രക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല; ആ പ്രവാസി മരണത്തിന് കീഴടങ്ങിയത് കൊറോണ ബാധ മാത്രമല്ല, ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി കൂടുതൽ വഷളാക്കി; ഗുരുതരാവസ്ഥയിൽ നാലുപേർ; ഏവരുടെയും കണ്ണുകൾ കേരളത്തിലേക്ക്
കേരളത്തെ അകെ ഞെട്ടലിലാഴ്ത്തിക്കൊണ്ടാണ് ആദ്യ കൊറോണ മരണം രേഖപ്പെടുത്തിയത്. എന്നാൽ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ വെളിപ്പെടുത്തുകയുണ്ടായി. രോഗിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു. അതോടൊപ്പം തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ സ്ഥിതി സങ്കീർണമാക്കി. ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു. എന്നാൽ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത എന്നത് ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്ന് മന്ത്രി അറിയിച്ചു.
ഒപ്പം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല. ഭാര്യയേയും മറ്റും മൃതദേഹം വിഡിയോയിലുടെ കാണിച്ചു കൊടുക്കുക മാത്രമേ ചെയ്യുകയുള്ളൂ. അതേസമയം മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം നടത്തുക. ഇതിൽ നാലു പേർ മാത്രമേ പങ്കെടുക്കാവൂ. തുടർന്ന് കലക്ടർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
കർശന നിയന്ത്രണങ്ങൾ നൽകുമ്പോഴും ലോക് ഡൗൺ ലംഘിച്ച് ഇപ്പോഴും ചിലർ ഇറങ്ങി നടക്കുന്നുണ്ട്. കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണ് കൊറോണ ബാധയെ തുടർന്ന് അന്തരിച്ചത്. 69 വയസായിരുന്നു ഇദ്ദേഹത്തിന്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന ഇയാൾ ഇന്നു രാവിലെ 8നു മരിച്ചുവെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha