Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയി; പാമ്പിനെ പിടികൂടിയത് ഉത്രയുടെ സഹോദരൻ ഒറ്റയ്ക്ക് ; ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിച്ചു; ഭാര്യയെ രണ്ടാമത് പാമ്പു കൊത്തിയപ്പോഴും സൂരജിന്റെ മുഖത്തു നിർവികാരത

27 MAY 2020 09:23 AM IST
മലയാളി വാര്‍ത്ത

വളരെ ആസൂത്രിതമായായിരുന്നു കൊല്ലം അഞ്ചലിൽ ഉത്രയുടെ കൊലപാതകം നടന്നത്.അതി വിദഗ്ദമായി കൊലപാതകം നടപ്പിലാക്കിയ ശേഷം താനൊരിക്കലും പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസം സൂരജിനുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സൂരജിന്റെ ശരീരഭാഷയിലും പ്രവര്‍ത്തികളിലും ഉണ്ടായ നിര്‍വികാരതയാണ് അയാളെ കുടുക്കിയതും 

സ്വന്തം ഭാര്യയ്ക്കുണ്ടായ ദുരന്തം അറിഞ്ഞിട്ടും വളരെ നിര്‍വികാരമായിട്ടായിരുന്നു സൂരജിന്റെ പെരുമാറ്റമെന്നാണ് വീട്ടുകാരുടെ പരാതി ഉണ്ടായിരുന്നത്.അതാണ് അവരിൽ സൂരജിനെ സംശയം ജനിപ്പിച്ചതും.. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞെന്ന പോലെയായിരുന്നു നില്‍പ്പ്. അഞ്ചലിലെ ആശുപത്രിയില്‍ വച്ച് ഉത്രയെ വിഷപാമ്പ് കടിച്ചതാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് പാമ്പിനെ തേടി സഹോദരന്‍ വിഷുവിനൊപ്പം സൂരജും വീട്ടിലെത്തിയിരുന്നു. വിഷു പാമ്പിനെ കട്ടിലിനടിയില്‍ തിരയുമ്പോള്‍ മുറയിലെ അലമാരയ്ക്കടിയില്‍ പാമ്പ് ഉണ്ടെന്നു പറഞ്ഞ് സൂരജ് പുറത്തേക്ക് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നു വിഷുവും പറയുന്നു.
പാമ്പിനെ പിടിക്കാനോ കൊല്ലാനോ സൂരജ് ശ്രമിച്ചില്ല. പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുണ്ടെന്നു പറയുന്ന സൂരജ് തന്നെയാണ് ഭാര്യയെ കൊത്തിയ പാമ്പിനെ ഒന്നും ചെയ്യാതെ മുറിവിട്ട് പോയത്. പിന്നീട് ഉത്രയുടെ സഹോദരന്‍ ഒറ്റയ്ക്കാണ് പാമ്പിനെ പിടികൂടി തല്ലിക്കൊല്ലുന്നത്. ഉത്രയുടെ മാതാപിതാക്കള്‍ക്ക് മകളുടെ മരണത്തില്‍ ദുരൂഹത തോന്നിയപ്പോള്‍ സൂരജിന്റെ ഈ പ്രവര്‍ത്തികളൊക്കെ അവരുടെ സംശയം ഇരട്ടിപ്പിക്കുകയായിരുന്നു.

