അവശ നിലയിൽമാനവും കൊണ്ട് ഇറങ്ങിയോടി; മദ്യസൽക്കാരത്തിൽ അവരുമുണ്ടായിരുന്നു; ആ കുരുന്നിനെയും മർദിച്ചു; യുവതിയുടെ വെളിപ്പെടുത്തലിൽ പകച്ച് കേരളം
തന്നെ മാത്രമല്ല തെന്റെ മകനെയും അയാൾ മര്‍ദ്ദിക്കുകയും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്‌തവെന്ന, വെളിപ്പെടുത്തലുമായി യുവതി. കൂട്ടബാലസംഗത്തിനു ശേഷംതന്നെയും അഞ്ചുവയസുകാരനായ മകനെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചെന്നും കഠിനംകുളത്ത് കൂട്ടമാനഭംഗത്തിനിരയായ യുവതി പറഞ്ഞു. കേസ് കൊടുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും യുവതി പറഞ്ഞു. കുട്ടിയെ സമീപത്തുളള വീട്ടിലാക്കിയശേഷം തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കിയ ഇറങ്ങിയോടുകയായിരുന്നു. ഉപദ്രവിച്ചവരെ മുമ്ബ്കണ്ട് പരിചയമില്ല.
എന്നാല്‍ ഭര്‍ത്താവ് അവരുടെ പേരുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. കണ്ടാല്‍ തിരിച്ചറിയാം. പുതുക്കുറിച്ചിയിലെ വീട്ടില്‍വച്ചായിരുന്നു മദ്യം നല്‍കിയത്. അവിടെ മദ്യസല്‍ക്കാരം നടക്കുമ്ബോള്‍ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ യുവതിയെ വാഹനത്തില്‍ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ഭര്‍ത്താവും ആറു സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാരാണ് കണിയാപുരത്തുള്ള സ്വന്തം വീട്ടില്‍ എത്തിച്ചത്.ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.
https://www.facebook.com/Malayalivartha