Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയി; പാമ്പിനെ പിടികൂടിയത് ഉത്രയുടെ സഹോദരൻ ഒറ്റയ്ക്ക് ; ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിച്ചു; ഭാര്യയെ രണ്ടാമത് പാമ്പു കൊത്തിയപ്പോഴും സൂരജിന്റെ മുഖത്തു നിർവികാരത

27 MAY 2020 09:23 AM IST
മലയാളി വാര്‍ത്ത

വളരെ ആസൂത്രിതമായായിരുന്നു കൊല്ലം അഞ്ചലിൽ ഉത്രയുടെ കൊലപാതകം നടന്നത്.അതി വിദഗ്ദമായി കൊലപാതകം നടപ്പിലാക്കിയ ശേഷം താനൊരിക്കലും പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസം സൂരജിനുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സൂരജിന്റെ ശരീരഭാഷയിലും പ്രവര്‍ത്തികളിലും ഉണ്ടായ നിര്‍വികാരതയാണ് അയാളെ കുടുക്കിയതും 

സ്വന്തം ഭാര്യയ്ക്കുണ്ടായ ദുരന്തം അറിഞ്ഞിട്ടും വളരെ നിര്‍വികാരമായിട്ടായിരുന്നു സൂരജിന്റെ പെരുമാറ്റമെന്നാണ് വീട്ടുകാരുടെ പരാതി ഉണ്ടായിരുന്നത്.അതാണ് അവരിൽ സൂരജിനെ സംശയം ജനിപ്പിച്ചതും.. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞെന്ന പോലെയായിരുന്നു നില്‍പ്പ്. അഞ്ചലിലെ ആശുപത്രിയില്‍ വച്ച് ഉത്രയെ വിഷപാമ്പ് കടിച്ചതാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് പാമ്പിനെ തേടി സഹോദരന്‍ വിഷുവിനൊപ്പം സൂരജും വീട്ടിലെത്തിയിരുന്നു. വിഷു പാമ്പിനെ കട്ടിലിനടിയില്‍ തിരയുമ്പോള്‍ മുറയിലെ അലമാരയ്ക്കടിയില്‍ പാമ്പ് ഉണ്ടെന്നു പറഞ്ഞ് സൂരജ് പുറത്തേക്ക് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നു വിഷുവും പറയുന്നു.
പാമ്പിനെ പിടിക്കാനോ കൊല്ലാനോ സൂരജ് ശ്രമിച്ചില്ല. പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് തന്നെയാണ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയത്. പിന്നീട് ഉത്രയുടെ സഹോദരന്‍ ഒറ്റയ്ക്കാണ് പാമ്പിനെ പിടികൂടി തല്ലിക്കൊല്ലുന്നത്. ഉത്രയുടെ മാതാപിതാക്കള്‍ക്ക് മകളുടെ മരണത്തില്‍ ദുരൂഹത തോന്നിയപ്പോള്‍ സൂരജിന്റെ ഈ പ്രവര്‍ത്തികളൊക്കെ അവരുടെ സംശയം ഇരട്ടിപ്പിക്കുകയായിരുന്നു.