മാര്‍ച്ച് ഒന്നാം തീയതിയാണ് ഉത്രയെ കൊല്ലാന്‍ ആദ്യം സൂരജ് പാമ്പിനെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. മുകള്‍ നിലയില്‍ നിന്നും ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ അയാള്‍ ഭാര്യയെ പറഞ്ഞു വിട്ടു. മുകളില്‍ പാമ്പിനെ ഇട്ടിട്ടായിരുന്നു ഉത്രയെ അങ്ങോട്ട് പറഞ്ഞു വിട്ടത്. എന്നാല്‍ ഉത്ര പാമ്പിനെ കണ്ടു. ഉടന്‍ തന്നെ സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. ഇക്കാര്യം ഉത്ര തന്റെ വീട്ടുകാരെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് സൂരജിനു മേല്‍ സംശയം കൂട്ടാന്‍ അന്നത്തെയാ സംഭവവും ഉപകരിച്ചു. മാര്‍ച്ച് രണ്ടാം തീയതിയാണ് ഉത്രയെ അണലി കടിക്കുന്നത്. രാത്രി 12.45 ഓടെ കടിയേറ്റിട്ടും പുലര്‍ച്ചെ മൂന്നരയോടെ മാത്രമാണ് സൂരജിന്റെ വീട്ടുകാര്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ നിന്നും 15 മിനിട്ട് യാത്ര ചെയ്ത് എത്താവുന്ന ദൂരമേയുള്ളൂ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്. എന്നിട്ടും മണിക്കൂറുകളോളം വച്ച് താമസിപ്പിച്ചത് ഉത്രയുടെ മരണം ഉറപ്പിക്കാനായിരുന്നോ എന്ന ചോദ്യമാണ് സൂരജിനു മേലുള്ള കുടക്ക് മുറിക്കയത്.
തന്റെ കൂടി ഉറങ്ങി കിടന്ന ഭാര്യ പാമ്പ് കൊത്തി മരിച്ചതാണെന്ന് പറഞ്ഞിട്ടും ഉത്രയുടെ മരണത്തിന് ഉത്തരവാദി അവരുടെ സഹോദരനാണെന്ന് പരാതി കൊടുത്തതും സൂരജിനെതിരേയുള്ള സംശയം ബലപ്പെടുത്തുകയായിരുന്നു. ഉത്ര മരണശേഷം ഭാര്യവീട്ടില്‍ നിന്നിരുന്ന സൂരജിനെ കാണാനായി ചില സുഹൃത്തുക്കള്‍ വൈകുന്നേരം സമയങ്ങളില്‍ വരുമായിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. വീടിനു പുറത്ത് നിര്‍ത്തിയിടുന്ന കാറില്‍ കൂട്ടുകാരുമൊത്ത് മണിക്കൂറുകളോളം ചിരിച്ച് ഉല്ലസിച്ചിരിക്കുന്ന സൂരജിനെ തങ്ങള്‍ കണ്ടിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. ഭാര്യ മരിച്ചിട്ട് ദിവസങ്ങള്‍ പോലുമായിട്ടില്ലെന്നിരിക്കെ സൂരജിന് ഇത്തരത്തില്‍ പെരുമാറാന്‍ കഴിഞ്ഞത് ഒരേസമയം അത്ഭുതപ്പെടുത്തുകയും സംശയമുണ്ടാക്കുകയും ചെയ്‌തെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കാലാക്കിയതും സൂരജിനെതിരേ പരാതിക്കുള്ള കാരണമായി. ഉത്രയുടെയും സൂരജിന്റെയും പേരില്‍ സംയുക്തമായി ഉണ്ടായിരുന്ന അകൗണ്ടിലെ ലോക്കറില്‍ ആയിരുന്നു സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഭൂരിഭാഗവും സൂരജ് കൈക്കലാക്കിയെന്നാണ് ഉത്രയുടെ വീട്ടുകാര്‍ പറയുന്നത്. 12 പവനോളം സ്വര്‍ണം സൂരജിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊലീസ് ഇടപെട്ടിട്ടുപോലും ആ സ്വര്‍ണാഭരണങ്ങള്‍ കൈമറാന്‍ സൂരജ് വിസമ്മതിച്ചെന്നും പരാതിയുണ്ട്. ലക്ഷങ്ങളും നൂറുപവനടുത്ത് ആഭരണങ്ങളും നല്‍കിയിട്ടും പിന്നെയും സ്ത്രീധനത്തിന്റെ പേരില്‍ മകളെ സൂരജും കുടുംബവും ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നുണ്ട്.

അതേസമയം കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ പൊലീസിനു ലഭിച്ചു. ഉത്രയുടെ വീട്ടിൽ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൂർഖൻ തന്നെയെന്നു സ്ഥിരീകരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends