1.18 ലക്ഷം രൂപയുണ്ടായിരുന്ന പഴ്സ് കളഞ്ഞെന്നറിഞ്ഞത് വൈകി; വിവരമറിഞ്ഞ ഉടമസ്ഥൻ ഞെട്ടി മിനുറ്റുകൾക്കകം ഫോണിൽ ഒരു കോൾ; പിന്നെ നടന്നതെല്ലാം അവിശ്വസനീയം
പ്രഭാതനടത്തത്തിനിടെ വഴിയിൽ നിന്നും പേഴ്‌സ് നിറയെ പണം കിട്ടി. മുട്ടിക്കുളങ്ങര ചിഞ്ചു ടെയ്ലേഴ്‌സ് ഉടമ വിജയനും സുഹൃത്ത് ഉണ്ണിക്കൃഷ്ണനുമാണ് വഴിയില്‍ നിന്നും ഒരു പഴ്സ് കിടക്കുന്നത് കണ്ടത്. തുറന്നുനോക്കിയതും അതിന്റെ ഉള്ളില്‍ 1.18 ലക്ഷം രൂപയോളം ഉണ്ടായിരുന്നു. എന്നാൽ രണ്ടാമതൊന്നും ആലോചിക്കാതെ ആ പണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഉടൻ തന്നെ ഇരുവരും പണവും പഴ്‌സും ഹേമാംബികനഗര്‍ പോലീസ് സ്റ്റേഷനിൽ കൊണ്ടുപ്പോയി അവിടെ ഏൽപ്പിക്കുകയായിരുന്നു. ജനമൈത്രി പോലീസിന്റെ സഹായത്തോടെയായിരുന്നു പഴ്സിലെ വിലാസം വെച്ച് 20 മിനിറ്റിനകം ഉടമസ്ഥനെ കണ്ടെത്തിയതും . തിരുവേഗപ്പുറ സ്വദേശി പുരുഷോത്തമന്റെയായിരുന്നു കളഞ്ഞ് കിട്ടിയ പഴ്‌സ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രാമധ്യേ മുട്ടിക്കുളങ്ങരയില്‍വെച്ചായിരുന്നു പണം നഷ്ടമായത്. കാറില്‍നിന്നിറങ്ങി സീറ്റ് മാറിക്കയറുന്നതിനിടെ മുണ്ടിന്റെ മടക്കില്‍ സൂക്ഷിച്ച പഴ്‌സ് നിലത്തുവീഴുകയായിരുന്നു. പോലീസ് വിളിച്ചുപറഞ്ഞപ്പോഴായിരുന്നു പണം നഷ്ടപ്പെട്ട വിവരം പുരുഷോത്തമന്‍ അറിയുന്നത് .
എന്നാൽ അപ്പോഴേക്കും പൊള്ളാച്ചിയിലെത്തിയിരുന്നു. എന്നാൽ പണം തിരികെ കിട്ടിയെന്ന വാർത്ത അദ്ദേഹത്തെ സംബന്ധിച്ച് സന്തോഷകരമായിരുന്നു. പേഴ്സ് കളഞ്ഞ് കിട്ടിയെന്ന വാർത്ത അറിഞ്ഞതോടെ അദ്ദേഹം തിരികെയെത്തി . ഹേമാംബികനഗര്‍ സി.ഐ. എ.ജെ. ജോണ്‍സന്റെ നേതൃത്വത്തില്‍ പണം ഉടമസ്ഥന് തിരികെനല്‍കുകയും ചെയ്തു.ഏതായാലും പഴ്സിൽ ഉണ്ടായിരിന്ന ഒരു ലക്ഷം രൂപയോളം കളഞ്ഞു പോയെങ്കിൽം തിരികെ കിട്ടിയതിന്റെ സംതിഷത്തിലാണ് പുരുഷോത്തമന്‍. മാത്രമല്ല സത്യസന്ധരായവരുടെ കയ്യിൽ പണം കിട്ടില്ലോ എന്ന ആശ്വാസവും. കൂടാതെ വിജയനും സുഹൃത്ത് ഉണ്ണിക്കൃഷ്ണനും ഹൃദ്യയഗംമായി നന്ദി പറയുകയാണ് അദ്ദേഹം.
https://www.facebook.com/Malayalivartha