Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..


ചൈനയുടെ അഹങ്കാരം തീർക്കും..ഇന്ത്യ റഷ്യയിൽ നിന്നും എസ്. യു 57 വാങ്ങുന്നു..പാകിസ്താനുമായി കൈകോർത്ത് ചൈന നടത്തുന്ന നെറികെട്ട കളികൾക്ക് അറുതിവരുത്താനുള്ള തീരുമാനമാണ്..


അമേരിക്കയെ അടിച്ചിട്ട് ചെകുത്താൻ 'കൊടുങ്കാറ്റ്'..മേഖലകൾ അതിശക്തമായ ശീത കൊടുങ്കാറ്റിന്റെ പിടിയിലാണ്.. സുപ്രധാന പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു..അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..


തെരഞ്ഞെടുപ്പ് ഇങ്ങെത്തി... തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു.... ചാത്തോത്ത് രൈരു നായര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി, മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

04 JULY 2020 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി... നിയമസഭയില്‍ താന്‍ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...

ഞെട്ടണ്ട ഇനിയങ്ങോട്ട് പേര് മാറുന്നു..ഇനി കേരളയല്ല കേരളം പുതിയൊരു മാറ്റത്തിന് നമ്മുടെ സംസ്ഥാനം..പരശുരാമൻ മഴുവെറിഞ്ഞ കഥ..കടലിൽ നിന്ന് കര ഉയർന്നുവന്നുവെന്ന വിശ്വാസം..

സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് മത്സ്യം വാങ്ങാനായി പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ (99) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.15ന് ആണ് അന്ത്യം.
പിണറായിയിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1922 ഫെബ്രുവരി 10ന് അധ്യാപകനായിരുന്ന തേര്‍ളയില്‍ രൈരു നായരുടെയും ചാത്തോത്ത് മാധവിയമ്മയുടെയും മകനായി ജനനം.

ഗാന്ധിജി തലശ്ശേരിയില്‍ എത്തിയപ്പോള്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശ മാറ്റാന്‍, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ രൈരു നായര്‍ നാടുവിട്ട് വാര്‍ധയിലെത്തി. ഗാന്ധിജിയെ കാണാനും ഇടപഴകാനും അവസരം ലഭിച്ചു. 8 മാസം മഗന്‍വാടി സേവാഗ്രാമത്തില്‍ കൈത്തൊഴിലുമായി കഴിഞ്ഞു.

തിരിച്ചെത്തി പഠനം പൂര്‍ത്തിയാക്കി. 1955 ല്‍ മലേഷ്യയിലേക്കു പോയി. ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്തു. തിരികെ വന്ന് കോഴിക്കോട്ട് ഇംഗ്ലിഷ് മരുന്നു കട തുടങ്ങി. 1982ല്‍ കട നിര്‍ത്തി. മേലൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു ഏറെനാള്‍.

ഗാന്ധിജിക്കൊപ്പം കമ്യൂണിസത്തെയും മനസ്സില്‍ പ്രതിഷ്ഠിച്ച ദേശീയവാദിയായിരുന്നു വെള്ളിയാഴ്ച അന്തരിച്ച സി രൈരു നായര്‍. പതിനാറാം വയസ്സില്‍ ഗാന്ധിജിയെ കാണാന്‍ വാര്‍ധ സേവാഗ്രാമിലെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. സുഭാഷ്ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായുള്ള ബന്ധം സ്ഥാപിച്ചത് ആശ്രമ ജീവിതകാലത്താണ്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളംബരംചെയ്ത പാറപ്രം സമ്മേളനം നടന്ന വര്‍ഷമാണ രൈരു നായര്‍ വാര്‍ധയില്‍നിന്ന് മടങ്ങിയെത്തിയത്. നല്ലളം സൊസൈറ്റി സെക്രട്ടറിയായ കാലത്താണ് കമ്യൂണിസ്റ്റ് നേതാക്കളുമായി അടുക്കുന്നത്. 1936ലെ കര്‍ഷക ജാഥക്കിടെ എ കെ ജിയെ കണ്ടിരുന്നു. പി കൃഷ്ണപിള്ളയെ അടുത്ത് പരിചയപ്പെടുന്നത് കോഴിക്കോട്ടെ കോളേജ് പഠനകാലത്താണ്. സി എച്ച് കണാരന്‍, ഇ എം എസ് തുടങ്ങി ഒട്ടുമിക്ക നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു.

പഠനശേഷം ജ്യേഷ്ഠനും ഐഎന്‍എ പ്രവര്‍ത്തകനുമായിരുന്ന കെ പി എന്‍ നായര്‍ക്കൊപ്പം മലേഷ്യയിലേക്ക് പോയി. അവിടെയും ഐഎന്‍എ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു. 1955 മുതല്‍ അഞ്ച് വര്‍ഷം മലേഷ്യയില്‍ എല്‍ഐസി ഏജന്റായിരുന്നു. കോഴിക്കോട് താലൂക്ക് റേഷനിങ് ഓഫീസില്‍ എന്‍ക്വയറി ഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1961-ല്‍ നാട്ടിലെത്തി കോഴിക്കോട്ട് കലിക്കറ്റ് മെഡിക്കല്‍ ഹാള്‍ എന്ന സ്ഥാപനം തുടങ്ങി. കോഴിക്കോട്ടെ ജീവിതത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്.
ഇടതുപക്ഷ നേതാക്കളായ എകെജി, ഇ.കെ.നായനാര്‍, എന്‍.ഇ. ബലറാം തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ആത്മബന്ധമുണ്ടായിരുന്നു.പിതൃനിര്‍വിശേഷമായ സ്‌നേഹവും പരിഗണനയുമാണ് എന്നും രൈരു നായരില്‍നിന്ന് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ടതുപോലെയാണ് ഈ വിയോഗം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അനുസ്മരിച്ച് കുറിച്ചത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം...  (16 minutes ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ...  (28 minutes ago)

സ്ട്രോബെറി ഫെസ്റ്റിവൽ 2026 ഫെബ്രുവരി 25 മുതൽ 28 വരെ  (32 minutes ago)

കേരളത്തിൻ്റെ പേര് മാറ്റി  (39 minutes ago)

നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് ചെന്നൈ തുറമുഖത്ത് 27ന് കമ്മിഷൻ ചെയ്യും  (46 minutes ago)

വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു.  (53 minutes ago)

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി  (58 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്ന്, ഏഴ്, 11 തിയതികളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും...  (1 hour ago)

ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക്  (1 hour ago)

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി  (1 hour ago)

ട്രെയിൻ പണിമുടക്കിയോടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു  (1 hour ago)

ഭൂരഹിതരായ ഭവനരഹിതർക്കുവേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും ഭൂരഹിതരായ നാലു ലക്ഷത്തോളം പേർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

പാകിസ്താൻ മാളത്തിലൊളിക്കുമെന്ന് ഉറപ്പാണ്.  (1 hour ago)

ഇന്ന് 11 സ്ഥലങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

അമേരിക്കയെ വിറപ്പിച്ച് കൊടുങ്കാറ്റ്  (2 hours ago)

Malayali Vartha Recommends