മലപ്പുറം ജില്ലയില്‍ വ്യാജ വാറ്റ് വ്യാപകമായതോടെ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ് ! ജില്ലയിൽ ഇതുവരെ 326 റെയ്ഡുക്കളിലായി രജിസ്റ്റർ ചെയ്തത് 82 കേസുകൾ; നിരവധി വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു....
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബാറുകളും ബീവറേജ് കളും അടച്ചതോടെ വാറ്റു ചാരായവും ലഹരിപദാർത്ഥങ്ങളും മലപ്പുറം ജില്ലയിൽ വ്യാപകമായതോടെ എക്സൈസ് വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. ജില്ലയിൽ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 326 റെയ്ഡുകള്‍ നടന്നു അതിനോടൊപ്പം വിവിധ ഇടങ്ങളിലായി 2, 322 വാഹനങ്ങളും പരിശോധന നടത്തിയാതായി അസി. എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
മാര്‍ച്ച് 24 മുതല്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ രണ്ട് ലിറ്റര്‍ ചാരായം, 1,200ലിറ്റര്‍ വാഷ്, നാല് ലിറ്റര്‍ ഐ.എം.എഫ്.എല്‍ എന്നിവ പിടിച്ചെടുത്തു. 13 അബ്കാരി കേസുകളും മൂന്ന് എന്‍.ഡി.പി.എസ്, 66 കോട്പ കേസുകളടക്കം 82 കേസുകളാണ് ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. .എന്‍.ഡി.പി.എസ്, അബ്കാരി കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ പൊന്നാനി, മാറഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് 28,500 പായ്ക്കറ്റ് ഹാന്‍സും കടത്തി കൊണ്ടുവരാന്‍ ഉപയോഗിച്ച മഹീന്ദ്ര പിക് അപ്പ് വാഹനവും പിടിച്ചെടുത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 11 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്.
മദ്യ വില്‍പന ശാലകള്‍ അടച്ചതിനെ തുടര്‍ന്ന് മദ്യാസക്തിയും പിന്‍വാങ്ങല്‍ ലക്ഷണങ്ങളുമുള്ള 36 പേരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിചിരിക്കുന്നു വരും ദിവസങ്ങളിൽ പരിശോധന കുടുതൽ ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം
https://www.facebook.com/Malayalivartha