നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവിനെ ആശുപത്രിയിൽ കൊണ്ട് പോകും വഴി അപ്രതീക്ഷിതമായി കഴുത്തിൽ പിടിമുറുക്കി; തൊഴിച്ച് ചതച്ച് മൂത്ര തടസമുണ്ടാക്കി; പിന്നാലെ എത്തിയ സഹപ്രവർത്തകൻ തുണയായി; ഒടുവിൽ പിടിക്കൂടിയത് ഇങ്ങനെ; കൊറോണ ഫലത്തിൽ ആശ്വാസം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർ
നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ കേട്ട് അന്തം വിട്ട് ഇരിക്കുകയാണ് കേരളം. 108 ആംബുലൻസ് ഡ്രൈവർമാരായ ആലപ്പുഴ ഹരിപ്പാട് സ്വദേശി പവിശങ്കറും കോട്ടയം മീനടം സ്വദേശി കെ.ജെ. രാജ്മോഹനുമായിരുന്നു വളരെയധികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഒരു അനുഭവത്തിന് സാക്ഷികളായത്. ആലുവ പുളിഞ്ചോട് കവലയിൽ അന്നു സംഭവിച്ച കാര്യങ്ങൾ പറയുമ്പോൾ വിറയൽ മാറിയിട്ടില്ല. സിനിമയിലെ ഒരു സംഘട്ടന രംഗത്തെ പോലും തോൽപ്പിക്കുന്ന ജീവിത രംഗമായിരുന്നു അരങ്ങേറിയത്.
. . ജൂലൈ 8, വൈകിട്ട് 5.00മണിക്ക് : വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ സ്രവ സാംപിൾ ശേഖരിക്കാനായി കളമശേരി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ പവിശങ്കറിന്റെ ദൗത്യം. അതിനായി ഹോട്ടലിൽ എത്തി.അയാളുമായി ആശുപത്രയിലേക്ക് തിരിക്കുകയും ചെയ്തു. അകത്തിരിക്കുന്ന ആൾക്ക് കൊറോണ ഉണ്ടോ ഇല്ലയോ എന്ന കാര്യം പോലും അറിയില്ല.എങ്കിലും അയാളെ സുരക്ഷിതനായി ആശുപത്രിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയായിരുന്നു. പെട്ടെന്നു ആയിരുന്നു നിനച്ചിരിക്കാതെ പിന്നിൽ ഇരുന്ന അയാൾ ആംബുലൻസ് ഡ്രൈവറുടെ കഴുത്തിൽ കയറി പിടിച്ചത്.
ആലുവ പുളിഞ്ചോട് കവലയെത്തിയപ്പോൾ ആയിരുന്നു പിന്നിലിരുന്നയാൾ ഗ്ലാസ് വാതിലിലൂടെ കൈയിട്ട് പവിശങ്കറിന്റെ കഴുത്തിൽ പിടിമുറുക്കിയത് . അപ്രതീക്ഷിത ആക്രമണത്തിൽ ആംബുലൻസ് റോഡിൽ പാളുകയും ചെയ്തു . എന്നാൽ ഒരു വിധം ബ്രേയ്ക്ക് പിടിച്ചു ആംബുലൻസ് നിർത്തി പവിശങ്കർ പുറത്തിറങ്ങുകയും ചെയ്തു . ഇതിനിടയിൽ യുവാവ് ആംബുലൻസിലെ മുൻ സീറ്റിലേക്കു കടന്ന് ഗ്ലാസ് ഇടിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു . അപ്പോഴേക്കും തൊട്ടു പിന്നിൽ മറ്റൊരു ആംബുലൻസിൽ ടി.കെ. രാജ്മോഹനുമെത്തുകയും ചെയ്തു . ഇരുവരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു . ആളെ കീഴ്പ്പെടുത്തി ആബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലെത്തിക്കുകയും ചെയ്തു . എന്നാൽ നിരീക്ഷണത്തിൽ ഇരുന്ന യുവാവ് ആണ് ഇത്തരത്തിൽ ആക്രമണം നടത്തിയതെന്നും അതുകൊണ്ടു തന്നെ കൊറോണയുടെ കാര്യത്തിൽ ഭയമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
യുവാവിന്റെ സ്രവ പരിശോധന ഫലം വരുന്നതു വരെ ഇരുവരും ക്വാറന്റീനിലായിരുന്നു.എന്നാൽ ഭാഗ്യത്തിനു അയാളുടെ കൊറോണ ഫലം നെഗറ്റീവായിരുന്നു .കോവിഡ് മാത്രമായിരുന്നു നെഗറ്റീവായത്. എന്നാൽ തനിക്ക് കിട്ടിയ അടിയും തൊഴിയും കാരണം രാജ്മോഹനു മൂത്ര തടസ്സമുണ്ടാകുകയുണ്ടായി . കൈയിൽ ചെറിയ ചതവും പറ്റി . പരിശോധനയിൽ മൂത്രത്തിൽ രക്തവും ഉണ്ടായിരുന്നു . കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഈ ആംബുലൻസ് ഡ്രൈവർ . ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ പവിശങ്കറിന്റെ വിവാഹ നിശ്ചയം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു. എന്നാൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞിട്ടു മതി കല്യാണ നിശ്ചയമെന്നു തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. പവിശങ്കറിനെയും രാജ്മോഹനെയും പോലെ കോവിഡ് കാലത്ത് രാപകൽ അധ്വാനിക്കുന്ന എത്രയോ ആംബുലൻസ് ഡ്രൈവർമാരുണ്ടാകും. അവർക്ക് പറയാൻഉണ്ടാകും ഇതിലും വലിയ സംഭവങ്ങൾ.
https://www.facebook.com/Malayalivartha