ചോദ്യം ചെയ്യലിന് വിധേയനാകാതെ ശരണ്യയുടെ കാമുകൻ; ആത്മഹത്യ ചെയ്‌തെന്ന് വ്യാജപ്രചാരണം
ചോദ്യം ചെയ്യലിനു പൊലീസിനു മുന്‍പില്‍ ഹാജരാകാതെ ശരണ്യയുടെ കാമുകന്‍ . തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിലെ കാമുകനാണ് ഒഴിഞ്ഞു മാറി പോകുന്നത് . താന്‍ ഇപ്പോൾ സ്ഥലത്തില്ല എന്നാണ് ഇയാള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇതോടെ വലിയന്നൂര്‍ സ്വദേശിയായ ഇയാളോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സിറ്റി പൊലീസ് വീണ്ടും നോട്ടീസ് നല്‍കുകയും ചെയ്തു. വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേ ദിവസം രാത്രി വലിയന്നൂര്‍ സ്വദേശിയായ കാമുകന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.
ശരണ്യയുടെ വീടിനു പിന്നിലെ റോഡില്‍ ബൈക്കില്‍ ഇയാളെ കണ്ടവരുമുണ്ട്. റോഡില്‍ നില്‍ക്കുന്നത് എന്തിനാണെന്നു ചോദിച്ചപ്പോള്‍ മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ടെന്നും മദ്യപിച്ചതിനാല്‍ അതുവഴി പോകാനാവില്ലെന്നും അതുകൊണ്ടു മാറി നില്‍ക്കുന്നു എന്നുമായിരുന്നു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അല്‍പസമയം കഴിഞ്ഞ് ഇയാള്‍ ഇവിടെ നിന്നു പോകുകയും ചെയ്തു. നാട്ടുകാരിലൊരാള്‍ സിറ്റി പൊലീസിനു മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു . ഈ ദൃശ്യങ്ങളില്‍ ഇയാള്‍ ബൈക്കില്‍ കടന്നു പോകുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ഫോണ്‍വിളികളുടെ കൂടുതല്‍ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരുന്നു. എന്നാൽ കഴിഞ്ഞദിവസം ഇയാള്‍ ആത്മഹത്യ ചെയ്തതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha