മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ബിഹാര്‍ സ്വദേശികടന്നുകളഞ്ഞു; ഒടുവില്‍ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി
കൊറോണ രോഗബാധ സംശയിക്കപ്പെട്ട് നിരീക്ഷണത്തില്‍ കഴിയവേ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ബിഹാര്‍ സ്വദേശികടന്നുകളഞ്ഞു. ആശുപത്രി അധികൃതര്‍ കാണാതെ പുറത്തുപോയ ഇയാളെ ഒടുവില്‍ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി അശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
അതേസമയം, ഇന്ന് സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസര്കോട്, തിരുവനന്തപുരം ജില്ലകളില് രണ്ടുപേര്ക്കും കൊല്ലം, തൃശൂര്, കണ്ണൂര് ജില്ലകളില് ഓരോ ആളുകള്ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവി ്ബാധിതര് 215 ആയി.
പത്തനംതിട്ട, കണ്ണൂര് ജില്ലകളിലെ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില് കഴിയുന്നത്. ഇതില് 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ്.
ലാബുകള് കൂടുതല് സാമ്ബിളുകള് എടുക്കാന് തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിഗില് നല്ല പുരോഗതിയാണുള്ളത്. കാസര്കോട് ജില്ലയിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല് പേര് നിരീക്ഷണത്തിലുള്ളത്. 163 പേര്. കണ്ണൂരില് 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില് നിരീക്ഷണത്തിലാണ്. കാസര്കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന് പ്ലാന് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരം ശേഖരിച്ച് പെട്ടെന്നുതന്നെ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പനിയും ചുമയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ സാമ്ബിള്‍ ടെസ്റ്റങ്ങിനുള്ള അനുമതി ഐസിഎംആറില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലയില്‍ മാസ്കുകള്‍ക്ക് ദൗര്‍ലഭ്യമില്ല. എന്‍ 95 മാസ്‌കുകള്‍ രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് മാത്രം മതി എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha