Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയി; പാമ്പിനെ പിടികൂടിയത് ഉത്രയുടെ സഹോദരൻ ഒറ്റയ്ക്ക് ; ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിച്ചു; ഭാര്യയെ രണ്ടാമത് പാമ്പു കൊത്തിയപ്പോഴും സൂരജിന്റെ മുഖത്തു നിർവികാരത

27 MAY 2020 09:23 AM IST
മലയാളി വാര്‍ത്ത

വളരെ ആസൂത്രിതമായായിരുന്നു കൊല്ലം അഞ്ചലിൽ ഉത്രയുടെ കൊലപാതകം നടന്നത്.അതി വിദഗ്ദമായി കൊലപാതകം നടപ്പിലാക്കിയ ശേഷം താനൊരിക്കലും പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസം സൂരജിനുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സൂരജിന്റെ ശരീരഭാഷയിലും പ്രവര്‍ത്തികളിലും ഉണ്ടായ നിര്‍വികാരതയാണ് അയാളെ കുടുക്കിയതും 

സ്വന്തം ഭാര്യയ്ക്കുണ്ടായ ദുരന്തം അറിഞ്ഞിട്ടും വളരെ നിര്‍വികാരമായിട്ടായിരുന്നു സൂരജിന്റെ പെരുമാറ്റമെന്നാണ് വീട്ടുകാരുടെ പരാതി ഉണ്ടായിരുന്നത്.അതാണ് അവരിൽ സൂരജിനെ സംശയം ജനിപ്പിച്ചതും.. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞെന്ന പോലെയായിരുന്നു നില്‍പ്പ്. അഞ്ചലിലെ ആശുപത്രിയില്‍ വച്ച് ഉത്രയെ വിഷപാമ്പ് കടിച്ചതാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് പാമ്പിനെ തേടി സഹോദരന്‍ വിഷുവിനൊപ്പം സൂരജും വീട്ടിലെത്തിയിരുന്നു. വിഷു പാമ്പിനെ കട്ടിലിനടിയില്‍ തിരയുമ്പോള്‍ മുറയിലെ അലമാരയ്ക്കടിയില്‍ പാമ്പ് ഉണ്ടെന്നു പറഞ്ഞ് സൂരജ് പുറത്തേക്ക് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നു വിഷുവും പറയുന്നു.
പാമ്പിനെ പിടിക്കാനോ കൊല്ലാനോ സൂരജ് ശ്രമിച്ചില്ല. പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് തന്നെയാണ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയത്. പിന്നീട് ഉത്രയുടെ സഹോദരന്‍ ഒറ്റയ്ക്കാണ് പാമ്പിനെ പിടികൂടി തല്ലിക്കൊല്ലുന്നത്. ഉത്രയുടെ മാതാപിതാക്കള്‍ക്ക് മകളുടെ മരണത്തില്‍ ദുരൂഹത തോന്നിയപ്പോള്‍ സൂരജിന്റെ ഈ പ്രവര്‍ത്തികളൊക്കെ അവരുടെ സംശയം ഇരട്ടിപ്പിക്കുകയായിരുന്നു.

മാര്‍ച്ച് ഒന്നാം തീയതിയാണ് ഉത്രയെ കൊല്ലാന്‍ ആദ്യം സൂരജ് പാമ്പിനെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. മുകള്‍ നിലയില്‍ നിന്നും ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ അയാള്‍ ഭാര്യയെ പറഞ്ഞു വിട്ടു. മുകളില്‍ പാമ്പിനെ ഇട്ടിട്ടായിരുന്നു ഉത്രയെ അങ്ങോട്ട് പറഞ്ഞു വിട്ടത്. എന്നാല്‍ ഉത്ര പാമ്പിനെ കണ്ടു. ഉടന്‍ തന്നെ സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. ഇക്കാര്യം ഉത്ര തന്റെ വീട്ടുകാരെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് സൂരജിനു മേല്‍ സംശയം കൂട്ടാന്‍ അന്നത്തെയാ സംഭവവും ഉപകരിച്ചു. മാര്‍ച്ച് രണ്ടാം തീയതിയാണ് ഉത്രയെ അണലി കടിക്കുന്നത്. രാത്രി 12.45 ഓടെ കടിയേറ്റിട്ടും പുലര്‍ച്ചെ മൂന്നരയോടെ മാത്രമാണ് സൂരജിന്റെ വീട്ടുകാര്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ നിന്നും 15 മിനിട്ട് യാത്ര ചെയ്ത് എത്താവുന്ന ദൂരമേയുള്ളൂ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്. എന്നിട്ടും മണിക്കൂറുകളോളം വച്ച് താമസിപ്പിച്ചത് ഉത്രയുടെ മരണം ഉറപ്പിക്കാനായിരുന്നോ എന്ന ചോദ്യമാണ് സൂരജിനു മേലുള്ള കുടക്ക് മുറിക്കയത്.
തന്റെ കൂടി ഉറങ്ങി കിടന്ന ഭാര്യ പാമ്പ് കൊത്തി മരിച്ചതാണെന്ന് പറഞ്ഞിട്ടും ഉത്രയുടെ മരണത്തിന് ഉത്തരവാദി അവരുടെ സഹോദരനാണെന്ന് പരാതി കൊടുത്തതും സൂരജിനെതിരേയുള്ള സംശയം ബലപ്പെടുത്തുകയായിരുന്നു. ഉത്ര മരണശേഷം ഭാര്യവീട്ടില്‍ നിന്നിരുന്ന സൂരജിനെ കാണാനായി ചില സുഹൃത്തുക്കള്‍ വൈകുന്നേരം സമയങ്ങളില്‍ വരുമായിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. വീടിനു പുറത്ത് നിര്‍ത്തിയിടുന്ന കാറില്‍ കൂട്ടുകാരുമൊത്ത് മണിക്കൂറുകളോളം ചിരിച്ച് ഉല്ലസിച്ചിരിക്കുന്ന സൂരജിനെ തങ്ങള്‍ കണ്ടിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. ഭാര്യ മരിച്ചിട്ട് ദിവസങ്ങള്‍ പോലുമായിട്ടില്ലെന്നിരിക്കെ സൂരജിന് ഇത്തരത്തില്‍ പെരുമാറാന്‍ കഴിഞ്ഞത് ഒരേസമയം അത്ഭുതപ്പെടുത്തുകയും സംശയമുണ്ടാക്കുകയും ചെയ്‌തെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കാലാക്കിയതും സൂരജിനെതിരേ പരാതിക്കുള്ള കാരണമായി. ഉത്രയുടെയും സൂരജിന്റെയും പേരില്‍ സംയുക്തമായി ഉണ്ടായിരുന്ന അകൗണ്ടിലെ ലോക്കറില്‍ ആയിരുന്നു സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഭൂരിഭാഗവും സൂരജ് കൈക്കലാക്കിയെന്നാണ് ഉത്രയുടെ വീട്ടുകാര്‍ പറയുന്നത്. 12 പവനോളം സ്വര്‍ണം സൂരജിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊലീസ് ഇടപെട്ടിട്ടുപോലും ആ സ്വര്‍ണാഭരണങ്ങള്‍ കൈമറാന്‍ സൂരജ് വിസമ്മതിച്ചെന്നും പരാതിയുണ്ട്. ലക്ഷങ്ങളും നൂറുപവനടുത്ത് ആഭരണങ്ങളും നല്‍കിയിട്ടും പിന്നെയും സ്ത്രീധനത്തിന്റെ പേരില്‍ മകളെ സൂരജും കുടുംബവും ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നുണ്ട്.

അതേസമയം കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ പൊലീസിനു ലഭിച്ചു. ഉത്രയുടെ വീട്ടിൽ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൂർഖൻ തന്നെയെന്നു സ്ഥിരീകരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (19 minutes ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (28 minutes ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (2 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (2 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (2 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (2 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (2 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (3 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (5 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (5 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (6 hours ago)

Malayali Vartha Recommends