Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

ഞാൻ ഗുണ്ടയാണ്‌ പേര് കാരി രതീഷ് പിരിവ് തന്നെ പറ്റു; മതവികാരം പറഞ്ഞാൽ കൂടുതൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതി ; മിന്നൽ മുരളിയുടെ സെറ്റ് തകർക്കാൻ ഗുണ്ടാ പിരിവ് നിരസിച്ചതും കാരണമായെന്ന് പ്രതി കാരി രതീഷ്

26 MAY 2020 06:08 PM IST
മലയാളി വാര്‍ത്ത

മതവികാരം പറഞ്ഞാൽ കൂടുതൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതി അത് കൊണ്ടാണ് മിന്നൽ മുരളിയുടെ സെറ്റ് തകർത്തത്. മാത്രമല്ല ഗുണ്ടാ പിരിവ് നിരസിച്ചതും പ്രകോപനത്തിനു കാരണമായെന്ന് അറസ്റ്റിലായ പ്രതി കാരി രതീഷ് വ്യക്തമാക്കി. അണിയറ പ്രവർത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് സെറ്റ് പൊളിക്കാൻ തീരുമാനിച്ചതെന്നും ഇയാൾ മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ഒരു പങ്കുമില്ലെന്ന് ഹിന്ദു ഐക്യ വേദി വ്യക്തമാക്കിയിരുന്നു. മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനമെന്ന് അറസ്റ്റിലായ പ്രതി കാരി രതീഷ് എന്ന രതീഷ് മലയാറ്റൂര്‍ തന്നെ പോലീസിനോടു സമ്മതിച്ചു. മതവികാരം പറഞ്ഞാല്‍ കൂടുതല്‍ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് മൊഴി. അണിയറ പ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് സെറ്റ് പൊളിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.

മുഖ്യപ്രതിയായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാരി രതീഷ്) എന്നറിയപ്പെടുന്ന രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സംഘടനയുടെ ജില്ലാ വിഭാഗ് പ്രസിഡന്റ് അങ്കമാലിയില്‍ വച്ച് ഇന്നലെയാണ് അറസ്റ്റിലായത്. വിവിധ സിനിമാ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റൊരാളെ കൂടി സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.

സംഭവത്തിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പരസ്യമായി ഏറ്റെടുത്തിട്ടും അതു മൂടിവച്ചു സംഘപരിവാറിനെ സംഭവവുമായി കൂട്ടിക്കെട്ടാന്‍ ആണ് സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെ ശ്രമിച്ചത്. ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പത്രിക്കുറിപ്പില്‍ പോലും സെറ്റ് പൊളിച്ചത് സംഘപരിവാറാണെന്നായിരുന്നു ആരോപിച്ചിരുന്നത്.

കഴിഞ്ഞ 73 വര്‍ഷമായി പെരിയാറിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന മണല്‍ തിട്ടയിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. ഒരു ക്ഷേത്രവും അവിടെയുണ്ട്. ശിവരാത്രി ആഘോഷസമിതി എന്ന ഒരു രജിസ്ട്രഡ് സംഘടനയുടെ നേതത്വത്തിലാണ് ശിവരാത്രി ആഘോഷം നടത്തുന്നത്. അനധികൃതമായി കെട്ടിപ്പൊക്കിയ സെറ്റ് പൊളിച്ചു കളയാന്‍ മൂന്ന് ദിവസത്തെ സമയം ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചിരുന്നു. ഇതോടെ ചൊവ്വാഴ്ചയ്ക്ക് ഉള്ളില്‍ പൊളിച്ചു മാറ്റാം എന്ന് ഉത്സവ കമ്മിറ്റിയെ സിനിമ പ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു.

ഇതിനിടയില്‍ സെറ്റ് പൊളിച്ചടുക്കുകയും ഹിന്ദു സംഘടനകളെ പ്രതികൂട്ടിലാക്കുകയും ചെയ്തതിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമായിരുന്നു. ആലുവയില്‍ പള്ളി പൊളിച്ചു എന്ന നിലയിലായിരുന്നു പ്രചരണം. മുഖ്യമന്ത്രിയും വര്‍ഗീയമായിട്ടാണ് പ്രശ്നത്തെ സമീപിച്ചത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ മതേതരത്വം മുഖംമൂടിക്ക് മാറ്റ് കൂട്ടാന്‍ വേണ്ടിയുള്ള നീക്കയായിരുന്നു മുഖ്യമന്ത്രിയുടേത്. മുഖ്യപ്രതിയായ മലയാറ്റൂർ സ്വദേശി രതീഷ് (കാരി രതീഷ്) എന്നറിയപ്പെടുന്ന രാഷ്ട്രീയ ബജ്റംഗ്ദൾ സംഘടനയുടെ ജില്ലാ വിഭാഗ് പ്രസിഡൻ്റ് അങ്കമാലിയിൽ വച്ച് ഇന്നലെയാണ് അറസ്റ്റിലായത്. വിവിധ സിനിമാ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റൊരാളെ കൂടി സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

ആദ്യം കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയായിരുന്നു കേസ്. എന്നാൽ, പതിനൊന്നു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച് വർഗീയ പ്രചാരണം നടത്തിയവരും ഉൾപ്പെടെയുള്ളവർ കുടുങ്ങും. ഇവർക്കെയ്തിരെ കടുത്ത വകുപ്പുകൾ ചുമത്താനും തീരുമാനിച്ചു. മത സ്പർദ്ധ വളർത്താനുള്ള ബോധപൂർവമായ ശ്രമം, കലാപശ്രമം, ആസൂത്രിതമായി സംഘം ചേരൽ, മോഷണം തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തും എന്ന് പൊലീസ് അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (1 hour ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (1 hour ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (3 hours ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (3 hours ago)

കുവൈത്തിൽ നിര്യാതനായി...  (3 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (4 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (4 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (4 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (4 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (5 hours ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (5 hours ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (5 hours ago)

Malayali Vartha Recommends