കനത്ത കാറ്റിനെ തുടര്‍ന്ന് വേമ്പനാട്ട് കായലിൽ മത്സ്യബന്ധന വള്ളംമുങ്ങി; ജലഗതാഗത വകുപ്പിലെ ബോട്ട് ജീവനക്കാർ ആറുപേരെ രക്ഷിച്ചു......
വേമ്പനാട്ട് കായലിൽ കുമരകം കൊഞ്ചുമടഭാഗത്ത് മത്സ്യബന്ധനവള്ളം കാറ്റിൽപ്പെട്ട് മുങ്ങി. ... മത്സ്യ ബന്ധനത്തിന് പോയ രണ്ടു വള്ളങ്ങളാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരെയും ജലഗതാഗത വകുപ്പിന്റെ യാത്രബോട്ടിലേ ജീവനക്കാര്‍ രക്ഷപെടുത്തി.
മുഹമ്മ പള്ളിക്കുന്ന് സ്വദേശികളായ ജയൻ(45), അനന്തു (32), ഷിജി(53), രാജീവ് (44), മനു(30), ബിനു(35) എന്നിവരെയാണ് ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷിച്ചത്.
രാവിലെ ഉണ്ടായ അതിശക്തമായ കാറ്റിനെ തുടര്‍ന്നാണ് വള്ളങ്ങള്‍ മറിഞ്ഞത്. കായലില്‍ കനത്ത ഒഴുക്കും ഉണ്ടായിരുന്നു.മുഹമ്മയിൽനിന്ന് കുമരകത്തെത്തിയ എസ്- 52 യാത്രാബോട്ട് തിരികെപ്പോകുമ്പോഴാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് എത്തിയ ജലഗതാഗത വകുപ്പിലെ ബോട്ട് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്
ബോട്ട് മാസ്റ്റർ പ്രേംജിത്ത് ലാൽ, സ്രാങ്ക് അശോക് കുമാർ, ഡ്രൈവർ -രാധാകൃഷ്ണൻ, ലാസ്കർ പി.ആർ.റോയി, പ്രശാന്ത് എന്നീ ജീവനക്കാരാണ് രക്ഷകരായത്.....
ഇന്നലെയും സമാനമായ രീതിയില്‍ വള്ളം മറിഞ്ഞു അപകടത്തില്‍പെട്ട മത്സ്യ ബന്ധന തൊഴിലാളികളെ മുഹമ്മ ബോട്ട് സ്റ്റേഷനിലേ ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു. മഴയും കാറ്റും ശക്തമായതോടെ വേമ്പനാട്ട് കായലിലെ മത്സ്യ ബന്ധനം സാഹസികമായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha