രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആകാശമാര്‍ഗവും സ്വീകരിക്കും; അതിര്‍ത്തിയിൽ രോഗികൾ മരിക്കുന്ന സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും
സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് നാലു ലാബുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നാലു ദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവര്‍ത്തന സജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റുകള്‍ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ സാധിക്കാത്ത പ്രശ്‌നം കുറേ നാളുകളായി നമ്മുടെ ചര്‍ച്ചയില്‍ ഉണ്ട്, ഇന്നും ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. അത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനംനിലനിര്‍ത്തുന്ന ജാഗ്രത ഒരു തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോഴും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അതിന്റെ ഭാഗമായുള്ള കരുതല്‍ എടുക്കുകയും വേണം. ഇതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ കര്‍ക്കശമായ ജാഗ്രത ഇക്കാര്യത്തില്‍ തുടരുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷിതരായി എന്ന തോന്നലില് ലോക് ഡൗണ്‍ ലംഘനങ്ങളിലേക്ക് കടക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈസ്റ്ററിനും വിഷുവിനും കര്ശനമായി ശാരീരിക അകലം പാലിക്കണം. കടകളിലും ആരാധനകളിലും ഒരു കാരണവശാലും തിരക്കുണ്ടാകരുത്. അശ്രദ്ധയുണ്ടായാല് എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 12 കേസുകളില്‍ 11 എണ്ണവും സമ്ബര്‍ക്കത്തിലൂടെയാണ് ഉണ്ടായത്. അതില്‍ ഭൂരിഭാഗം പേരും ഒരു കുടുംബത്തിലെ തന്നെ അംഗങ്ങളാണ്. അതിനാല്‍ തന്നെ സാമൂഹ്യവ്യാപനത്തിന്റെ സാധ്യതയെ തള്ളിക്കളയാന്‍ കഴിയില്ലെന്നും ജാഗ്രത ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം വര്‍ദ്ധിക്കുന്നത് കുറഞ്ഞതിനാല്‍ സുരക്ഷിതരെന്ന തോന്നലുണ്ട്. അത് ലോക്ക്ഡൗണ്‍ ലംഘിക്കുന്നതിലേക്ക് നയിക്കാം. അശ്രദ്ധ കാണിച്ചാല്‍ ഇപ്പോഴും എന്തും സംഭവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ഉപയോഗം വ്യാപകമാകുന്നുണ്ടെന്നും N 95 മാസ്ക് രോഗിക്കും ശുശ്രൂഷിക്കുന്നവര്‍ക്കും മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറു ദിവസമായെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ - 4, കാസര്‍ഗോഡ് - 4, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്നും മലപ്പുറം ജില്ലയില്‍ രണ്ടും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
https://www.facebook.com/Malayalivartha