മാര്‍ച്ച് ഒന്നാം തീയതിയാണ് ഉത്രയെ കൊല്ലാന്‍ ആദ്യം സൂരജ് പാമ്പിനെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. മുകള്‍ നിലയില്‍ നിന്നും ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ അയാള്‍ ഭാര്യയെ പറഞ്ഞു വിട്ടു. മുകളില്‍ പാമ്പിനെ ഇട്ടിട്ടായിരുന്നു ഉത്രയെ അങ്ങോട്ട് പറഞ്ഞു വിട്ടത്. എന്നാല്‍ ഉത്ര പാമ്പിനെ കണ്ടു. ഉടന്‍ തന്നെ സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. ഇക്കാര്യം ഉത്ര തന്റെ വീട്ടുകാരെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് സൂരജിനു മേല്‍ സംശയം കൂട്ടാന്‍ അന്നത്തെയാ സംഭവവും ഉപകരിച്ചു. മാര്‍ച്ച് രണ്ടാം തീയതിയാണ് ഉത്രയെ അണലി കടിക്കുന്നത്. രാത്രി 12.45 ഓടെ കടിയേറ്റിട്ടും പുലര്‍ച്ചെ മൂന്നരയോടെ മാത്രമാണ് സൂരജിന്റെ വീട്ടുകാര്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ നിന്നും 15 മിനിട്ട് യാത്ര ചെയ്ത് എത്താവുന്ന ദൂരമേയുള്ളൂ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്. എന്നിട്ടും മണിക്കൂറുകളോളം വച്ച് താമസിപ്പിച്ചത് ഉത്രയുടെ മരണം ഉറപ്പിക്കാനായിരുന്നോ എന്ന ചോദ്യമാണ് സൂരജിനു മേലുള്ള കുടക്ക് മുറിക്കയത്.
തന്റെ കൂടി ഉറങ്ങി കിടന്ന ഭാര്യ പാമ്പ് കൊത്തി മരിച്ചതാണെന്ന് പറഞ്ഞിട്ടും ഉത്രയുടെ മരണത്തിന് ഉത്തരവാദി അവരുടെ സഹോദരനാണെന്ന് പരാതി കൊടുത്തതും സൂരജിനെതിരേയുള്ള സംശയം ബലപ്പെടുത്തുകയായിരുന്നു. ഉത്ര മരണശേഷം ഭാര്യവീട്ടില്‍ നിന്നിരുന്ന സൂരജിനെ കാണാനായി ചില സുഹൃത്തുക്കള്‍ വൈകുന്നേരം സമയങ്ങളില്‍ വരുമായിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. വീടിനു പുറത്ത് നിര്‍ത്തിയിടുന്ന കാറില്‍ കൂട്ടുകാരുമൊത്ത് മണിക്കൂറുകളോളം ചിരിച്ച് ഉല്ലസിച്ചിരിക്കുന്ന സൂരജിനെ തങ്ങള്‍ കണ്ടിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. ഭാര്യ മരിച്ചിട്ട് ദിവസങ്ങള്‍ പോലുമായിട്ടില്ലെന്നിരിക്കെ സൂരജിന് ഇത്തരത്തില്‍ പെരുമാറാന്‍ കഴിഞ്ഞത് ഒരേസമയം അത്ഭുതപ്പെടുത്തുകയും സംശയമുണ്ടാക്കുകയും ചെയ്‌തെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കാലാക്കിയതും സൂരജിനെതിരേ പരാതിക്കുള്ള കാരണമായി. ഉത്രയുടെയും സൂരജിന്റെയും പേരില്‍ സംയുക്തമായി ഉണ്ടായിരുന്ന അകൗണ്ടിലെ ലോക്കറില്‍ ആയിരുന്നു സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഭൂരിഭാഗവും സൂരജ് കൈക്കലാക്കിയെന്നാണ് ഉത്രയുടെ വീട്ടുകാര്‍ പറയുന്നത്. 12 പവനോളം സ്വര്‍ണം സൂരജിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊലീസ് ഇടപെട്ടിട്ടുപോലും ആ സ്വര്‍ണാഭരണങ്ങള്‍ കൈമറാന്‍ സൂരജ് വിസമ്മതിച്ചെന്നും പരാതിയുണ്ട്. ലക്ഷങ്ങളും നൂറുപവനടുത്ത് ആഭരണങ്ങളും നല്‍കിയിട്ടും പിന്നെയും സ്ത്രീധനത്തിന്റെ പേരില്‍ മകളെ സൂരജും കുടുംബവും ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നുണ്ട്.

അതേസമയം കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ പൊലീസിനു ലഭിച്ചു. ഉത്രയുടെ വീട്ടിൽ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൂർഖൻ തന്നെയെന്നു സ്ഥിരീകരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (6 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (6 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (7 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (7 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (9 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (9 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (9 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (10 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (10 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (10 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (10 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (10 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (10 hours ago)

Malayali Vartha Recommends