സരിത്തിനെ കുരുതിക്ക് കൊടുത്ത അറ്റാഷയുടെ കാഞ്ഞ കുബുദ്ധി; ഉദ്യോഗസ്ഥരെ പോലും ഞെട്ടി വിറപ്പിച്ച ആ ഭീഷണി; എയര്‍ കാര്‍ഗോ കോംപ്ലക്‌സിൽ അന്ന് സംഭവിച്ചത് ; ദൃക്‌സാക്ഷിയായ സരിത്‍
സ്വര്‍ണക്കടത്ത് കേസില്‍ ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ . തന്റെ ബാഗ് പരിശോധിച്ച് കഴിഞ്ഞാൽ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നു അറ്റാഷെ ഭീഷണിയത് . കേസിലെ പ്രതിയായ സരിത്തിന്റെ മുന്നേ വച്ചായിരുന്നു ഈ ഭീഷണി. അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സരിത്ത് സാക്ഷിയായി . തുടര്‍ന്ന് ബാഗ് തുറക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയും ചെയ്തിരുന്നു .
സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് ജൂണ്‍ 30-നാണ് തിരുവനന്തപുരത്തെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെത്തിയത്. ബാഗില്‍ സ്വര്‍ണമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞുവെച്ചു . ജൂലൈ 3-ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക വാഹനത്തില്‍ സരിത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെത്തിയാണ് അറ്റാഷെ റഷീദ് ഖാമിസ് അലി മുസൈഖ്രി അല്‍ ആഷ്മിയ ബാഗ് വിട്ട് തരണമെന്ന് ആവശ്യപ്പെട്ടത്. ബാഗ് പരിശോധനക്ക് വിധേയമാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.അപ്പോൾ യു.എ.ഇയുമായുള്ള നയതന്ത്രബന്ധം തകരാറിലാകുമെന്നും തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയിലുള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകളുടെ ബാഗും തുറന്ന് പരിശോധിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .
അപകടം മനസിലായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ കമ്മിഷണര്‍ വഴി ഡല്‍ഹിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു . മാത്രമല്ല പ്രശ്‌നത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെടുകയും ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയും ചെയ്തു. ബാഗ് തുറക്കാന്‍ യു.എ.ഇ. അംബാസിഡറുടെ അനുമതി തേടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജൂലൈ 5-ന് അറ്റാഷയെ നേരിട്ട് വിളിപ്പിക്കുകയും ചെയ്തു . മുകേഷ് എം. നായര്‍ എന്ന വ്യക്തിക്കൊപ്പമായിരുന്നു അറ്റാഷെ ബാഗ് തുറക്കുന്നതിന് വേണ്ടി വിമാനത്താവളത്തിലെത്തിയത്. ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കട്ടികള്‍ അറ്റാഷയെ കാണിച്ചു കൊടുത്തു. സംഭവം പുറത്തായതോടെ നിലപാട് മാറ്റിയ അറ്റാഷെ താന്‍ ഭക്ഷണവസ്തുക്കള്‍ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്വര്‍ണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സരിത്താണ് എല്ലാം ചെയ്തതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അതേസമയം, ബാഗ് തുറക്കാന്‍ അറ്റാഷെയെ ക്ഷണിക്കുന്ന സമയത്ത് തന്നെ സരിത്തിന്റെ വീട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വളഞ്ഞിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച സരിത്തിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സ്വപ്‌ന സുരേഷിലേക്കും അന്വേഷണം വ്യാപിപ്പിച്ചത് . സംഭവം വിവാദമായതിന് പിന്നാലെ ജൂലൈ 10-ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യയുടെ 512 വിമാനത്തില്‍ അറ്റാഷെ രക്ഷപ്പെടുകയായിരുന്നുവെന്നും എന്‍ ഐ എയും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഔദ്യോഗിക അകമ്പടികളൊന്നുമില്ലാതെ തനിച്ച് വിമാനത്താവളത്തിലെത്തിയ അറ്റാഷെ ബിസിനസ് ക്ലാസ് സീറ്റ് പോലും ഉപേക്ഷിച്ച് 20 ഡി സീറ്റിലാണ് യാത്ര ചെയ്തത് . ഡല്‍ഹിയിലെത്തിയ അറ്റാഷെ എമിറേറ്റ്‌സ് വിമാനത്തില്‍ കടക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ . ഇന്ത്യയുടെ സമ്മര്‍ദ്ദത്താല്‍ നയതന്ത്ര പരിരക്ഷ പിന്‍വലിച്ചാല്‍ താന്‍ അറസ്റ്റിലാകുമെന്ന് അറ്റാഷെ ഭയപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സി കണ്ടെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha