Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെ; താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് സ്‌നിഫർ ഡോഗ് ജിൽ..!

06 JUNE 2020 08:20 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തെളിവ് നൽകിയത് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട് സ്‌നിഫർ ഡോഗ് ജിൽ..! താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് ബിലാൽ സ്വന്തം കയ്യിലെ രക്തം തുടച്ച ഗ്ലൗസ് തുടച്ചത് മണത്ത ജിൽ പാഞ്ഞത് കൃത്യമായ വഴിയിലൂടെയായിരുന്നു. ജില്ലിനെ പിൻതുടർന്ന പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറ തിരിച്ചറിഞ്ഞ് പ്രതിയെ ഉടൻ തന്നെ വലയിലാക്കുകയും ചെയ്തു.

ജുൺ ഒന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് താഴത്തങ്ങാടി ഷീനാ മൻസിസിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചിരുന്നു. സംഭവത്തിൽ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന താഴത്തങ്ങാടി വേളൂർ പാറപ്പാടം കരയിൽമാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവ ദിവസം സ്ഥലത്ത് എത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് ജിൽ, ഇവിടെ കിടന്നു കിട്ടിയ ഗ്ലൗസിൽ നിന്നും മണം പിടിച്ച് ഓടിയ വഴിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ജില്ലിന്റെ ട്രാക്കർമാരായ അനിൽകുമാറും, ആന്റണിയും ചേർന്നാണ് ജില്ലിനെ കൊലപാതകം നടന്ന വീട്ടിൽ നിന്നും ലഭിച്ച രക്തം പുരണ്ട ഗ്ലൗസ് മണപ്പിക്കുന്നത്.

ഈ ഗ്ലൗസിൽ നിന്നും മണം പിടിച്ച ജിൽ ആദ്യം വീടിനു ചുറ്റും ഒരു റൗണ്ട് ഓടി. തുടർന്നു പുറത്തിറങ്ങി ദമ്പതിമാർ വാടകയ്ക്കു നൽകിയിരുന്ന വീട്ടിലേയ്ക്കു കയറി. ഈ വീട്ടിലാണ് പ്രതിയായ ബിലാൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവിടെ നിന്നും വഴിയിലേയ്ക്കു ഇറങ്ങിയ ജിൽ നേരെ താഴത്തങ്ങാടി റോഡിലേയ്ക്കു നടന്നു. ഇവിടെ നിന്നും നടന്നെത്തിയ ജിൽ താഴത്തങ്ങാടിയിൽ തന്നെയുള്ള ചായക്കടയിൽ കയറി. ഇതെല്ലാം പ്രതിയിലേയ്ക്കുള്ള കൃ്ത്യമായ സൂചനകളായിരുന്നു.

കൊലപാതകം നടത്തുന്നതിനിടയിൽ ബിലാലിന്റെ കയ്യിൽ മുറിവേറ്റിരുന്നു. വീടിനുള്ളിൽ കിടന്ന ഗ്ലൗസ് ഉപയോഗിച്ച് പ്രതിയായ ബിലാൽ തന്റെ കയ്യിലെ മുറിവിൽ ഉണ്ടായ രക്തം തുടച്ചിരുന്നു. ഈ ഗ്ലൗസ് ഇയാൾ വീടിനു സമീപത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഈ ഗ്ലൗസിൽ നിന്നാണ് ജിൽ മണം പിടിച്ച് ഓടിയത്.

ജിൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിലേയ്ക്കു പോയതിനും കൃത്യമായ കാരണം ഉണ്ട്.. അത് ഇങ്ങനെ - താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച പ്രതി ബിലാൽ ഇവരുടെ വീടിനു പിന്നിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ഈ വീട്ടിലാണ് നായ മണംപിടിച്ച് ഓടിയെത്തിയത്. ഇവിടെ നിന്നും പുറത്തിറങ്ങി ചായക്കടയിൽ എത്തിയതിനു പിന്നിലും നിർണ്ണായകമായ ഒരു കഥയുണ്ട്. കൊലപാതകം നടക്കുന്നതിനു തലേന്നു രാത്രിയിൽ പ്രതി ബിലാൽ ഈ കടയിൽ എത്തി ചായ കുടിച്ചിരുന്നു. സംഭവ ദിവസം രാവിലെയും ബിലാൽ ഇവിടെ എത്തിയിരുന്നു. ഇതോടെയാണ് ജില്ലിന്റെ വഴിയെല്ലാം കൃത്യമായിരുന്നു എന്നു വ്യക്തമായത്.

2013 ൽ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായ ജിൽ മിടുക്കനായ നായയാണ്. പൊലീസിന്റെ സംസ്ഥാന ഡ്യൂട്ടി മീറ്റിൽ പങ്കെടുത്ത് സ്വർണമെഡൽ നേടിയ ജിൽ കള്ളന്മാരെ പിൻതുടർന്നു പിടിക്കാൻ പ്രത്യേക പരിശീലനം തന്നെ നേടിയിട്ടുണ്ട്. താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ ജില്ലിന്റെ മികച്ച പ്രകടനം കൂടി എത്തിയതോടെ ജില്ലിനെ വെല്ലാൻ ജില്ലയിൽ ആരുമില്ലെന്നു തെളിഞ്ഞിരിക്കുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends