Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്


  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...

"കടിച്ച 'പാമ്പി'നെക്കൊണ്ട് തന്നെ വിഷമിറപ്പിച്ചു'; വാവാ സുരേഷിന്റെ നിര്‍ണായകമൊഴി? അഞ്ചല്‍ ഏറം വെളേശേരില്‍ വീട്ടില്‍ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ കേസിലെ സാക്ഷിയാക്കും

26 MAY 2020 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ 8,97,211 പേർ പുറത്ത്... നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദേശപത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാം

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് ഏഴു വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു....

ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ...

  കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം..

അഞ്ചല്‍ ഏറം വെളേശേരില്‍ വീട്ടില്‍ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ കേസിലെ സാക്ഷിയാക്കും. പാമ്പുകളെ സംബന്ധിച്ച കാര്യങ്ങളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരേക്കാള്‍ അറിവും അനുഭവവും പരിചയസമ്പത്തുമുള്ളതിനാലാണ് പാമ്പിനെ കൊലയ്ക്ക് ഉപയോഗിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ വാവാ സുരേഷിനെ കേസില്‍ സാക്ഷിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

കേസില്‍ സാക്ഷിയായി പൊലീസിനെ സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വാവാ സുരേഷിനോട് അഭ്യര്‍ത്ഥിച്ചു. ഉത്രയുടെ മരണം സംഭവിച്ചതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും വാവാ സുരേഷിനോട് ഇത് സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സൂരജിന്റെ അടൂരിലെ വീടിന്റെ മുകള്‍ നിലയിലെ റൂമില്‍ വച്ച് ഉത്തരയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റ സംഭവം കേട്ടപ്പോള്‍ തന്നെ വാവാ സുരേഷ് സംശയം പ്രകടിപ്പിച്ചു.. അടൂരിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെപ്പറ്റി മനസിലാക്കി.

സൂരജിന്റെ വീടിന് സമീപമുള്ള സ്ഥലങ്ങളില്‍ മുമ്പ് പാമ്പിനെ പിടിക്കാന്‍ പോയിട്ടുള്ള വാവാ സുരേഷിന് സൂരജിന്റെ വീടും പരിസരവും അറിയാമായിരുന്നു. പ്രദേശത്തെ മണ്ണിന്റെ ഘടനയും ഭൂപ്രകൃതിയും അനുസരിച്ച് അണലിവര്‍ഗത്തില്‍പ്പെട്ട ഉരഗങ്ങള്‍ തമ്പടിക്കാറുള്ള സ്ഥലമല്ല അവിടം. വീടിന്റെ മുകള്‍ നിലയിലെ മുറിയോട് ചേര്‍ന്ന് മരങ്ങളോ വള്ളിപ്പടര്‍പ്പുകളോ ഒന്നും തന്നെയില്ല.ടൈലും മറ്റും പതിച്ച മിനുസമുളള തറകളിലൂടെ പാമ്പുകള്‍ക്ക് വേഗത്തിലോ ഉയരത്തിലോ ഇഴഞ്ഞുകയറാനും കഴിയില്ല. ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തിയ വാവാ സുരേഷ് അണലിയെ മുകള്‍ നിലയില്‍ എത്തിച്ചതാകാമെന്ന് തറപ്പിച്ച് പറഞ്ഞു. അടൂരിലെ വീട്ടില്‍ അണലിയുടെ കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീടിന്റെ സ്റ്റെയര്‍കേയ്‌സിന്റെ തട്ടിലും അണലിയെ കണ്ടെത്തിയിരുന്നു. കൊടും വിഷമുള്ള അണലിപോലുള്ള പാമ്പിന്റെ കടിയേറ്റാല്‍ ശക്തമായ വേദനയും പുകച്ചിലും അസ്വസ്ഥതകളും കാരണം എത്ര കഠിനമായ ഉറക്കത്തിലായാലും കടിയേറ്റയാള്‍ ഉണരും.

എന്നാല്‍ അണലിയുടെ കടിയേറ്റ ഉത്തര മണിക്കൂറുകള്‍ കഴിഞ്ഞാണ് പാമ്പ് കടിച്ചതിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. പാമ്പ് കടി അറിയാത്ത വിധത്തില്‍ ഉത്തരയെ എന്തോ നല്‍കി മയക്കികിടത്തിയിരിക്കാമെന്ന സംശയത്തിനും ഇത് കാരണമായി. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് ഉത്രയെ അപായപ്പെടുത്തിയതാകാമെന്നും സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടണമെന്നും വാവാ സുരേഷ് ഉത്രയുടെ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നു.

അഞ്ചലിലെ വീട്ടില്‍ ഉത്രയെ മൂര്‍ഖന്റെ കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലും കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിപ്പെടേണ്ടതുണ്ട്. ജാറില്‍ അടച്ച് സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ ജാറിന്റെ അടപ്പ് തുറന്നാലുടന്‍ കടിക്കണമെന്നില്ല. പാമ്പിനെ പ്രകോപിപ്പിക്കുകയോ ഏതെങ്കിലും വിധത്തില്‍ നോവിക്കുകയോ ചെയ്ത് ഉത്രയെ കടിപ്പിച്ചതാകാമെന്ന സംശയമാണ് ഇക്കാര്യത്തിലുള്ളത്. ഇതിന് പൊലീസ് കസ്റ്റഡിയിലുള്ള സൂരജ് മറുപടി നല്‍കേണ്ടിവരും. കൊലയ്ക്ക് ഉപയോഗിച്ച പാമ്പിനെ സൂരജ് കൊന്നു കുഴിച്ചുമൂടിയതിനെ തുടര്‍ന്ന് അതിന്റെ ശരീരം അഴുകി തുടങ്ങിയിട്ടുണ്ടാകാം. എന്നാല്‍ പാമ്പിന്റെ അസ്ഥികൂടം പെട്ടെന്ന് നശിച്ചുപോകില്ല. പോസ്റ്റുമോര്‍ട്ടത്തിനിടെ അത് കേട് കൂടാതെ എടുത്താല്‍ ഉത്രയുടെ ശരീരത്തേറ്റ കടിയുടെ സ്ഥാനം, മുറിപ്പാടിലെ പല്ലുകള്‍ തമ്മിലുള്ള അകലം, മുറിവിന്റെ ആഴം എന്നിവ ഫോട്ടോയുടെയോ വീഡിയോയുടെയോ സഹായത്തോടെ കണ്ടെത്തി പാമ്പിന്റെ അസ്ഥികൂടത്തിലെ പല്ലുകള്‍ പരിശോധിച്ച് ഇതേ പാമ്പ് തന്നെയാണോ ഉത്രയെ കടിച്ചതെന്ന് വിശദീകരിക്കാന്‍ വാവാ സുരേഷിന് കഴിയും. ഇത്തരത്തിലുള്ള വാവയുടെ കഴിവുകളും നിരീക്ഷണ പാടവവും പരിഗണിച്ചാണ് പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ ഉത്തര കൊലക്കേസില്‍ നിര്‍ണായക സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതു...  (14 minutes ago)

അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ  (32 minutes ago)

മലപ്പുറത്ത് ഏഴു വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു....  (49 minutes ago)

133 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്.  (58 minutes ago)

കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി  (1 hour ago)

ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി  (1 hour ago)

  കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം..  (1 hour ago)

. കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടം  (1 hour ago)

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന് പരാതി  (2 hours ago)

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (8 hours ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ  (8 hours ago)

Malayali Vartha Recommends