Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്തു നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർ... ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; കനത്ത ജാഗ്രത

30 JUNE 2020 10:01 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്തു നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 26 ന് ദുബൈയില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (40, പുരുഷന്‍), ജൂണ്‍ 27 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന മുറ്റിച്ചൂര്‍ സ്വദേശികളായ (34, സ്ത്രീ, 12 വയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 26 ന് ദോഹയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (24, പുരുഷന്‍), ജൂണ്‍ 26 ന് ദോഹയില്‍ നിന്ന് വന്ന കാഞ്ഞൂര്‍ സ്വദേശി (52, പുരുഷന്‍), ജൂണ്‍ 26 ന് ദോഹയില്‍ നിന്ന് വന്ന ഏനാമാക്കല്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 26 ന് സൗദിയില്‍ നിന്ന് വന്ന അടാട്ട് സ്വദേശി (59, പുരുഷന്‍), ജൂണ്‍ 16 ന് റഷ്യയില്‍ നിന്ന് വന്ന അരിമ്ബൂര്‍ സ്വദേശി (20, പുരുഷന്‍), ജൂണ്‍ 20 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷന്‍), ജൂണ്‍ 11 ന് റിയാദില്‍ നിന്ന് വന്ന പീച്ചി സ്വദേശി (30, പുരുഷന്‍), ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (58, പുരുഷന്‍), ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് വന്ന നടവരമ്ബ് സ്വദേശി (34, പുരുഷന്‍), ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 15 ന് മലേഷ്യയില്‍ നിന്ന് വന്ന പരിയാരം സ്വദേശി (38, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന മുള്ളൂര്‍ക്കര സ്വദേശി (38, പുരുഷന്‍), ജൂണ്‍ 24 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (30, പുരുഷന്‍), ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ (15 വയസ്സുളള പെണ്‍കുട്ടി, 40 വയസ്സായ സ്ത്രീ), ബംഗളൂരുവില്‍ നിന്ന് വന്ന തെക്കുംകര സ്വദേശികളായ (47, പുരുഷന്‍, 44, പുരുഷന്‍), മുംംബെയില്‍ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തില്‍പെട്ട (58, പുരുഷന്‍, 48, സ്ത്രീ), ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മുരിങ്ങൂര്‍ സ്വദേശി (30, പുരുഷന്‍), ജൂണ്‍ 22 ന് ബംഗളൂരുവില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി (47, പുരുഷന്‍) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും (47, പുരുഷന്‍), ചേര്‍പ്പ് സ്വദേശിക്കും (38, പുരുഷന്‍) രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച്‌ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 215 പേര്‍ ജില്ലയില്‍ രോഗമുക്തരായി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 19151 പേരും ആശുപത്രികളില്‍ 186 പേരും ഉള്‍പ്പെടെ ആകെ 19337 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1284 പേരെയാണ് പുതുതായി ചേര്‍ത്തത്. 822 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

തിങ്കളാഴ്ച അയച്ച 147 സാമ്ബിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 9388 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 8943 സാമ്ബിളുകളുടെ ഫലം വന്നു. 445 സാമ്ബിളുകളുടെ എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 3063 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

തിങ്കളാഴ്ച 366 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 43293 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച 163 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 531 പേരെ സ്‌ക്രീന്‍ ചെയ്തു.

കൃഷി വകുപ്പ് മന്ത്രിയും മേയറും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ ജൂണ്‍ 15 ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത 18 പേരുടെ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ജൂണ്‍ 30 മുതല്‍ ഇവര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വ്വഹണം പുനരാരംഭിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ 2 തവണ സ്രവപരിശോധന നടത്തിയപ്പോഴും നെഗറ്റീവ് ഫലമാണ് ലഭിച്ചത്. രോഗം സ്ഥിരീകരിച്ച കോര്‍പ്പറേഷന്‍ മെഡിക്കല്‍ വിഭാഗം ഉദ്യോഗസ്ഥക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയും മേയറും ഉള്‍പ്പെടെ 18 പേര്‍ നിരീക്ഷണത്തില്‍ പോയത്. മന്ത്രിയും അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ്കുമാറും തിരുവനന്തപുരത്താണ് നിരീക്ഷണത്തിലിരുന്നത്.

ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. ചാലക്കുടി നഗരസഭയുടെ 16, 19, 21, 30, 31, 35, 36 ഡിവിഷനുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 7, 8 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍.

ഇതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച 5 തദ്ദേശസ്ഥാപനപ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. ജൂണ്‍ 21, 24 തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുക. തൃശൂര്‍ കോര്‍പ്പറേഷനിലെ 3, 32, 35, 36, 39, 48, 49 ഡിവിഷനുകള്‍, കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20 ഡിവിഷനുകള്‍, കാട്ടകാമ്ബാല്‍ പഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകള്‍, കടവല്ലൂര്‍ പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകള്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ 14, 15 വാര്‍ഡുകള്‍ എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരും.

ഇവിടങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. കോടതി, ദുരന്തനിവാരണ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഉച്ചക്ക് രണ്ടു മണി വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (21 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends