ്വര്‍ണം ഇവര്‍ തിരിച്ചെടുക്കുകയും ചെയ്തു . നിസ്‌കാര സമയത്ത് വീട്ടമ്മയുടെ വായില്‍ തുണി തിരുകി വെട്ടി വീഴ്ത്തി സ്വർണവുമായി മുങ്ങിയത് ബന്ധുവായ സമീറയെന്ന് എല്ലാവരും അറിയുകയായിരുന്നു .
https://www.facebook.com/Malayalivartha