ഒടുവിൽ കൊറോണക്കാലത്ത് താലികെട്ട് ; ഇരുപതു വർഷത്തെ പ്രണയത്തിനൊടുവിൽ കെ എസ് ആർ ടി സി ജീവനക്കാരായ ഗിരിഗോപിനാഥും താരയും വിവാഹിതരായി
കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറുമായ ഗിരിഗോപിനാഥും താരയും പ്രണയത്തിന്റെ ദീർഘദൂര സർവീസിൽനിന്നും ഒരുമിച്ചു ദാമ്പത്യജീവിതത്തിലേക്കുള്ള യാത്രയിലാണ്.. ഇരുപതു വര്ഷം പിന്നിട്ട പ്രണയം.. ജാതകത്തിലെ പൊരുത്തക്കേടുകാരണം വീട്ടുകാർ എതിർത്തപ്പോൾ ക്ഷമയോടെ കാത്തിരിന്നു രണ്ടുപേരും . ഗിരിക്ക് കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി.എസ്.സി. ടെസ്‌റ്റ് എഴുതി. അങ്ങനെ ഗിരിക്കൊപ്പം കണ്ടക്ടറായി.
.10 വർഷമായി താരയുടെ ബെല്ലിനൊപ്പം ബസ് ഓടിക്കുകയാണ് ഗിരി.
ഒടുവിൽ ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരിൽ ഭദ്രകാളീക്ഷേത്രത്തിൽവെച്ച് ഗിരി താരയ്ക്ക് താലികെട്ടി. . കൊറോണയായതിനാൽ ആഡംബരമില്ലാതെ കല്യാണം നടത്താനുള്ള വഴി തെളിഞ്ഞു ഇവർക്കുമുന്നിൽ. ഈ അവസരം വിനിയോഗിച്ചില്ലെങ്കിൽ ഇത്രയും വൈകിയതിനെച്ചൊല്ലിയുള്ള നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് കുഴഞ്ഞുപോയേനെയെന്ന് നവദമ്പതിമാരുടെ തമാശ
ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറാണ് കരുവാറ്റ വേലഞ്ചിറ തോപ്പിൽ ഗിരി ഗോപിനാഥ്. മുതുകുളത്ത് അമ്മാവന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. . അന്ന് താരയ്ക്ക് 24 വയസ്സ്. ഗിരിക്ക് 26. പരസ്പരം ഇഷ്ടപ്പെട്ട് കല്യാണാലോചന തുടങ്ങിയപ്പോഴാണ് ജാതകം വില്ലനായത്. ജാതകച്ചേർച്ചയില്ലാത്ത വിവാഹം ആപത്തുവരുത്തുമെന്നായിരുന്നു ഗിരിയുടെ അച്ഛൻ ഗോപിനാഥന്റെ വിശ്വാസം. അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന കരുതി വിവാഹം നീട്ടിവയ്ക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗോപിനാഥൻ ഏഴുമാസം മുൻപ് മരിച്ചു. അച്ഛന്റെ കാലശേഷമാണ് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നത്.ഗിരിയുടെ ഏക സഹോദരിയുടെ വിവാഹം നേരത്തെ നടന്നു. താരയുടെ ഇളയ സഹോദരി 14 വർഷം മുൻപ് വിവാഹിതയായിരുന്നു.
ഗിരിക്ക് 2007 ലാണ് കെ.എസ്.ആർ.ടി.സി.യിൽ ജോലി കിട്ടുന്നത്. മൂന്നുവർഷത്തിനുശേഷം 2010 ൽ താര കണ്ടക്ടറായെത്തി. പിന്നെ പ്രണയം ഡബിൾ ബെല്ലടിച്ചു മുന്നോട്ട് ..താര ജോലിയിൽ കയറിയപ്പോഴുള്ള ആദ്യ സർ വീസിൽ ബസോടിച്ചതും ഹരിയായിരുന്നു. ഹരിപ്പാട്- കോട്ടയം ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് -ചവറ-ചേർത്തല ലോ ഫ്‌ളോർ ബസുകളിൽ ഇരുവരും ഏറെനാൾ ഒന്നിച്ചു ജോലിചെയ്തു. ആറുമാസമായി കരുനാഗപ്പള്ളി ഓർഡിനറിയിലാണ്. 10 വർഷത്തിനിടെ കഷ്ടിച്ച് ഒന്നരവർഷം മാത്രമാണ് ഇരുവരും വെവ്വേറെ ബസുകളിൽ ജോലിചെയ്തത്.
ഓടിക്കുന്ന ബസുകളിൽ ആധുനിക സൗണ്ട് സിസ്റ്റവും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നതാണ് ഗിരിയുടെ ശീലം. ഇപ്പോൾ ഒടിക്കുന്ന കരുനാഗപ്പള്ളി റൂട്ടിലെ ഓർഡിനറി ആർ.എസ്.എ. 220 ബസിൽ സ്റ്റീൽ വീൽ കപ്പുകളും സൗണ്ട് സിസ്റ്റവും വൃത്തിയുള്ള സീറ്റുകളും കിന്നരി തൂക്കി അലങ്കരിച്ച ഉൾവശവുമെല്ലാം ചേർത്ത് മോടിയാക്കിയിരിക്കുന്നു.ബസിലെ സ്ഥിരം യാത്രക്കാർക്ക് ഗിരിയും താരയും സ്വന്തം വീട്ടുകാരെ പോലെ തന്നെ.,അങ്ങനെ 2000 ഇത് ആറാംഹിച്ചു 2020 ഗിരി താരയുടെ കഴുത്തിൽ താലി കെട്ടിയതോടെ നീണ്ട ഇരുപതുവര്ഷത്തെ പ്രണയ ജീവിതത്തിലെ ദാമ്പത്യ യാത്രയ്ക്ക് തുടക്കമായി.
https://www.facebook.com/Malayalivartha