ഉത്രയുടെ മരണത്തിൽ സൂരജിന്റെ കുടുംബത്തിനും പങ്കെന്ന് ഉത്രയുടെ അച്ഛന്റെ ആരോപണം; തയ്യാറെടുപ്പ് നടത്തിയത് മൂന്നു മാസത്തിനു മുൻപ് മുതൽ; അന്വേഷണം അവസാനിക്കുന്നില്ല എന്ന് എസ് പി ഹരിശങ്കർ
ഉത്രയുടെ മരണത്തിനു പിന്നിൽ സൂരജിന്റെ കുടുംബത്തിനും അറിവുണ്ടോ എന്ന പരിശോധനയാണ് ഇനി ബാക്കിയുള്ളത്, അതിനായി വീട്ടുകാരെ വിശദമായി ചോദ്യം ചെയ്യും .സ്ത്രീധനം വാങ്ങുന്നത് കുറ്റകരമായതിനാൽ തന്നെ സൂരജിന്റെ വീട്ടുകാരും ഇപ്പോൾ പ്രേരണാകുറ്റത്തിന് അകത്തുപോകാൻ
സാധ്യതതയുണ്ട് .എന്നാൽ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി മുഴുവൻ കുറ്റവും സമ്മതിച്ച് തന്റെ കുടുംബത്തിന് ഇതിൽ പങ്കില്ല എന്ന തരത്തിലേക്ക് തന്നെ കാര്യങ്ങൾ എത്തിക്കാനാണ് സൂരജ്
ശ്രമിച്ചത് .ഭാര്യയെ കൊലപ്പെടുത്തിയ കാര്യങ്ങൾ ഉൾപ്പടെ വ്യക്തമാക്കിയെങ്കിലും കൂടുതൽ പേർ ഈ സംഭവത്തിന് പിന്നിലുണ്ടോ എന്ന കാര്യത്തെ പറ്റിയുള്ള വിശദവിവരങ്ങളാണ് അന്വേഷിച്ചു വരുന്നത്
മറ്റു സ്ത്രീകളുമായുള്ള ബന്ധ മുൾപ്പടെയുള്ള കാര്യങ്ങളെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്
ആസൂത്രിതമായി കൊലപാതകം നടത്താൻ മൂന്നു മാസം തയ്യാറെടുപ്പു നടത്തുമ്പോൾ ആർക്കും
ഇതിനെ പറ്റി സംശയം തോന്നാത്തത് വിചിത്രം തന്നെയാണ് .മെച്ചപ്പെട്ട ജീവിതപങ്കാളിയെ ലഭിക്കാനാണ്
ഉത്രയെ കൊലപ്പെടുത്തിയത് എന്നത് വലിയ ആശങ്ക ഉയർത്തുന്ന കാര്യമാണ് . കാരണം അങ്ങനൊരു പങ്കാളിയെ കണ്ടുപിടിച്ചിട്ടുണ്ടാകാമെന്ന സംശയവും പോലീസിന് മുന്നിലുണ്ട് .അതിനാൽ തന്നെ ഈ കേസിലെ പ്രതികൾ കേവലം സൂരജിലൊതുങ്ങില്ല എന്ന നിഗമനവുമുണ്ട് .എന്നാൽ സൂരജിന്റെ
അടുത്ത ബന്ധുക്കളെ ഉൾപ്പടെ ചോദ്യം ചെയ്തു തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ്
തീരുമാനം .ഉത്രയുടെ പിതാവിൽ നിന്നും ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ പോലീസിന് ബോധ്യപ്പെട്ടിട്ടിരുന്നു .നിരന്തരമായ ഗാർഹിക പീഡനത്തിന് തങ്ങളുടെ മകൾ ഇരയാകുവായിരുന്നെന്ന്
ഉത്രയുടെ മാതാപിതാക്കളും പറയുന്നുണ്ട് .അതിനാൽ തന്നെ കേസിൽ അന്വേഷണം അവസാനിക്കുന്നില്ലെന്നും ബന്ധുക്കൾ ഉൾപ്പെടെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും
എസ്‌പി ഹരിശങ്കർ പറഞ്ഞു.ഉത്രയുടെ മരണത്തിനു കാരണക്കാരായായ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിൽ ആകുന്നതിനോടപ്പം മറ്റു പലരിലേക്കും ചോദ്യങ്ങൾ ഉയരുന്നുണ്ട് . വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂർവാണെന്ന് റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്ന സാഹചര്യത്തിൽ കൂടുതൽ പേർ ഈ ആസൂത്രണത്തിൽ പരോക്ഷമായി ബന്ധിപ്പെട്ടിട്ടുണ്ടാകാം എന്ന് തന്നെയാണ് വ്യക്തമാകുന്നത് . ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തിൽനിന്നു പാമ്പിനെ വാങ്ങിയത്. മേയ് ഏഴിനു രാവിലെയാണ് ഉത്രയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്കിടുകയായിരുന്നു. പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് സൂരജ് സമീപത്ത് കണ്ടുനിന്നു. പിന്നീട് ഇതിനെ തിരികെ കുപ്പിയിലാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയും ചെയ്തു.
രാവിലെ ശുചിമുറിയിലേക്ക് സൂരജ് പോയപ്പോഴാണ് അമ്മ ഉത്രയെ വിളിച്ചുണർത്താൻ നോക്കിയത്. ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും അഞ്ചല്‍ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അതിനോടകം മരണം സംഭവിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അഞ്ചൽ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും സൈബർ സെല്ലിന്റെയും ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം.
https://www.facebook.com/Malayalivartha