സ്വപ്നയുടെ കാള്‍ ലിസ്റ്റില്‍ മന്ത്രി ജലീലും!തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവ്; ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്നയുമായി സംസാരിച്ചതെന്ന് ജലീൽ
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവ്. സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ് ഇരുവരും തമ്മില്‍ പലപ്പോഴായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. ഫോണ്‍ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്.
ജൂണ്‍ മാസം മാത്രം 9 തവണയാണ് സ്വപ്ന സുരേഷും കെടി ജലീലും ഫോണില്‍ സംസാരിച്ചത്. ജൂണില്‍ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ് എം എസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചതായും തെളിവ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്‌നയുടേയും ഫോണ്‍വിളി പട്ടികയില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി നേരത്തെ തന്നെ സൂചനകള്‍ പുറത്ത് വന്നിരുന്നു. സ്വപ്‌നയുടേയും സരിത്തിന്റെയും ഒരു നമ്പറില്‍ നിന്നുളള ഒരു മാസത്തെ ഫോണ്‍ കോളുകളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
അതേസമയംകോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്നയുമായി സംസാരിച്ചതെന്നും, അസമയത്തല്ല വിളിച്ചതെന്നും മന്ത്രി പറഞ്ഞു. 'റമസാന്‍ കാലത്ത് സാധാരണ ഭക്ഷ്യ കിറ്റ് കൊടുക്കാറുണ്ട്. കഴിഞ്ഞ മേയ് 27ന് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് എനിക്കൊരു സന്ദേശം വന്നു. ഞങ്ങളുടെ അടുത്ത് ഭക്ഷണ കിറ്റുകളുണ്ട്. എവിടെയെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അറിയിക്കണം. എങ്ങനെയാണ് ഇത് അറേഞ്ച് ചെയ്യുക എന്ന് ചോദിച്ചു. തുടര്‍ന്നാണ് സ്വപ്ന നിങ്ങളുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം എനിക്ക് മെസേജ് ചെയ്തത്. കൗണ്‍സില്‍ ജനറല്‍ പറഞ്ഞത് അനുസരിച്ചാണ് അവരുമായി ബന്ധപ്പെടുന്നത്.ആയിരത്തോളം ഭക്ഷണ കിറ്റുകള്‍ കിട്ടുകയും വിതരണം ചെയ്യുകയും ചെയ്തു. യു.എഇ കോണ്‍സുലേറ്റാണ് പണം കണ്‍സ്യൂമര്‍ ഫെഡിന് ട്രാന്‍സ്ഫര്‍ ചെയ്തത്' എന്നും മന്ത്രി പറഞ്ഞു.
സ്വപ്ന വിളിച്ചവരുടെ പട്ടികയില്‍ മന്ത്രി കെ.ടി ജലീലുമുണ്ട്. ജൂണ്‍ മാസത്തില്‍ ഒമ്ബത് തവണയാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. കൂടാതെ പ്രതികള്‍ പലതവണ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം നാസറുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയത് അറിഞ്ഞിരുന്നില്ലെന്നും, സരിത്ത് ഓഫീസില്‍ വന്നിട്ടുണ്ടെന്നും നാസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha