വർഷങ്ങൾ നീണ്ട പ്രണയം! രണ്ടു വർഷം മുൻപ് ഒളിച്ചോട്ടം; പക്ഷെ വിവാഹശേഷം സംഭവിച്ചത് മറ്റൊന്ന്... ഭാര്യയുടെ മൃതദേഹത്തിന് മുകളിലായി അവസാന നിമിഷം ഒരു പിടി കയറിൽ ജീവനൊടുക്കി! മാന്നാറില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു... പരിശോധനയിൽ യുവതിയ്ക്ക് കോവിഡ് സ്ഥിരികരിച്ചതോടെ നാട്ടുകാരും പോലീസും ഞെട്ടി

പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് വര്‍ഷം മുന്‍പ് നാട്ടില്‍ നിന്നും ഒളിച്ചോടിയിരുന്നു. എന്നാല്‍ ദേവികയുടെ വീട്ടുകാര്‍ കുറത്തിയാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിന് പോക്സോ പ്രകാരം ജിതിനെതിരെ കേസ് എടുക്കുകയും ദേവികയെ ബാലികാ സദനത്തില്‍ വിടുകയും ചെയ്തിരുന്നു.
ജയിലില്‍ നിന്ന് എത്തിയ ശേഷം പ്രായപൂര്‍ത്തിയാകും വരെ കാത്തിരുന്നു. ശേഷം മാര്‍ച്ചില്‍ വിവാഹം കഴിച്ച് ഇരുവരും ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. ദേവികയ്ക്ക് എറണാകുളത്തെ ഒരു മാളില്‍ ജോലിയുണ്ടായിരുന്നുവെങ്കിലും ലോക്ഡൗണില്‍ ഇത് ഇല്ലാതായി.
പെയിന്റിംഗ് തൊഴിലാളിയായ യുവാവിന് ലോക്ഡൗണിന് ശേഷം വല്ലപ്പോഴുമാണ് തൊഴില്‍ ലഭിച്ചത്. ഇന്നലെ ജോലിക്ക് ചെല്ലാതിരുന്നതിനെ തുടര്‍ന്ന് കരാറുകാരന് അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കാണപെട്ടത്.
ജിതില്‍ തൂങ്ങിയ നിലയിലും ദേവിക കട്ടിലിലുമായാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മാന്നാര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ കോവിഡ് പരിശോധനകള്‍ക്കായി മാറ്റിയപ്പോഴാണ് യുവതിയ്ക്ക് കോവിഡ് കണ്ടെത്തിയത്.
പ്രദേശത്ത് മറ്റാരുമായി അധികം ബന്ധമില്ലാതിരുന്ന ഇവര്‍ക്ക് കോവിഡ് ഉണ്ടായത് എങ്ങനെയെന്നത് സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകരും പോലീസും കൂടുതല്‍ അന്വേഷണം നടത്തി വരുകയാണ്. ദേവിക എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ആഗ്രഹിച്ച ജീവിതം വിവാഹത്തിന് ശേഷം ലഭിച്ചില്ലെന്ന് പറയുന്നു.
ജിതിന്റെ കുറിപ്പില്‍ സാന്പത്തിക പ്രശ്നങ്ങളാല്‍ വേണ്ടത്ര രീതിയില്‍ ഭാര്യയെ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചിരുക്കുന്നു. ഇരുവരും പരസ്പര ധാരണയാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
ഇത്തരത്തില്‍ ഒരു കത്ത് ഉണ്ടായിരുന്നതിനാലാണ് മറ്റൊന്നും നോക്കാതെ പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ മറ്റ് മാനദണ്ഡങ്ങളൊന്നും നോക്കാതെ ഇന്‍ക്വസ്റ്റും മറ്റ് നടപടികളുമായി കൂടുതല്‍ സമയം ചിലവഴിച്ചത്.
https://www.facebook.com/Malayalivartha