Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

സ്വപ്ന വന്ന് കയറിയതോടെ... തട്ടത്തിന്‍ മറയത്ത് കഴിയുന്ന എട്ടും പൊട്ടും തിരിയാത്ത പൊട്ടിപ്പെണ്ണല്ല സ്വപ്നയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് അന്വേഷണ സംഘം; കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും സ്വപ്നയ്ക്ക് വേരോട്ടം ഉള്ളതായി കണ്ടെത്തല്‍; സ്വപ്നയുടെ ഗോള്‍ഡ് റൂട്ടില്‍ ബെംഗളൂരും ഹൈദരാബാദും വന്നതോടെ കളി മാറി

15 AUGUST 2020 09:39 AM IST
മലയാളി വാര്‍ത്ത

ഒന്ന് മുഖം പോലും ജനത്തിന് മുമ്പില്‍ കാണിക്കാന്‍ നാണമുള്ളവളാണോ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷെന്ന് ജനം ചിന്തിച്ച് പോകുന്നത് സ്വാഭാവികം. എന്നാല്‍ സകലരേയും അമ്പരപ്പിക്കുന്ന രാജ്യാന്തര ബന്ധമാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പത്താം ക്ലാസ് പോലും പാസാകാത്ത തട്ടത്തിന്‍ മറയത്തായി കഴിയുന്ന ഒരു പൊട്ടിപ്പെണ്ണാണ് കേരളത്തിലെ പുരുഷ കേസരികളെ വെള്ളം കുടിപ്പിച്ചത്. ഇതിന് പിന്നാലെ മലയാളികള്‍ ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന അറബികളെപ്പോലും സ്വപ്ന അമ്മാനമാടുന്ന കാഴ്ചയാണ് കണ്ടത്. അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്തവരാണ് കാട്ടറബികള്‍. അവരുടെ കൈയ്യില്‍ നിന്നു പോലും ക്യാണത്തിന് 1 കിലോ സ്വര്‍ണം സമ്മാനമായി നേടിയെടുക്കണമെങ്കില്‍ അന്നേ സ്വപ്ന സാധാരണ പുള്ളിയല്ല.

അന്വേഷണത്തില്‍ ദിവസവും സ്വപ്നയെ കുറിച്ചുള്ള വിശ്വസിക്കാനാവാത്ത തെളിവുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളം കടന്ന് അയല്‍ സംസ്ഥാനത്തേക്കും വ്യാപിക്കുന്നതാണ് സ്വപ്നയുടെ സ്വപ്ന സങ്കേതമെന്നാണ് അറിയുന്നത്. ആ റൂട്ടില്‍ ആരും കയറി കളിച്ചില്ലെന്നാണ് സ്വപ്നയുടെ ഏറ്റവും വലിയ മഹത്വം. സ്വപ്ന സുരേഷും സംഘവും 2018 മുതല്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും നയതന്ത്ര ബാഗേജ് വഴി പാഴ്‌സലുകള്‍ എത്തിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.


ബെംഗളൂരുവിലും ഹൈദരാബാദിലും ഇറക്കിയ ചില പാഴ്‌സലുകള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിച്ചുവെന്നും ഇതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തെന്നിന്ത്യ മുഴുവന്‍ കണ്ണികളുള്ള സ്വര്‍ണക്കടത്തു ശ്യംഖലയുടെ ഭാഗമാണ് സ്വപ്ന എന്നാണ് അന്വേഷകര്‍ക്കു ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഹൈദരാബാദും ബെംഗളൂരും ഉള്‍പ്പെടും. കോണ്‍സുലേറ്റ് നിര്‍മാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദില്‍ ആദ്യം പാഴ്‌സലുകളെത്തിച്ചതെങ്കില്‍ പിന്നീട് സ്വപ്നയും സംഘവും അതിന്റെ മറവില്‍ വേറെയും പാഴ്‌സലുകളെത്തിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു. എന്നാല്‍ നമ്മുടെ കൊടികെട്ടിയ പോലീസ് പട അതിര്‍ത്തിയിലും മറ്റും നോക്കി നില്‍ക്കേയാണ് സ്വപ്നയുടെ ഈ കളിയെന്നോര്‍ക്കുക. ആരും തന്നെ സ്വപ്നയുടെ റൂട്ടില്‍ കയറി കളിച്ചില്ല. ആരും ഒറ്റിയതുമില്ല. കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന് മനസിലായോ എന്തോ.

ബെംഗളൂരുവില്‍ 2018 മുതല്‍ സ്വപ്ന രാഷ്ട്രീയ സ്വാധീനവും ഉറപ്പിച്ചിരുന്നുവെന്നാണു കണ്ടെത്തല്‍. ബെംഗളൂരുവില്‍ നിന്നു റോഡ് മാര്‍ഗം എത്തിച്ച പാഴ്‌സല്‍ തിരുവനന്തപുരത്തും മലപ്പുറത്തും ചില കേന്ദ്രങ്ങളിലേക്കു കൊണ്ടുവന്നു.

കോഴിക്കോട്ട് നിന്ന് അറസ്റ്റിലായ ചില പ്രതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്തു നടന്ന ചില ദിവസങ്ങളിലേതു മാത്രം നശിപ്പിച്ചിരുന്നു. ഇതും എന്‍ഐഎ സംഘം പരിശോധിച്ചു. നശിപ്പിച്ച ഈ ദൃശ്യങ്ങള്‍ തിരിച്ചെടുത്തതില്‍ നിന്നു നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ ചില സംഘങ്ങളില്‍ നിന്നു സ്വപ്ന ഡോളര്‍ വാങ്ങിയിരുന്നു. ഇവരെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണു എന്‍ഐഎ.

തിരുവനന്തപുരത്ത് പൂവാര്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ സ്വപ്ന നിക്ഷേപിച്ചിരുന്ന 24.5 ലക്ഷം രൂപ മരവിപ്പിക്കാന്‍ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിര്‍ദേശം നല്‍കി. പ്രതി പി.എസ്. സരിത്തിന് ഇവിടെ 1.96 ലക്ഷം രൂപ നിക്ഷേപമുണ്ട്. സരിത് ഇതില്‍ നിന്ന് 1 ലക്ഷം വായ്പയുമെടുത്തിട്ടുണ്ട്. സ്വപ്ന 2019 ഫെബ്രുവരിയിലാണ് ഇവിടെ അക്കൗണ്ടെടുത്തത്. അന്നുമുതല്‍ പലപ്പോഴായി പണം നിക്ഷേപിച്ചു. 2020 ഫെബ്രുവരിയിലാണ് ഒടുവില്‍ 7.5 ലക്ഷം രൂപ ഒരുമിച്ച് നിക്ഷേപിച്ചത്. ഈ പണത്തിന്റെ വഴി കൂടി അന്വേഷിക്കുമ്പോള്‍ സ്വപ്നയുടെ ഗോള്‍ഡ് റൂട്ട് പകല്‍ പോലെ വ്യക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (1 hour ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (1 hour ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (2 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (2 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (2 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (3 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (5 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (5 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (5 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (5 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (6 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (6 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (7 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News