മണർകാട് നാലു മണിക്കാറ്റിൽ വെള്ളത്തിൽ മുങ്ങി കാണാതായ കാർ ഡ്രൈവർറുടെ മൃതദേഹം കണ്ടെത്തി! അപകടം ഉണ്ടായി പന്ത്രണ്ടു മണിക്കൂറിനു ശേഷം റോഡിൽ നിന്നും മുപ്പതു മീറ്ററോളം ഉള്ളിലേയ്ക്കു മാറി, കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ ജസ്റ്റിനെ കണ്ടെത്തുമ്പോൾ നാടിന് തീരാ വേദനയാകുന്നു..
മണർകാട് നാലു മണിക്കാറ്റിൽ വെള്ളത്തിൽ മുങ്ങി കാണാതായ കാർ ഡ്രൈവർറുടെ മൃതദേഹം കണ്ടെത്തി. അങ്കമാലി അമലപുരം മഞ്ഞപ്ര ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ ജോയി (26) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം ഉണ്ടായി പന്ത്രണ്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹവും കാറും കണ്ടെത്തിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ജസ്റ്റിനെയും ഇയാൾ സഞ്ചരിച്ചിരുന്ന എത്തിയോസ് കാറും മണർകാട് പാലമുറി ഷാപ്പിനു മുന്നിൽ വച്ച് വെള്ളത്തിൽ വീണു കാണാതായത്.
ദേശീയ ദുരന്ത നിവാരണ സേനയും, അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച ഉച്ചയക്ക് ഒന്നരയോടെയാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. റോഡിൽ നിന്നും മുപ്പതു മീറ്ററോളം ഉള്ളിലേയ്ക്കു മാറി, കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ദേശീയ ദുരന്തനിവാസരണ സേനാംഗങ്ങൾ ചേർന്നു കാർ കരയിൽ എത്തിച്ച ശേഷം മൃതദേഹം കരയിലേയ്ക്കു എത്തിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. തുടർന്നു കൊവിഡ് പരിശോധന നടത്തി പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
കാണാതായ ജസ്റ്റിൻ ജോയിയുടെ അച്ഛൻ ജോയി 55 അം വയസിൽ 2018 ലാണ് മരിച്ചത്. 2018 ലെ മഹാ പ്രളയ സമയത്ത് ഇദേഹത്തിന് ഹൃദയാഘാതമുണ്ടായത്. വീടിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നതിനാൽ ഇദേഹത്തെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതേ തുടർന്നാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ അഞ്ചു വർഷമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്‌സി ഓടിക്കുകയാണ് കാണാതായ ജസ്റ്റിൻ. വിദേശത്തു നിന്നും എത്തുന്ന യാത്രക്കാരെ വീടുകളിൽ എത്തിച്ചിരുന്നതിനാൽ ജസ്റ്റിൻ വീട്ടിൽ പോയിട്ട് ദിവസങ്ങളായിരുന്നു. ഇന്നലെ രാത്രിയിൽ നെടുമ്പാശേരിയിൽ നിന്നും മല്ലപ്പള്ളിയിലേയ്ക്ക് യാത്രക്കാരനെ ആക്കുന്നതിനായി പോയതാണ് ജസ്റ്റിൻ. തുടർന്ന് തിരികെ വരികയായിരുന്നു ജസ്റ്റിൻ.
മണർകാട് ബൈപ്പാസിലൂടെ കയറി ഏറ്റുമാനൂർ പോകുക എന്നതായിരുന്നു ലക്ഷ്യം എന്ന് കരുതുന്നു. ഇതിനിടെ പാലമുറി ഷാപ്പിന് സമീപത്ത് വച്ച് കാർ ഓഫായി പോയി. തുടർന്ന്, കാർ കെട്ടിവലിക്കുന്നതിനായി ജസ്റ്റിൻ സമീപത്തെ വീട്ടിൽ എത്തി സഹായം തേടി. തുടർന്ന് ,വീട്ടുകാർ മണർകാട് തന്നെയുള്ള ക്രെയിൻ സർവീസുകാരെ വിളിച്ചു നൽകി. തുടർന് , എത്തിയ ക്രെയിൻ സർവീസുകാർ കയറിട്ട് കാർ കയറ്റാൻ ശ്രമിച്ചു. ഇതിനിടെ കയർ പൊട്ടി പോകുകയായിരുന്നു.
തുടർന്ന് , മറ്റൊരു കയർ സംഘടിപ്പിച്ച് കാർ വലിച്ച് കയറ്റാൻ ശ്രമിച്ചു. ഇതിനായി കാറിന്റെ ഹാൻഡ് ബ്രേക്ക് എടുത്ത് മാറ്റാൻ ശ്രമിച്ചു. ഇതിനിടെ കനത്ത ഒഴുക്ക് അനുഭവപ്പെട്ട് കാർ ഒഴുകി പോകുകയായിരുന്നു. രാത്രി മുതൽ തന്നെ ഇവിടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും , പൊലീസും , അഗ്‌നി രക്ഷാ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
തോമസ് ചാഴികാടൻ എം പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , അങ്കമാലി എം.എൽ.എ റോജി എം തോമസ് , സി.പി.എം ജില്ല സെക്രട്ടറി വി.എൻ വാസവൻ , ഡിവൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസ് , ജില്ലാ കളക്ടർ എം.അഞ്ജന , ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.
https://www.facebook.com/Malayalivartha