Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെ; താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് സ്‌നിഫർ ഡോഗ് ജിൽ..!

06 JUNE 2020 08:20 PM IST
മലയാളി വാര്‍ത്ത

താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് സ്‌നിഫർ ഡോഗ് ജിൽ..! താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് ബിലാൽ സ്വന്തം കയ്യിലെ രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെയായിരുന്നു. ജില്ലിനെ പിൻതുടർന്ന പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറ തിരിച്ചറിഞ്ഞ് പ്രതിയെ ഉടൻ തന്നെ വലയിലാക്കുകയും ചെയ്തു.

ജുൺ ഒന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് താഴത്തങ്ങാടി ഷീനാ മൻസിസിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചിരുന്നു. സംഭവത്തിൽ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന താഴത്തങ്ങാടി വേളൂർ പാറപ്പാടം കരയിൽമാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവ ദിവസം സ്ഥലത്ത് എത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് ജിൽ, ഇവിടെ കിടന്നു കിട്ടിയ ഗ്ലൗസിൽ നിന്നും മണം പിടിച്ച് ഓടിയ വഴിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ജില്ലിന്റെ ട്രാക്കർമാരായ അനിൽകുമാറും, ആന്റണിയും ചേർന്നാണ് ജില്ലിനെ കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച രക്തം പുരണ്ട ഗ്ലൗസ് മണപ്പിക്കുന്നത്.

ഈ ഗ്ലൗസിൽ നിന്നും മണം പിടിച്ച ജിൽ ആദ്യം വീടിനു ചുറ്റും ഒരു റൗണ്ട് ഓടി. തുടർന്നു പുറത്തിറങ്ങി ദമ്പതിമാർ വാടകയ്ക്കു നൽകിയിരുന്ന വീട്ടിലേയ്ക്കു കയറി. ഈ വീട്ടിലാണ് പ്രതിയായ ബിലാൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവിടെ നിന്നും വഴിയിലേയ്ക്കു ഇറങ്ങിയ ജിൽ നേരെ താഴത്തങ്ങാടി റോഡിലേയ്ക്കു നടന്നു. ഇവിടെ നിന്നും നടന്നെത്തിയ ജിൽ താഴത്തങ്ങാടിയിൽ തന്നെയുള്ള ചായക്കടയിൽ കയറി. ഇതെല്ലാം പ്രതിയിലേയ്ക്കുള്ള കൃ്ത്യമായ സൂചനകളായിരുന്നു.

കൊലപാതകം നടത്തുന്നതിനിടയിൽ ബിലാലിന്റെ കയ്യിൽ മുറിവേറ്റിരുന്നു. വീടിനുള്ളിൽ കിടന്ന ഗ്ലൗസ് ഉപയോഗിച്ച് പ്രതിയായ ബിലാൽ തന്റെ കയ്യിലെ മുറിവിൽ ഉണ്ടായ രക്തം തുടച്ചിരുന്നു. ഈ ഗ്ലൗസ് ഇയാൾ വീടിനു സമീപത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഈ ഗ്ലൗസിൽ നിന്നാണ് ജിൽ മണം പിടിച്ച് ഓടിയത്.

ജിൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിലേയ്ക്കു പോയതിനും കൃത്യമായ കാരണം ഉണ്ട്.. അത് ഇങ്ങനെ - താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച പ്രതി ബിലാൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ഈ വീട്ടിലാണ് നായ മണംപിടിച്ച് ഓടിയെത്തിയത്. ഇവിടെ നിന്നും പുറത്തിറങ്ങി ചായക്കടയിൽ എത്തിയതിനു പിന്നിലും നിർണ്ണായകമായ ഒരു കഥയുണ്ട്. കൊലപാതകം നടക്കുന്നതിനു തലേന്നു രാത്രിയിൽ പ്രതി ബിലാൽ ഈ കടയിൽ എത്തി ചായ കുടിച്ചിരുന്നു. സംഭവ ദിവസം രാവിലെയും ബിലാൽ ഇവിടെ എത്തിയിരുന്നു. ഇതോടെയാണ് ജില്ലിന്റെ വഴിയെല്ലാം കൃത്യമായിരുന്നു എന്നു വ്യക്തമായത്.

2013 ൽ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായ ജിൽ മിടുക്കനായ നായയാണ്. പൊലീസിന്റെ സംസ്ഥാന ഡ്യൂട്ടി മീറ്റിൽ പങ്കെടുത്ത് സ്വർണമെഡൽ നേടിയ ജിൽ കള്ളന്മാരെ പിൻതുടർന്നു പിടിക്കാൻ പ്രത്യേക പരിശീലനം തന്നെ നേടിയിട്ടുണ്ട്. താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ ജില്ലിന്റെ മികച്ച പ്രകടനം കൂടി എത്തിയതോടെ ജില്ലിനെ വെല്ലാൻ ജില്ലയിൽ ആരുമില്ലെന്നു തെളിഞ്ഞിരിക്കുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (36 minutes ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (42 minutes ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (50 minutes ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (1 hour ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (1 hour ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (2 hours ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (2 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (3 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (3 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (3 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (3 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (3 hours ago)

Malayali Vartha Recommends