അർബുദം ബാധിച്ച കുഞ്ഞ് അൻവിത ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക്; ലോക്ക് ഡൗൺ സാഹചര്യത്തിൽ ഉന്നത ഇടപെടൽ നടത്തിയാണ് യാത്ര സാധ്യമാക്കിയത്, ഈ ആശ്വാസത്തിനിടയിലും സ്ഥലം എം പി ആരിഫ് രാഷ്ട്രീയം കളിച്ചതായി ആരോപണം
അർബുദം ബാധിച്ച കുഞ്ഞ് അൻവിത ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോയ വാർത്ത ഇന്ന് ഏറെ ആശ്വാസത്തോടെയാണ് കേരളം കേട്ടത്. കണ്ണിലെ ക്യാൻസർ ചികിത്സയുടെ രണ്ടാം ഘട്ടത്തിനായി നാളെയാണ് ഒന്നര വയസ്സുകാരി അൻവിതയ്ക്ക് ഹൈദരാബാദിൽ എത്തേണ്ടത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ഉണ്ടായിരുന്നതിനാൽ ഉന്നത ഇടപെടൽ നടത്തിയാണ് യാത്ര സാധ്യമാക്കിയത്. സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസ്, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർതുടങ്ങി നിരവധി പേരുടെ ഇടപെടലാണ് ഈ യാത്ര സാധ്യമാക്കിയത്.
എന്നാൽ ഈ ആശ്വാസത്തിനിടയിലും സ്ഥലം എം പി ആരിഫ് രാഷ്ട്രീയം കളിച്ചതായി ആരോപണം ഉയരുകയാണ് ഇപ്പോൾ . ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെഅൻവിതയുടെ യാത്രയ്ക്കായി സേവാഭാരതി ആധുനിക ആംബുലൻസ് ഉൾപ്പടെ തയ്യാറാക്കിയിരുന്നു . തമിഴ്നാട്, കർണാടകം, തെലങ്കാന സംസ്ഥാനങ്ങൾ കടന്നു പോകാനുള്ള അനുമതിയ്ക്കുള്ള നടപടിയും തുടങ്ങി. പല സംസ്ഥാനങ്ങളിലൂടെ കടന്നു പോകേണ്ടതിനാൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സേവാഭാരതി പ്രവർത്തകരെയുഉം ഒപ്പം പോകാനായി തയ്യാറാക്കി .എന്നാൽ സ്വാകാര്യ സംവിധാനം ആയതിനാൽ സേവാഭാരതിയുടെ സേവനം ഉപയോഗിക്കാൻ കഴിയില്ലെന്ന അറിയിപ്പാണ് രാത്രി കിട്ടിയത് എന്ന് സേവാഭാരതിയുടെ നേതാക്കൾ പറയുന്നു. പകരം 108 ആംബുലൻസ് ഉപയോഗിക്കാൻ തീരുമാനിച്ചതായും അറിയിച്ചു.
എന്നാൽ രാവിലെ സേവാഭാരതി പ്രവർത്തകർ സ്ഥലത്തു എത്തിയപ്പോൾ സ്ഥലം എം പിയായ എ എം ആരിഫിന്റെ നിയന്ത്രണത്തിൽ ഉള്ള സ്വകാര്യ ട്രസ്റ്റായ സ്വാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസാണ് ജില്ലാ ഭരണകൂടം തയ്യാറാക്കി നിർത്തിയത്. സേവന മുഖത്ത് പോലും രാഷ്ട്രീയം എന്തിനാണെന്ന ചോദ്യം ഇവിടെ ചോദിക്കാതെ വയ്യ . ജില്ലാ ഭരണകൂടവും ഇതിനൊക്കെ എന്തിന് കൂട്ടു നിൽക്കുന്നത് എന്ന ചോദ്യവും സന്ദീപ് വചസ്പതി ഉൾപ്പെടെയുള്ള സേവാഭാതി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. സേവാഭാരതി നേതാവായ സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയും എം പി യെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട് കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിത ഹൈദരാബാദിലേക്ക് പോയത് ഇന്ന് രാവിലെയാണ്.
സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിനെയും മാതാപിതാക്കളെയും ആംബുലന്‍സില്‍ ഹൈദരാബാദില്‍ എത്തിക്കും. യാത്രയുടെ ചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്.എന്നാൽ . സേവാഭാരതിയുട അവസരോചിതമായ ഇടപെടലാണ് കുഞ്ഞുഅൻവിതയെ ഇപ്പോൾ കാരുണ്യത്തിന്റെ കൈകളിലെത്തിച്ചത്. ചേർത്തലയിലെ സേവാഭാരതി ,ബിജെപി നേതൃത്വത്തിന്റെ ഇടപെടലും അൻവിതയ്ക്ക് കൈത്താങ്ങായിരുന്നു . മുപ്പത്തിയെട്ടായിരം രൂപയുടെ ചെക്ക് സേവാഭാരതി അൻവിതയ്ക്കു കൈമാറുകയും ചെയ്തു .സേവാഭാരതിയുടെ ഇടപെടലിലൂടെ സർക്കാരിന്റെ ശ്രദ്ധയിലെത്തിയ ഈ വിഷയത്തിൽ പിന്നീട് ആരോഗ്യ വകുപ്പ് ഇടപെടുകയായിരുന്നു. എന്നാൽ രാഷ്ട്രീയം മറന്നുള്ള ഈ ഇടപെടലിനിടയിലും രാഷ്ട്രീയം കളിച്ച എ എം ആരിഫ് എം പിയുടെ നടപടിക്കെതിരെ കടുത്ത വിമര്ശനമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha