ഇപ്പോള്‍ നമ്മള്‍ കുടുക്കിലായപ്പോള്‍ വിക്ടര്‍ പറഞ്ഞു. "പേടിക്കണ്ട, ഞാനുണ്ട് കൂടെ " ; ഓർമ്മ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീര്‍
കൊവിഡ് വൈറസ് വ്യാപനത്തെയും ലോക്ക്ഡൗണിനെയും തുടര്‍ന്ന് മൂന്നുമാസമായി സ്തംഭിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വേകി നാളെ മുതല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ ആരംഭിക്കുകയാണ്. എന്നാല്‍ ഇത്തവണ പുതിയ യൂണിഫോണും ബാഗും അണിഞ്ഞല്ല് കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നതല്ല. ക്ലാലസുകള്‍ അവര്‍ക്കായി വീട്ടിലേക്ക് എത്തുകയാണ്.
ഒന്നാംക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. വിക്ടേഴ്‌സ് ചാനലിലൂടെയാണ് നാളെ കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ഈ അവസരത്തില്‍ വിക്ടേഴ്സ് ചാനലിന് തുടക്കമിട്ട അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ ചാനലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. അന്നത്തെ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്ത ചിത്രം സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍.
'എസ് എസ് എല്‍ സിക്ക് പതിമൂന്നാമത്തെ വിഷയമായി ഐടി ഉള്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജി ആയി ഉയര്‍ത്തിയപ്പോഴും വിവാദങ്ങളും വിലക്കുകളും ഏറെയായിരുന്നു. പരീക്ഷ ബഹിഷ്കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമില്‍ ഐടി പരീക്ഷ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണെന്നും അവര്‍ എതിര്‍പ്പിന്റെ കാരണമായി പറഞ്ഞു. സദയം ക്ഷമിക്കണമെന്നും അടുത്ത കൊല്ലത്തേക്ക് നമുക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കാമെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് കേട്ടില്ല. പക്ഷേ പ്രാര്‍ത്ഥന ദൈവം കെട്ടു. ഐ.ടി പരീക്ഷ ഭംഗിയായി നടന്നു.' അദ്ദേഹം കുറിച്ചു.
ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
ധന്യമായ ഒരു നിമിഷത്തിന്റെ ഓര്‍മ്മയ്ക്ക്. കോവിഡ് 19ന്റെ പ്രയാസ വലയത്തിന് നടുവില്‍ നിന്ന് കൊണ്ടാണെങ്കിലും നാളെ സ്കൂള്‍ തുറക്കുകയും വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പോവുകയാണെന്നും അറിഞ്ഞപ്പോള്‍ എന്നിലുയര്‍ന്ന ചില സ്മരണകള്‍ ഇവിടെ കുറിച്ചിടട്ടെ.
യു.ഡി.എഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് ഏര്‍പ്പെടുത്തിയ ഒരു പുതിയ ആശയം. എസ് എസ് എല്‍ സിക്ക് പതിമൂന്നാമത്തെ വിഷയമായി IT ഉള്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജി ആയി ഉയര്‍ത്തിയപ്പോഴും വിവാദങ്ങളും വിലക്കുകളും ഏറെയായിരുന്നു. IT പരീക്ഷ ബഹിഷ്കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമില്‍ IT പരീക്ഷ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണെന്നും അവര്‍ എതിര്‍പ്പിന്റെ കാരണമായി പറഞ്ഞു. സദയം ക്ഷമിക്കണമെന്നും അടുത്ത കൊല്ലത്തേക്ക് നമുക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കാമെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് കേട്ടില്ല. പക്ഷെ പ്രാര്‍ത്ഥന ദൈവം കെട്ടു. IT പരീക്ഷ ഭംഗിയായി നടന്നു.
വിദ്യാഭ്യാസത്തിന് മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് ഭ്രമണ പഥത്തിലേക്ക് തൊടുത്തു വിട്ടപ്പോള്‍ അതിന്റെ പ്രയോജനം ആദ്യമായിട്ട് ഉപയോഗപ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനമായി കേരളത്തെ മാറ്റി. ISRO യുമായി ചേര്‍ന്ന് ഒട്ടനവധി സംരഭങ്ങള്‍ക്ക് അന്ന് തുടക്കം കുറിച്ച കേരള സംസ്ഥാനം, ഇന്ത്യയില്‍ ആദ്യമായി ഒരു വിദ്യാഭ്യാസ ചാനലിന് രൂപം കൊടുത്തു. അതായിരുന്നു വിക്ടേഴ്‌സ്. അതിന്റെ ഉദ്‌ഘാടനം നമ്മുടെ രാഷ്ട്രപതിയും ശാസ്ത്ര സാങ്കേതിക രംഗത്തെ കുലപതിയുമായ ഡോ.എ.പി.ജെ അബ്ദുല്‍ കലാം തന്നെ നിര്‍വഹിച്ചു തരികയും ചെയ്തു. കുട്ടികളുമായി അദ്ദേഹം ഒരുപാട് നേരം ചെലവഴിച്ചു. അവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വപ്നം കാണാന്‍ പറഞ്ഞുകൊണ്ടുമാണ് വിക്ടേഴ്‌സിന്റെ ഉദ്‌ഘാടനം കഴിഞ്ഞത്. വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തമായ സാധ്യതകളും ICT യുടെ സാങ്കേതിക മികവുകളും നമ്മുടെ കുട്ടികള്‍ക്കും കിട്ടട്ടെ എന്നായിരുന്നു സങ്കല്‍പ്പം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനാത്മകതകളും കേരളത്തിന്റെ സര്‍ഗാത്മാകതയും നമ്മുടെ കുട്ടികളെ ഉന്നതിയിലെത്തിക്കുമല്ലോ എന്ന ആഗ്രഹവും നമുക്കുണ്ടായിരുന്നു. എന്നാല്‍ വിക്ടേഴ്‌സിന് ഉന്നതമായ ലക്ഷ്യപ്രാപ്തി കൈവരിക്കാനുള്ള തടസ്സം പരമ്ബരാഗത പഠന പ്രക്രിയയോട് വിട പറയാനുള്ള നമ്മുടെ മടിയായിരുന്നു. പക്ഷെ പാവം വിക്ടര്‍ നാടുനീങ്ങിയില്ല. ഇപ്പോള്‍ നമ്മള്‍ കുടുക്കിലായപ്പോള്‍ വിക്ടര്‍ പറഞ്ഞു. "പേടിക്കണ്ട, ഞാനുണ്ട് കൂടെ ". അങ്ങനെ കുട്ടികളെ വിക്ടറി പീഠത്തിലെത്തിക്കാന്‍ വിക്ടര്‍ വര്‍ധിത വീര്യത്തോടെ വീണ്ടും വരുന്നു. സ്വാഗതം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് നന്മ നേരുന്നു . സ്നേഹാദരവോടെ.. ഇ ടി മുഹമ്മദ് ബഷീര്‍
https://www.facebook.com/Malayalivartha