കുഞ്ഞ് അൻവിത ഇന്ന് ഹൈദരാബാദിലേക്ക്; അർബുദത്തിന് അടിയന്തര ചികിത്സ വേണ്ട ഒന്നേമുക്കാൽ വയസുകാരി അൻവിതയ്ക്കു ഹൈദരാബാദിലേക്കു സർക്കാർ സംവിധാനത്തിൽ യാത്ര; കൂട്ടിനു സേവാഭാരതിയുടെ ഇടപെടലുകളും
കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിത ഹൈദരാബാദിലേക്ക് പോകുകയാണ് . സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിനെയും മാതാപിതാക്കളെയും ആംബുലന്‍സില്‍ ഹൈദരാബാദില്‍ എത്തിക്കും. യാത്രയുടെ ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇവിടെ കയ്യടി നേടുന്നത് ആരോഗ്യവകുപ്പ് മാത്രമല്ല,സേവാഭാരതി കൂടിയാണ്. സേവാഭാരതിയുടെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞുഅൻവിതയെ ഇപ്പോൾ കാരുണ്യത്തിന്റെ കൈകളിലെത്തിച്ചത്. ചേർത്തലയിലെ സേവാഭാരതി ,ബിജെപി നേതൃത്വത്തിന്റെ ഇടപെടലും അൻവിതയ്ക്ക് കൈത്താങ്ങായി. മുപ്പത്തിയെട്ടായിരം രൂപയുടെ ചെക്ക് സേവാഭാരതി അൻവിതയ്ക്കു കൈമാറുകയും ചെയ്തു .
മാതാപിതാക്കളായ വിനീതിന്റെയും ഗോപികയുടെയും അഭ്യര്‍ഥനയും കുഞ്ഞ് അന്‍വിതയുടെ പുഞ്ചിരിയും സര്‍ക്കാര്‍ കണ്ടു. കണ്ണിനെ ബാധിച്ച കാന്‍സറിനു കീമോതെറാപ്പി നൽകാനാണ് ഒന്നരവയസ്സുകാരി അന്‍വിത ഇന്ന് രാവിലെ 7 .15 ഇന് ഹൈദരാബാദിലേക്ക് പോയത്.സേവാഭാരതിയുടെ ഇടപെടലിലൂടെ സർക്കാരിന്റെ ശ്രദ്ധയിലെത്തിയ ഈ വിഷയത്തിൽ പിന്നീട് ആരോഗ്യ വകുപ്പ് ഇടപെടുകയായിരുന്നു. യാത്രാച്ചിലവ് സര്‍ക്കാര്‍ വഹിക്കും.
ലോക്ക്ഡൗണ്‍ മൂലം അന്‍വിതയുടെ യാത്ര പ്രതിസന്ധിയിലായ കാര്യം എം വി ഗോപകുമാർ,പി കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകർ ഡി ജി പി യെയും തുടർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രി വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. പല സംസ്ഥാനങ്ങള്‍ കടന്നുപോകേണ്ടതിനാല്‍ ചീഫ് സെക്രട്ടറി ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീലിന്റെ മേല്‍നോട്ടത്തില്‍ കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു.
അന്‍വിതയെയും മാതാപിതാക്കളെയും എല്‍.വി. പ്രസാദില്‍ എത്തിക്കാനുള്ള എല്ലാവിധ നടപടിക്രമങ്ങളും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാമൂഹിക സുരക്ഷാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നതാണ് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും വ്യക്തമാക്കി
കെ.എല്‍.32.എന്‍ 9364 എന്ന നമ്പറിലുള്ള ആംബുലന്‍സ് രാവിലെ 7 .15 നു ഹൈദരാബാദിലേക്ക് പുറപ്പെട്ടു . മൂന്നു സംസ്ഥാനങ്ങളിലൂടെ കടന്നു വേണം ആംബുലൻസിനു ഹൈദ്രാബാദിലെത്താൻ. തമിസ്‌നദ്,കർണാടകം,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകേണ്ടതിനാൽ വഴിയില്‍ യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്തായാലും കേരളത്തിന്റെ നന്മകളിലേക്ക് ഒരു എട് കൂടി എഴുതിച്ചേർക്കപ്പെടുകയാണ്.രാഷ്ട്രീയ മത വർഗീയ വ്യത്യാസമില്ലാതെ ഒരു കുരുന്നിന്റെ ആരോഗ്യത്തിനായി ഒരു സംസ്ഥാനം മുഴുവൻ ഒരുമിക്കുന്നതിന്റെ നന്മ പൂക്കുന്ന കാഴ്ചകളാണ് നമുക്കു ഇവിടെ കാണാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha