പേടിയോടേ ഈ രാത്രി; ഇടുക്കിയിൽ രണ്ട് അണക്കെട്ടുകൾ തുറക്കും
സംസ്ഥാനത്ത് അടുത്ത മൂന്ന് ദവിസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
ഇടുക്കി ജില്ലയിലെ രണ്ട് അണക്കെട്ടുകൾ തുറക്കും. ലോവർ പെരിയാർ (പാംബ്ല), കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്താനാണ് തീരുമാനം. നാളെ രാവിലെ പത്തിന് ഷട്ടറുകൾ ഉയർത്തും.
വൃഷ്ടിപ്രദേശങ്ങളിൽ മഴ കൂടുതൽ ലഭിക്കുന്നതും വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാഹചര്യവും മുൻനിർത്തിയാണ് നടപടി. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട് . ഇതിന്‍റെ സ്വധീനത്താല്‍ തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തിൽ എത്തിയേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യത ഉണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു. ഓഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകുടം അറിയിച്ചു.
അതേസമയം ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 31 നും ജൂണ്‍ നാലിനും ഇടയില്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉണ്ട്.അതേസമയം ഉഷ്ണ തരംഗം രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ സാധരണ നിലയിലേക്ക് മാറിയെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 8 സംസ്ഥാനങ്ങളിലാണ് സ്ഥിതി ശാന്തമായത്. 44 ഡിഗ്രി വരെയായിരുന്നു ഇവിടെ ചൂട് രേഖപ്പെടുത്തിയത്. ദില്ലി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്നലെ മുതല്‍ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ അരമീറ്ററുമാണ് തുറന്നത്. മഴ കൂടുതൽ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. കരമനയാറിന്റെ തീരത്തു താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha