Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

"കടിച്ച 'പാമ്പി'നെക്കൊണ്ട് തന്നെ വിഷമിറപ്പിച്ചു'; വാവാ സുരേഷിന്റെ നിര്‍ണായകമൊഴി? അഞ്ചല്‍ ഏറം വെളേശേരില്‍ വീട്ടില്‍ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ കേസിലെ സാക്ഷിയാക്കും

26 MAY 2020 03:15 PM IST
മലയാളി വാര്‍ത്ത

അഞ്ചല്‍ ഏറം വെളേശേരില്‍ വീട്ടില്‍ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ കേസിലെ സാക്ഷിയാക്കും. പാമ്പുകളെ സംബന്ധിച്ച കാര്യങ്ങളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരേക്കാള്‍ അറിവും അനുഭവവും പരിചയസമ്പത്തുമുള്ളതിനാലാണ് പാമ്പിനെ കൊലയ്ക്ക് ഉപയോഗിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ വാവാ സുരേഷിനെ കേസില്‍ സാക്ഷിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

കേസില്‍ സാക്ഷിയായി പൊലീസിനെ സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വാവാ സുരേഷിനോട് അഭ്യര്‍ത്ഥിച്ചു. ഉത്രയുടെ മരണം സംഭവിച്ചതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും വാവാ സുരേഷിനോട് ഇത് സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. സൂരജിന്റെ അടൂരിലെ വീടിന്റെ മുകള്‍ നിലയിലെ റൂമില്‍ വച്ച് ഉത്തരയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റ സംഭവം കേട്ടപ്പോള്‍ തന്നെ വാവാ സുരേഷ് സംശയം പ്രകടിപ്പിച്ചു.. അടൂരിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെപ്പറ്റി മനസിലാക്കി.

സൂരജിന്റെ വീടിന് സമീപമുള്ള സ്ഥലങ്ങളില്‍ മുമ്പ് പാമ്പിനെ പിടിക്കാന്‍ പോയിട്ടുള്ള വാവാ സുരേഷിന് സൂരജിന്റെ വീടും പരിസരവും അറിയാമായിരുന്നു. പ്രദേശത്തെ മണ്ണിന്റെ ഘടനയും ഭൂപ്രകൃതിയും അനുസരിച്ച് അണലിവര്‍ഗത്തില്‍പ്പെട്ട ഉരഗങ്ങള്‍ തമ്പടിക്കാറുള്ള സ്ഥലമല്ല അവിടം. വീടിന്റെ മുകള്‍ നിലയിലെ മുറിയോട് ചേര്‍ന്ന് മരങ്ങളോ വള്ളിപ്പടര്‍പ്പുകളോ ഒന്നും തന്നെയില്ല.ടൈലും മറ്റും പതിച്ച മിനുസമുളള തറകളിലൂടെ പാമ്പുകള്‍ക്ക് വേഗത്തിലോ ഉയരത്തിലോ ഇഴഞ്ഞുകയറാനും കഴിയില്ല. ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തിയ വാവാ സുരേഷ് അണലിയെ മുകള്‍ നിലയില്‍ എത്തിച്ചതാകാമെന്ന് തറപ്പിച്ച് പറഞ്ഞു. അടൂരിലെ വീട്ടില്‍ അണലിയുടെ കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീടിന്റെ സ്റ്റെയര്‍കേയ്‌സിന്റെ തട്ടിലും അണലിയെ കണ്ടെത്തിയിരുന്നു. കൊടും വിഷമുള്ള അണലിപോലുള്ള പാമ്പിന്റെ കടിയേറ്റാല്‍ ശക്തമായ വേദനയും പുകച്ചിലും അസ്വസ്ഥതകളും കാരണം എത്ര കഠിനമായ ഉറക്കത്തിലായാലും കടിയേറ്റയാള്‍ ഉണരും.

എന്നാല്‍ അണലിയുടെ കടിയേറ്റ ഉത്തര മണിക്കൂറുകള്‍ കഴിഞ്ഞാണ് പാമ്പ് കടിച്ചതിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. പാമ്പ് കടി അറിയാത്ത വിധത്തില്‍ ഉത്തരയെ എന്തോ നല്‍കി മയക്കികിടത്തിയിരിക്കാമെന്ന സംശയത്തിനും ഇത് കാരണമായി. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് ഉത്രയെ അപായപ്പെടുത്തിയതാകാമെന്നും സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടണമെന്നും വാവാ സുരേഷ് ഉത്രയുടെ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നു.

അഞ്ചലിലെ വീട്ടില്‍ ഉത്രയെ മൂര്‍ഖന്റെ കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലും കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിപ്പെടേണ്ടതുണ്ട്. ജാറില്‍ അടച്ച് സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ ജാറിന്റെ അടപ്പ് തുറന്നാലുടന്‍ കടിക്കണമെന്നില്ല. പാമ്പിനെ പ്രകോപിപ്പിക്കുകയോ ഏതെങ്കിലും വിധത്തില്‍ നോവിക്കുകയോ ചെയ്ത് ഉത്രയെ കടിപ്പിച്ചതാകാമെന്ന സംശയമാണ് ഇക്കാര്യത്തിലുള്ളത്. ഇതിന് പൊലീസ് കസ്റ്റഡിയിലുള്ള സൂരജ് മറുപടി നല്‍കേണ്ടിവരും. കൊലയ്ക്ക് ഉപയോഗിച്ച പാമ്പിനെ സൂരജ് കൊന്നു കുഴിച്ചുമൂടിയതിനെ തുടര്‍ന്ന് അതിന്റെ ശരീരം അഴുകി തുടങ്ങിയിട്ടുണ്ടാകാം. എന്നാല്‍ പാമ്പിന്റെ അസ്ഥികൂടം പെട്ടെന്ന് നശിച്ചുപോകില്ല. പോസ്റ്റുമോര്‍ട്ടത്തിനിടെ അത് കേട് കൂടാതെ എടുത്താല്‍ ഉത്രയുടെ ശരീരത്തേറ്റ കടിയുടെ സ്ഥാനം, മുറിപ്പാടിലെ പല്ലുകള്‍ തമ്മിലുള്ള അകലം, മുറിവിന്റെ ആഴം എന്നിവ ഫോട്ടോയുടെയോ വീഡിയോയുടെയോ സഹായത്തോടെ കണ്ടെത്തി പാമ്പിന്റെ അസ്ഥികൂടത്തിലെ പല്ലുകള്‍ പരിശോധിച്ച് ഇതേ പാമ്പ് തന്നെയാണോ ഉത്രയെ കടിച്ചതെന്ന് വിശദീകരിക്കാന്‍ വാവാ സുരേഷിന് കഴിയും. ഇത്തരത്തിലുള്ള വാവയുടെ കഴിവുകളും നിരീക്ഷണ പാടവവും പരിഗണിച്ചാണ് പാമ്പുകളുടെ തോഴനായ വാവാ സുരേഷിനെ ഉത്തര കൊലക്കേസില്‍ നിര്‍ണായക സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (38 minutes ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (54 minutes ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (1 hour ago)

മില്‍മ പാലിന് വില കൂട്ടില്ല  (1 hour ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (1 hour ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (2 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (2 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (3 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (4 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (5 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (6 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (7 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends