Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു... രാജിക്കത്ത് നൽകി അണ്ണാമലൈ.. പുതിയ പാർട്ടി രൂപീകരിച്ചേക്കും..


പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..


ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..


പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..


സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെ; താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് സ്‌നിഫർ ഡോഗ് ജിൽ..!

06 JUNE 2020 08:20 PM IST
മലയാളി വാര്‍ത്ത

More Stories...

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..

ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് സ്‌നിഫർ ഡോഗ് ജിൽ..! താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് ബിലാൽ സ്വന്തം കയ്യിലെ രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെയായിരുന്നു. ജില്ലിനെ പിൻതുടർന്ന പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറ തിരിച്ചറിഞ്ഞ് പ്രതിയെ ഉടൻ തന്നെ വലയിലാക്കുകയും ചെയ്തു.

ജുൺ ഒന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് താഴത്തങ്ങാടി ഷീനാ മൻസിസിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചിരുന്നു. സംഭവത്തിൽ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന താഴത്തങ്ങാടി വേളൂർ പാറപ്പാടം കരയിൽമാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവ ദിവസം സ്ഥലത്ത് എത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് ജിൽ, ഇവിടെ കിടന്നു കിട്ടിയ ഗ്ലൗസിൽ നിന്നും മണം പിടിച്ച് ഓടിയ വഴിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ജില്ലിന്റെ ട്രാക്കർമാരായ അനിൽകുമാറും, ആന്റണിയും ചേർന്നാണ് ജില്ലിനെ കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച രക്തം പുരണ്ട ഗ്ലൗസ് മണപ്പിക്കുന്നത്.

ഈ ഗ്ലൗസിൽ നിന്നും മണം പിടിച്ച ജിൽ ആദ്യം വീടിനു ചുറ്റും ഒരു റൗണ്ട് ഓടി. തുടർന്നു പുറത്തിറങ്ങി ദമ്പതിമാർ വാടകയ്ക്കു നൽകിയിരുന്ന വീട്ടിലേയ്ക്കു കയറി. ഈ വീട്ടിലാണ് പ്രതിയായ ബിലാൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവിടെ നിന്നും വഴിയിലേയ്ക്കു ഇറങ്ങിയ ജിൽ നേരെ താഴത്തങ്ങാടി റോഡിലേയ്ക്കു നടന്നു. ഇവിടെ നിന്നും നടന്നെത്തിയ ജിൽ താഴത്തങ്ങാടിയിൽ തന്നെയുള്ള ചായക്കടയിൽ കയറി. ഇതെല്ലാം പ്രതിയിലേയ്ക്കുള്ള കൃ്ത്യമായ സൂചനകളായിരുന്നു.

കൊലപാതകം നടത്തുന്നതിനിടയിൽ ബിലാലിന്റെ കയ്യിൽ മുറിവേറ്റിരുന്നു. വീടിനുള്ളിൽ കിടന്ന ഗ്ലൗസ് ഉപയോഗിച്ച് പ്രതിയായ ബിലാൽ തന്റെ കയ്യിലെ മുറിവിൽ ഉണ്ടായ രക്തം തുടച്ചിരുന്നു. ഈ ഗ്ലൗസ് ഇയാൾ വീടിനു സമീപത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഈ ഗ്ലൗസിൽ നിന്നാണ് ജിൽ മണം പിടിച്ച് ഓടിയത്.

ജിൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിലേയ്ക്കു പോയതിനും കൃത്യമായ കാരണം ഉണ്ട്.. അത് ഇങ്ങനെ - താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച പ്രതി ബിലാൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ഈ വീട്ടിലാണ് നായ മണംപിടിച്ച് ഓടിയെത്തിയത്. ഇവിടെ നിന്നും പുറത്തിറങ്ങി ചായക്കടയിൽ എത്തിയതിനു പിന്നിലും നിർണ്ണായകമായ ഒരു കഥയുണ്ട്. കൊലപാതകം നടക്കുന്നതിനു തലേന്നു രാത്രിയിൽ പ്രതി ബിലാൽ ഈ കടയിൽ എത്തി ചായ കുടിച്ചിരുന്നു. സംഭവ ദിവസം രാവിലെയും ബിലാൽ ഇവിടെ എത്തിയിരുന്നു. ഇതോടെയാണ് ജില്ലിന്റെ വഴിയെല്ലാം കൃത്യമായിരുന്നു എന്നു വ്യക്തമായത്.

2013 ൽ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായ ജിൽ മിടുക്കനായ നായയാണ്. പൊലീസിന്റെ സംസ്ഥാന ഡ്യൂട്ടി മീറ്റിൽ പങ്കെടുത്ത് സ്വർണമെഡൽ നേടിയ ജിൽ കള്ളന്മാരെ പിൻതുടർന്നു പിടിക്കാൻ പ്രത്യേക പരിശീലനം തന്നെ നേടിയിട്ടുണ്ട്. താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ ജില്ലിന്റെ മികച്ച പ്രകടനം കൂടി എത്തിയതോടെ ജില്ലിനെ വെല്ലാൻ ജില്ലയിൽ ആരുമില്ലെന്നു തെളിഞ്ഞിരിക്കുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മൂന്ന് തടവുകാര്‍ ജയില്‍ചാടി  (5 hours ago)

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍  (6 hours ago)

രാജിക്കത്ത് നൽകി അണ്ണാമലൈ  (6 hours ago)

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു  (6 hours ago)

മാസപ്പടി കേസിൽ വീണയ്ക്ക് താല്‍ക്കാലിക ആശ്വാസം  (7 hours ago)

എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു;  (7 hours ago)

V Muraleedharan-mla സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം  (7 hours ago)

വി ശിവൻകുട്ടി മറുപടി പറയണം  (7 hours ago)

PINARAYI VIJAYAN സഭയിലും ഇ ഡി  (7 hours ago)

PM MODI 2029-ലെ പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.  (8 hours ago)

KERALA POLICE അഴിയെണ്ണാൻ ഭയം കൂട്ടത്തോടെ ഒളിവിൽ  (8 hours ago)

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു  (8 hours ago)

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ പ്രതിഷേധിച്ച കേസ്; വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു  (8 hours ago)

ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

തുലാം രാശി...പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.  (10 hours ago)

Malayali Vartha Recommends