തീവണ്ടിപ്പാളത്തിലൂടെ 29 മണിക്കൂറിലധികം നടന്നെത്തിയ യുവാവിനെ പോലീസ് പിടികൂടിയപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വാർത്ത! കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയവെ കേന്ദ്രത്തില്‍ നിന്ന് പുറത്തുചാടിയ തിരൂരങ്ങാടി സ്വദേശി പോലീസ് പിടിയില്‍...
കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയവെ കേന്ദ്രത്തില്‍ നിന്ന് പുറത്തുചാടി തീവണ്ടിപ്പാളത്തിലൂടെ 29 മണിക്കൂറിലധികം നടന്നെത്തിയ യുവാവിനെ പോലീസ് പിടികൂടി ഐസൊലേഷനിലാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ 30കാരനെ ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നാണ് ആലപ്പുഴ വരെ ഇയാള്‍ നടന്നെത്തിയത്. ഇതിനിടെ കൊല്ലത്ത് വെച്ച് ആരോഗ്യപ്രവര്‍ത്തകര്‍ പിടികൂടി ഇയാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഇയാള്‍ കടന്നു കഴിയുകയായിരുന്നു. നിരീക്ഷണത്തില്‍നിന്ന് കടന്നതിന് ഇയാള്‍ക്കെതിരേ അമ്ബലപ്പുഴ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് അമ്ബലപ്പുഴയ്ക്കടുത്ത് കരുമാടിയില്‍വച്ച് ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്.
തിരുവനന്തപുരത്ത് ജോലി തേടിപ്പോയതാണന്നും ജോലി കിട്ടാഞ്ഞതിനാല്‍ കൊല്ലത്തെത്തിയെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. കൊല്ലത്തുവെച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കിളികൊല്ലൂരിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്.
അവിടെനിന്ന് ആരുമറിയാതെ ഇയാള്‍ വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടോടെ പുറത്തുകടക്കുകയും, പിന്നീട് തീവണ്ടിപ്പാളത്തിലൂടെ നടന്ന് അമ്ബലപ്പുഴയെത്തുകയുമായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെത്തിയാണ് ഇയാളെ 108 ആംബുലന്‍സില്‍ കൊണ്ടുപോയി ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha