ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ ഐശ്വര്യയെ വിധി തട്ടിയെടുത്ത് വാഹനാപകടത്തിന്റെ രൂപത്തിൽ; മരണവാർത്ത വിശ്വസിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ഭർത്താവ്
ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കെ.എസ്ആര്‍.ടി.സി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് പതിനെട്ട് മലയാളികളടക്കം പത്തൊന്‍പതുപേരാണ് മരിച്ചത്. ഈ കൂട്ടത്തിൽ വിധി ഐശ്വര്യയുടെ ജീവൻ തട്ടിയെടുത്ത് വിവാഹിതയായിട്ട് ഒരു വര്‍ഷം തികയാനിരിക്കെയാണ്. ഭര്‍ത്താവിനൊപ്പം ബംഗലൂരുവില്‍ താമസിച്ചിരുന്ന ഐശ്വര്യ ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയിലേക്ക് വരവെയാണ് അവിനാശിയില്‍ അപകടത്തില്‍ പെട്ടത്.
ഇടപ്പള്ളി പോണേക്കര ഗോപകുമാര്‍ രാജശ്രീ ദമ്പതികളുടെ മകളായ ഐശ്വര്യ ബംഗലൂരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവും ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. ഇപ്പോഴും ഐശ്വര്യയുടെ മരണവാർത്ത വിശ്വസിക്കാൻ ഈ കുടുംബത്തിനായിട്ടില്ല. അപകട വാര്‍ത്ത അറിഞ്ഞതോടെ ഭര്‍ത്താവ് ബംഗലൂരുവില്‍ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും കൊച്ചിയില്‍ നിന്നും അവിനാശിയിലേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha