ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താൻ തീരുമാനം
സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്ക് പുതിയ മാനദണ്ഡം. ആരോഗ്യവകുപ്പാണ് ആന്റിജന്‍, പിസിആര്‍ പരിശോധനകള്‍ നടത്തുന്നതിനടക്കം വിശദമായ നിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്.
ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താനാണ് തീരുമാനം. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം ഇത് നടത്തും. കടുത്ത ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവര്‍ക്ക് പി സി ആര്‍ പരിശോധനയാണ് നടത്തുക. ലക്ഷണം കണ്ട് തുടങ്ങിയാല്‍ ഉടന്‍ തന്നെ ടെസ്റ്റ് നടത്താനാണ് നിര്‍ദ്ദേശം.
നിയന്ത്രിത മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചല്‍ ഉടന്‍ ആന്റിജന്‍ പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലിയ ക്ലസ്റ്ററുകളില്‍ നിന്നെത്തുന്ന മുന്‍ഗണന വിഭാഗത്തിലെ ആളുകള്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും.
യാത്രാ ചരിത്രം ഉള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാട്ടി തുടങ്ങിയാല്‍ പിസിആര്‍ പരിശോധന നടത്തണം. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് അടക്കമുള്ളവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. മൃതദേഹത്തില്‍ ആദ്യം എക്‌സ്പര്‍ട്ട് പരിശോധന നടത്താനും രണ്ടാമത് പിസിആര്‍ പരിശോധന നടത്താനുമാണ് നിര്‍ദ്ദേശം.
തടവുപുള്ളികള്‍ക്ക് ആന്റിജന്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് ഭേദമായവരില്‍ വീണ്ടും ലക്ഷണങ്ങള്‍ കണ്ടാല്‍ പി.സി.ആര്‍ പരിശോധനയാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha