പൊന്ന്യം ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പിടിയിൽ; സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ അശ്വന്താണ് ഇപ്പോൾ പിടിയിലായത്, പരുക്കേറ്റ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിൽ

പൊന്ന്യം ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പിടിയിലായതായി റിപ്പോർട്ട്. സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ അശ്വന്താണ് ഇപ്പോൾ പിടിയിലായത്. സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടാം പ്രതിയാണ് അശ്വന്ത്. പരുക്കേറ്റ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസമാണു കണ്ണൂർ പൊന്ന്യത്തു ഇത്തരത്തിൽ സ്ഫോടനമുണ്ടായത്. സ്ഥിരം ബോംബ് നിര്‍മാണ കേന്ദ്രമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിലേക്കു ബോംബുകള്‍ എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് ഇതിനോടകം തന്നെ പൊലീസിനു വിവരം ലഭിച്ചു. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് മൂന്നു തരം ബോംബുകളാണ് വെള്ളിയാഴ്ച കണ്ടെത്തിയത് തന്നെ.
അതേസമയം ഏറെ നാളുകള്‍ക്കു ശേഷമാണ് കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടിവരുന്നത്. സിപിഎം ശക്തികേന്ദ്രമായ പൊന്ന്യത്ത് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയതോടെ കനത്ത ജാഗ്രതിയിലാണ് നിലവിൽ ജില്ല. പൊന്ന്യത്തുണ്ടായിരുന്നത് ബോംബ് നിര്‍മിക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനമല്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ചെങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ തറയും ഉറപ്പുള്ള മേല്‍ക്കൂരയുമെല്ലാം അതിനു തെളിവാണ് എന്നതാണ്.
തുടർന്ന് പ്ലൈവുഡ് പലകകളും കവുങ്ങും ഉപയോഗിച്ചുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്. സമീപത്തെ പൊന്ന്യം പുഴ മുറിച്ചുകടന്നാണ് ബോംബുകള്‍ കൊണ്ടുപോകാറുള്ളതെന്ന് നാട്ടുകാരില്‍ നിന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പിടിച്ചെടുത്ത ബോംബുകള്‍ ഉഗ്രശേഷിയുള്ളതാണെന്ന് നിര്‍വീര്യമാക്കാന്‍ പൊട്ടിച്ചപ്പോള്‍ തന്നെ പൊലീസിനു വ്യക്തമായിരിക്കുകയാണ്. മൂന്നു തരം ബോംബുകളാണ് പൊന്ന്യത്ത് നിര്‍മിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു കഴിഞ്ഞു.
https://www.facebook.com/Malayalivartha





















