ചീട്ടുകളിച്ച് മാത്രം ഒറ്റ ദിവസം കൊണ്ട് വാരിയത് 22 ലക്ഷം രൂപ..! മണർകാട്ടെ ചീട്ടുകളി കളത്തിൽ നിന്നും യുവാവ് ലക്ഷപ്രഭുവായത് ഇങ്ങനെ
ചീട്ടുകളിച്ച് കാശുകളയുന്നവരുടെ മാത്രം കഥകൾ കേട്ടവർ അയ്മനം സ്വദേശിയായ ഈ യുവാവിന്റെ കഥകേട്ടാൽ ഞെട്ടും..! മണർകാട് ബ്ലേഡ് മാഫിയ സംഘത്തലവനായ വമ്പൻ നടത്തിയ ചീട്ട് കളികളത്തിൽ നിന്നും അയ്മനം സ്വദേശിയായ യുവാവ് സ്വന്തമാക്കിയത് 22 ലക്ഷം രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ രാവിലെ മുതൽ വൈകുന്നേരം വരെ ചീട്ടുകളിച്ച് 22 ലക്ഷം രൂപ സ്വന്തമാക്കിയത്.
ദിവസവും നൂറു മുതൽ 150 പേർ വരെയാണ് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി , എറണാകുളം ജില്ലകളിൽ നിന്നും ഇവിടെ കളിക്കാൻ എത്തുന്നത്. ശനിയാഴ്ച രാത്രിയിൽ വീണ്ടും ഇയാൾ കളിക്കാനെത്താനിരിക്കെ പൊലീസിന്റെ മിന്നൽ റെയിഡ് നടത്തി 17 ലക്ഷം രൂപയും, 14 കാറുകളും പിടിച്ചെടുക്കുകയായിരുന്നു.
ജില്ല മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബ്ലേഡ് ഇടപാടുകൾ ഉള്ള വമ്പൻ ബ്ലേഡ് സംഘത്തലവനാണ് ചീട്ടുകളി നിയന്ത്രിക്കുന്നത്. ക്രൈസ്തവ സഭാ മേലധികാരികളും, പൊലീസും രാഷ്ട്രീയക്കാരും അടക്കമുള്ളവർ തന്റെ സ്വന്തക്കാരാണ് എന്ന പ്രചാരണത്തിലൂടെയാണ് ഇയാൾ ചീട്ടു കളി കളം നടത്തുന്നത്. മണർകാട് നാലു മണിക്കാറ്റിനു സമീപത്തെ കേന്ദ്രത്തിൽ നിന്നു ചീട്ടുമേശ ഇനത്തിൽ മാത്രം ഒന്നര ലക്ഷം രൂപയാണ് പ്രതിദിനം ഇയാൾക്കു ലഭിക്കുന്നത്. ഇത് കൂടാതെയാണ് ചീട്ടുകളിക്കാൻ എത്തുന്നവർക്കു ഇയാൾ തന്നെ ബ്ലേഡിനു പണം പലിശയ്ക്കു കൊടുക്കും. ഈ പലിശ ഇനത്തിൽ സമ്പാദിക്കുന്ന ലക്ഷങ്ങൾക്കു കയ്യും കണക്കുമില്ല.
ബ്ലേഡ് മാഫിയ സംഘത്തലവന്റെ ചീട്ടുകളി കളത്തിൽ ആവശ്യത്തിന് മദ്യവും ഭക്ഷണവും ലഭിക്കും. പണം നൽകിയാൽ ആവശ്യത്തിന് ഇവ എത്തിച്ചു നൽക്കുന്നതിനാലാണ് ചീട്ടുകളി കളത്തിലേയ്ക്കു ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട്, ഇടുക്കി ജില്ലകളിൽ നിന്നെല്ലാം ചീട്ടുകളി പ്രേമികൾ കൂട്ടത്തോടെ ഈ ചീട്ടുകളി കളത്തിൽ എത്താറുണ്ട്.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നു പ്രചരിപ്പിച്ചാണ് ഈ ബ്ലേഡ് മാഫിയ സംഘത്തലവൻ ചീട്ടുകളി കളം നടത്തുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് എല്ലാ ഞായറാഴ്ചയും പച്ച മീൻ എത്തിച്ചു നൽകുന്നത് താനാണ് എന്ന പ്രചാരണമാണ് ഇയാൾ നടത്തുന്നത്. ഇത് വിശ്വസിച്ച് പൊലീസും നാട്ടുകാരും ഇയാൾക്കെതിരെ നടപടിയെടുക്കാൻ ഭയപ്പെടുകയായിരുന്നു. ഇതാണ് ഇയാൾ ബലമാക്കി വച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പൊലീസ് നടത്തിയ മിന്നൽ നീക്കത്തിലൂടെ ചീട്ടുകളി കളത്തിൽ റെയിഡ് നടത്തി ലക്ഷങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha