Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു.... ചാത്തോത്ത് രൈരു നായര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി, മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

04 JULY 2020 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ (99) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.15ന് ആണ് അന്ത്യം.
പിണറായിയിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1922 ഫെബ്രുവരി 10ന് അധ്യാപകനായിരുന്ന തേര്‍ളയില്‍ രൈരു നായരുടെയും ചാത്തോത്ത് മാധവിയമ്മയുടെയും മകനായി ജനനം.

ഗാന്ധിജി തലശ്ശേരിയില്‍ എത്തിയപ്പോള്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശ മാറ്റാന്‍, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ രൈരു നായര്‍ നാടുവിട്ട് വാര്‍ധയിലെത്തി. ഗാന്ധിജിയെ കാണാനും ഇടപഴകാനും അവസരം ലഭിച്ചു. 8 മാസം മഗന്‍വാടി സേവാഗ്രാമത്തില്‍ കൈത്തൊഴിലുമായി കഴിഞ്ഞു.

തിരിച്ചെത്തി പഠനം പൂര്‍ത്തിയാക്കി. 1955 ല്‍ മലേഷ്യയിലേക്കു പോയി. ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്തു. തിരികെ വന്ന് കോഴിക്കോട്ട് ഇംഗ്ലിഷ് മരുന്നു കട തുടങ്ങി. 1982ല്‍ കട നിര്‍ത്തി. മേലൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു ഏറെനാള്‍.

ഗാന്ധിജിക്കൊപ്പം കമ്യൂണിസത്തെയും മനസ്സില്‍ പ്രതിഷ്ഠിച്ച ദേശീയവാദിയായിരുന്നു വെള്ളിയാഴ്ച അന്തരിച്ച സി രൈരു നായര്‍. പതിനാറാം വയസ്സില്‍ ഗാന്ധിജിയെ കാണാന്‍ വാര്‍ധ സേവാഗ്രാമിലെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. സുഭാഷ്ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായുള്ള ബന്ധം സ്ഥാപിച്ചത് ആശ്രമ ജീവിതകാലത്താണ്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളംബരംചെയ്ത പാറപ്രം സമ്മേളനം നടന്ന വര്‍ഷമാണ രൈരു നായര്‍ വാര്‍ധയില്‍നിന്ന് മടങ്ങിയെത്തിയത്. നല്ലളം സൊസൈറ്റി സെക്രട്ടറിയായ കാലത്താണ് കമ്യൂണിസ്റ്റ് നേതാക്കളുമായി അടുക്കുന്നത്. 1936ലെ കര്‍ഷക ജാഥക്കിടെ എ കെ ജിയെ കണ്ടിരുന്നു. പി കൃഷ്ണപിള്ളയെ അടുത്ത് പരിചയപ്പെടുന്നത് കോഴിക്കോട്ടെ കോളേജ് പഠനകാലത്താണ്. സി എച്ച് കണാരന്‍, ഇ എം എസ് തുടങ്ങി ഒട്ടുമിക്ക നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു.

പഠനശേഷം ജ്യേഷ്ഠനും ഐഎന്‍എ പ്രവര്‍ത്തകനുമായിരുന്ന കെ പി എന്‍ നായര്‍ക്കൊപ്പം മലേഷ്യയിലേക്ക് പോയി. അവിടെയും ഐഎന്‍എ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു. 1955 മുതല്‍ അഞ്ച് വര്‍ഷം മലേഷ്യയില്‍ എല്‍ഐസി ഏജന്റായിരുന്നു. കോഴിക്കോട് താലൂക്ക് റേഷനിങ് ഓഫീസില്‍ എന്‍ക്വയറി ഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1961-ല്‍ നാട്ടിലെത്തി കോഴിക്കോട്ട് കലിക്കറ്റ് മെഡിക്കല്‍ ഹാള്‍ എന്ന സ്ഥാപനം തുടങ്ങി. കോഴിക്കോട്ടെ ജീവിതത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്.
ഇടതുപക്ഷ നേതാക്കളായ എകെജി, ഇ.കെ.നായനാര്‍, എന്‍.ഇ. ബലറാം തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ആത്മബന്ധമുണ്ടായിരുന്നു.പിതൃനിര്‍വിശേഷമായ സ്‌നേഹവും പരിഗണനയുമാണ് എന്നും രൈരു നായരില്‍നിന്ന് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ടതുപോലെയാണ് ഈ വിയോഗം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അനുസ്മരിച്ച് കുറിച്ചത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (4 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (4 hours ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (4 hours ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (5 hours ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (5 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (5 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (6 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (6 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (6 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (6 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (6 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (6 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (7 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (7 hours ago)

Malayali Vartha Recommends