Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെ; താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് സ്‌നിഫർ ഡോഗ് ജിൽ..!

06 JUNE 2020 08:20 PM IST
മലയാളി വാര്‍ത്ത

താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് സ്‌നിഫർ ഡോഗ് ജിൽ..! താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് ബിലാൽ സ്വന്തം കയ്യിലെ രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെയായിരുന്നു. ജില്ലിനെ പിൻതുടർന്ന പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറ തിരിച്ചറിഞ്ഞ് പ്രതിയെ ഉടൻ തന്നെ വലയിലാക്കുകയും ചെയ്തു.

ജുൺ ഒന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് താഴത്തങ്ങാടി ഷീനാ മൻസിസിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചിരുന്നു. സംഭവത്തിൽ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന താഴത്തങ്ങാടി വേളൂർ പാറപ്പാടം കരയിൽമാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവ ദിവസം സ്ഥലത്ത് എത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് ജിൽ, ഇവിടെ കിടന്നു കിട്ടിയ ഗ്ലൗസിൽ നിന്നും മണം പിടിച്ച് ഓടിയ വഴിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ജില്ലിന്റെ ട്രാക്കർമാരായ അനിൽകുമാറും, ആന്റണിയും ചേർന്നാണ് ജില്ലിനെ കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച രക്തം പുരണ്ട ഗ്ലൗസ് മണപ്പിക്കുന്നത്.

ഈ ഗ്ലൗസിൽ നിന്നും മണം പിടിച്ച ജിൽ ആദ്യം വീടിനു ചുറ്റും ഒരു റൗണ്ട് ഓടി. തുടർന്നു പുറത്തിറങ്ങി ദമ്പതിമാർ വാടകയ്ക്കു നൽകിയിരുന്ന വീട്ടിലേയ്ക്കു കയറി. ഈ വീട്ടിലാണ് പ്രതിയായ ബിലാൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവിടെ നിന്നും വഴിയിലേയ്ക്കു ഇറങ്ങിയ ജിൽ നേരെ താഴത്തങ്ങാടി റോഡിലേയ്ക്കു നടന്നു. ഇവിടെ നിന്നും നടന്നെത്തിയ ജിൽ താഴത്തങ്ങാടിയിൽ തന്നെയുള്ള ചായക്കടയിൽ കയറി. ഇതെല്ലാം പ്രതിയിലേയ്ക്കുള്ള കൃ്ത്യമായ സൂചനകളായിരുന്നു.

കൊലപാതകം നടത്തുന്നതിനിടയിൽ ബിലാലിന്റെ കയ്യിൽ മുറിവേറ്റിരുന്നു. വീടിനുള്ളിൽ കിടന്ന ഗ്ലൗസ് ഉപയോഗിച്ച് പ്രതിയായ ബിലാൽ തന്റെ കയ്യിലെ മുറിവിൽ ഉണ്ടായ രക്തം തുടച്ചിരുന്നു. ഈ ഗ്ലൗസ് ഇയാൾ വീടിനു സമീപത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഈ ഗ്ലൗസിൽ നിന്നാണ് ജിൽ മണം പിടിച്ച് ഓടിയത്.

ജിൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിലേയ്ക്കു പോയതിനും കൃത്യമായ കാരണം ഉണ്ട്.. അത് ഇങ്ങനെ - താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച പ്രതി ബിലാൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ഈ വീട്ടിലാണ് നായ മണംപിടിച്ച് ഓടിയെത്തിയത്. ഇവിടെ നിന്നും പുറത്തിറങ്ങി ചായക്കടയിൽ എത്തിയതിനു പിന്നിലും നിർണ്ണായകമായ ഒരു കഥയുണ്ട്. കൊലപാതകം നടക്കുന്നതിനു തലേന്നു രാത്രിയിൽ പ്രതി ബിലാൽ ഈ കടയിൽ എത്തി ചായ കുടിച്ചിരുന്നു. സംഭവ ദിവസം രാവിലെയും ബിലാൽ ഇവിടെ എത്തിയിരുന്നു. ഇതോടെയാണ് ജില്ലിന്റെ വഴിയെല്ലാം കൃത്യമായിരുന്നു എന്നു വ്യക്തമായത്.

2013 ൽ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായ ജിൽ മിടുക്കനായ നായയാണ്. പൊലീസിന്റെ സംസ്ഥാന ഡ്യൂട്ടി മീറ്റിൽ പങ്കെടുത്ത് സ്വർണമെഡൽ നേടിയ ജിൽ കള്ളന്മാരെ പിൻതുടർന്നു പിടിക്കാൻ പ്രത്യേക പരിശീലനം തന്നെ നേടിയിട്ടുണ്ട്. താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ ജില്ലിന്റെ മികച്ച പ്രകടനം കൂടി എത്തിയതോടെ ജില്ലിനെ വെല്ലാൻ ജില്ലയിൽ ആരുമില്ലെന്നു തെളിഞ്ഞിരിക്കുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends