ചേവായൂരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്‌ത വൈദികന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
വീട്ടമ്മയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയായ വൈദികന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ചേവയൂരിൽ വിദേശ മലയാളിയായ വീട്ടമ്മയെ പീഡിപ്പിച്ച ഫാദർ മനോജ് പ്ലാക്കൂട്ടത്തിനാണ് ജാമ്യം ലഭിച്ചത്. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ജാമ്യം എടുക്കണമെന്നാണ് നിർദേശം. വീട്ടമ്മയെ 2017 ജൂണ്‍ 15 ന് കോഴിക്കോട്ടെ വീട്ടില്‍ വെച്ച് പുരോഹിതന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
കഴിഞ്ഞ ഡിസംബർ നാലിന് ചേവയൂർ പോലീസിൽ ആണ് വീട്ടമ്മ പരാതി നൽകിയത് .. സഭയുടെയും താമരശ്ശേരി രൂപത ബിഷപിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് പരാതി നൽകാതിരുന്നതെന്ന് ഇവർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിക്കുമ്പോൾ വേണ്ട പരിഗണന തങ്ങൾക്ക് ലഭിച്ചില്ല എന്ന് വീട്ടമ്മയുടെ ഭർത്താവും പ്രതികരിച്ചു. തങ്ങളെ എക്സ്പോസ് ചെയ്യുന്ന രീതിയിലാണ് പൊലീസ് മൊഴിയെടുത്തതെന്നും പ്രതികളുടെ മുൻപിൽ വച്ചാണ് പൊലീസുകാർ ഇത് ചെയ്തതെന്നും ഭർത്താവ് പറയുന്നു.
പ്രതിയായ പുരോഹിതനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപിച്ച് വീട്ടമ്മ നേരത്തെ രംഗത്ത് വന്നിരുന്നു. വൈദികനൊപ്പം തന്നെ പോലീസും ചതിച്ചെന്നായിരുന്നു വീട്ടമ്മ ആരോപിച്ചിരുന്നത്. സഭയ്‌ക്ക് അനുകൂലമായി അന്വേഷണത്തിൽ പോലീസ് ഒത്തുകളിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്പരാതി ഒതുക്കി തീര്‍ക്കാന്‍ താമരശ്ശേരി രൂപതാ ബിഷപ്പ് ശ്രമിച്ചെന്ന് മൊഴി നല്‍കിയതോടെയാണ് പോലീസ് ഒത്തുകളി തുടങ്ങിയതെന്നാണ് വീട്ടമ്മ ആരോപിച്ചിരുന്നത്.
https://www.facebook.com/Malayalivartha