അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിന് കുരുക്ക് കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈകോടതി
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിന് കുരുക്ക് . ആ കേസ് റദ്ധാക്കാനാകില്ല എന്ന് ഹൈകോടതി ഉത്തരവ്. അന്വേഷണം സ്റ്റേ ചെയ്യണം എന്ന ആവശ്യുവും അംഗീകരിച്ചില്ല. കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു . തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ വിജിലൻസ് അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആറായിരുന്നു കോടതി ഫയലിൽ സ്വീകരിച്ചത്.
തമിഴ്നാട്ടിലെ വിരുദു നഗറിൽ വാങ്ങിയ ഭൂമി സർക്കാർ രേഖകളിൽ ജേക്കബ് തോമസ് വെളിപ്പെടുത്തിയില്ല എന്നാണ് കേസ്. നിലവിൽ മെറ്റൽ ഇൻഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി ജോലി നോക്കി വരുന്ന ജേക്കബ് തോമസ്, 2001 നവംബർ 15ന് തമിഴ്നാട് സംസ്ഥാനത്ത് വിരുദു നഗർ ജില്ലയിൽപ്പെട്ട രാജപാളയം താലൂക്കിൽ രണ്ട് വിൽപ്പന കരാറുകളിലായി 50.33 ഏക്കർ വസ്തു വാങ്ങിയിരുന്നു. ഇക്കാര്യങ്ങൾ അദ്ദേഹം സർക്കാർ രേഖകളിൽ വെളിപ്പെടുത്തിയില്ല ഇതാണ് കേസിനാസ്പദമായത്.
https://www.facebook.com/Malayalivartha