അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു.... തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് സൂരജ്
അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു. വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി. ഫൊറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്ത് പരിശോധന നടത്തുന്നു.
തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് സൂരജ് കരഞ്ഞു. വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്. ഇന്നലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെയും ഇയാള്‍ക്ക് പാമ്ബിനെ നല്‍കിയ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്രയുടെ സ്വര്‍ണം തട്ടിയെക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.
കഴിഞ്ഞ മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്ബുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്നു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തില്‍നിന്നു പാമ്ബിനെ വാങ്ങിയത്. സൂരജും പാമ്ബ് പിടിത്തക്കാരന്‍ സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് പതിനായിരം രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് പാമ്ബിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു. സൂരജ് ഫെബ്രുവരി 26ന് പാമ്ബ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്.
ഉത്തരയെ കൊത്താന്‍ ഫണം വിടര്‍ത്തി മൂര്‍ഖന്‍ ആഞ്ഞ് കൊത്തുമ്‌ബോഴെല്ലാം സൂരജ് മുറിയ്ക്കുള്ളിലുണ്ടായിരുന്നു. പാമ്ബിനെ കുപ്പിയിലാക്കി പുറത്തേക്ക് എറിയാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പാമ്ബ് സൂരജിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് ഭിതിയിലായ സൂരജ് ഉറങ്ങാതെ കട്ടിലില്‍ നേരം കഴിച്ചുകൂട്ടി. സാധാരണ എട്ട് മണിയ്ക്ക് ഉണരുന്ന സൂരജ് സംഭവ ദിവസം ആറ് മണിയോടെ ഉത്തരയുടെ ബന്ധുക്കളെ വിളിച്ച് ഉത്തരയെ പാമ്ബ് കടിച്ച വിവരം അറിയിക്കുകയും മുറിയില്‍ നിന്നും മൂര്‍ഖനെ തല്ലിക്കൊല്ലുകയും ചെയ്തു.
അഞ്ചല്‍ പൊലീസ് അന്ന് മൊഴിയെടുത്തപ്പോഴും ഉത്തരയുടെ ബന്ധുക്കള്‍ നേരിയ സംശയങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അത് ഗൗരവത്തിലെടുത്തില്ല. ഉത്തരയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്.പി ഹരിശങ്കറിനെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിച്ചപ്പോഴാണ് കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം തെളിഞ്ഞത്.
"
https://www.facebook.com/Malayalivartha