മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒരു വീട്ടിലെ ആറ് കുട്ടികള്‍; മൂന്ന് മാസം പ്രായമായ കുഞ്ഞ് പുലർച്ചെ മരണത്തിന് കീഴടങ്ങിയിട്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തയ്യാറാകാത്തത് ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നു: അപസ്മാരമാണ് എല്ലാ കുഞ്ഞുങ്ങളുടെയും മരണകാരണമെന്ന് പറഞ്ഞൊഴിഞ്ഞ മാതാപിതാക്കൾ കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ ശ്രമിച്ചില്ല
മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒരു വീട്ടിലെ ആറ് കുട്ടികള്‍. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത് റഫീഖ്-സബ്ന ദമ്പതികളുടെ 93ദിവസം പ്രായമായ ആറാമത്തെ ആൺ കുട്ടി നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത്. എന്താണ് മരണകാരണമെന്ന് ആർക്കും അറിയില്ല. അപസ്മാരമാണ് മരണകാരണം എന്ന് മാത്രമാണ് മാതാപിതാക്കൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. മരണങ്ങളില്‍ സംശയം തോന്നിയ അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഏറ്റവുമൊടുവിൽ ഇന്ന് പുലർച്ചെ ദിവസങ്ങൾ മാത്രം പ്രായമായ കുട്ടി മരിച്ചതോടെയാണ് ദുരൂഹത നാട്ടുകാർ തുറന്ന് പറയാൻ തയ്യാറായതും പൊലീസ് ഇടപെട്ടതും. ദമ്പതികളുടെ ആറാമത്തെ ആൺകുഞ്ഞാണ് ഇന്ന് മരിച്ചത്.
93 ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചിട്ടും പോസ്റ്റ്‍മോർട്ടം പോലും നടത്താതെ 10 മണിയോടെ സംസ്കാരച്ചടങ്ങുകൾ നടത്തി. ഇതിന് മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും പോസ്റ്റ്‍മോർട്ടം നടത്താതെ തന്നെയാണ് സംസ്കരിച്ചതെന്നത് ദുരൂഹത കൂട്ടുന്നു. കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ മാതാപിതാക്കൾ ശ്രമിച്ചിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മാതാപിതാക്കളുടെ മൊഴിയെടുക്കും. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തുന്ന കാര്യം അടക്കം പരിഗണിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha