Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

'സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ...' അന്വേഷണം വഴിമാറുന്നതിനെ മുൻനിർത്തി ജോമോൾ ജോസഫിന്റെ കുറിപ്പ്

18 SEPTEMBER 2020 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നത് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിന്റെ അന്വേഷണം വഴിമാറുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'എന്തായാലും സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ'- എന്നും കുറിക്കുകയുണ്ടായി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വഴിമാറി അന്വേഷണം മുന്നോട്ട് പോകുന്ന സ്വർണ്ണകടത്ത് കേസ്..

ജലീല് തലയിൽ മുണ്ടുമിട്ട് NIA യുടെ മുന്നിൽ പോയി..

ജലീലിനെ സാക്ഷിയാക്കണോ എന്ന് NIA തീരുമാനിച്ചിട്ടില്ല..

ജലീല് തിരുവന്തപുരത്തുനിന്നും എറണാകുളത്തേക്ക് പത്രക്കാരോട് പറഞ്ഞിട്ടാണ് വരുന്നതെങ്കിൽ എന്തായേനെ കഥ? ഒന്ന് ചിന്തിച്ചു നോക്കിക്കേ?

1. തിരുവനന്തപുരത്ത് നിന്ന് ജലീല് പുറപ്പെടുമ്പോ തന്നെ, ചാനലുകളിൽ തൽസമയം ആരംഭിക്കും, തിരുവന്തപുരം മുതൽ എറണാകുളം വരെ ജലീലിനെ തടയാനായി കോലീബി സഖ്യം റോഡിൽ കാത്തു നിൽക്കും. ഓരോ സ്ഥലത്തും ജലീലിനെ തടയും, പോലീസ് ലാത്തിച്ചാർജ്ജുനടത്തി ജലീലിനെ അവിടെ നിന്നും മുന്നോട്ട് നയിക്കും. ചാനലുകളിൽ ഒരു ദിവസത്തെ സജീവമായ വാർത്താ ദിവസം. അതിനിടയിൽ ജലീലിന് കരിങ്കൊടി കാണിക്കലോ, ജലീലിന്റെ കാറിലൊരു കല്ലോ വീണിരുന്നേൽ ചാനലുകാർക്ക് ചാകര. ആഹാ ഓഹോ..

2. ജലീലിനെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്ത ശേഷം, ജലീൽ ആ കേസിൽ റെലവന്റായ പ്രോസിക്യൂഷൻ സാക്ഷിയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഉത്തമബോധ്യം വന്നാൽ മാത്രമേ ജലീലിനെ കോടതിയിലെ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി പരിഗണിക്കൂ. അതുവരെ ജലീൽ മറ്റുപലരേയും പോലെ, അന്വേഷണ ഉദ്യോഗസ്ഥന് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും, കേസിന്റെ അന്വേഷണ പുരോഗതിയിലേക്ക് അദ്ദേഹത്തെ നയിക്കാൻ ആവശ്യമായ വിവരങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന ഒരു സാക്ഷി മാത്രമായിരിക്കും.

അന്വേഷണ ഉദ്യോഗസ്ഥൻ കേസന്വേഷണത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകളിൽ നിന്നും, റെലവന്റല്ലാത്ത, പ്രോസിക്യൂഷൻ കേസിന് ഗുണകരമല്ലാത്ത ആളുകളെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കി, റെലവന്റായവരെ മാത്രം നിലനിർത്തിയാണ് പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ എത്തിച്ചേരുക.

ജലീലിനെ ചോദ്യം ചെയ്യുന്നു, ബിനീഷിനെ ചോദ്യം ചെയ്യുന്നു, മറ്റു പലരേയം ചോദ്യം ചെയ്യുന്നു. എന്നാൽ ആദ്യം ചോദ്യം ചെയ്യേണ്ടതാരെയാണ്, അയാളെവിടെയാണ്?

നയതന്ത്ര ചാനൽ ഉപയോഗിച്ച് സ്വർണ്ണകടത്ത് നടത്തിയ കേസിൽ തുടങ്ങി, ഖുർ ആനും, ഈന്തപ്പഴവും കൊണ്ടുവന്ന കേസിൽ ദുബായ് കോൺസുലേറ്റ് എത്തിനിൽക്കുമ്പോൾ, ദേശീയ അന്വേഷണ ഏജൻസികളായ കസ്റ്റംസ്, NIA, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവർ ആദ്യം ചോദ്യം ചെയ്യേണ്ടത് കോൺസുലേറ്റ് അറ്റാഷെയെ ആണ്. കാരണം

1. സ്വർണ്ണം കടത്തിയ ബാഗേജ് വന്നത് അറ്റാഷെയുടെ പേരിലാണ്. അദ്ദേഹമാണ് കേസിലെ ആദ്യ സാക്ഷിയോ പ്രതിയോ ആകേണ്ടത്. നിയമം പഠിച്ച, കേസുകൾ നിരീക്ഷിക്കുന്ന ആർക്കും അറിയാവുന്ന പ്രഥമപാഠം. എന്തുകൊണ്ട് അറ്റാഷെയെ ഇതുവരെ ചോദ്യം ചെയ്തില്ല?

2. ഖുർ ആൻ ആയാലും ഈന്തപ്പഴം ആയാലും ഇനിയിപ്പോ വള്ളിനിക്കറായാലും നയതന്ത്ര ചാനൽ വഴിയാണ് കൊണ്ടുവന്നതെങ്കിൽ, അതിന് മറുപടി പറയേണ്ടത് ദുബായ് കോൺസുലേറ്റ് അധികൃതരാണ്. ഇന്തപ്പഴമോ, ഖുർ ആനോ കൈപ്പറ്റിയവരോ വിതരണം ചെയ്തവരോ അല്ല അതൊന്നും അവരുടെ പേരിൽ കൊണ്ടുവന്നത്. അത് കൊണ്ടുവന്ന കോൺസുലേറ്റ് അധികൃതരാണ് നയതന്ത്ര ചാനലിനെ ദുരുപയോഗം ചെയ്തത്. എന്തുകൊണ്ട് അന്വേഷണം അവരിലേക്ക് എത്തുന്നില്ല?

3. ഈ കേസും കേസന്വേഷണവും രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമായി മാറിയോ എന്ന് സംശയിക്കേണ്ടതായി വരുന്നു. അല്ലാത്ത പക്ഷം കോൺസുലേറ്റ് അധികൃതരെ ആദ്യം തന്നെചോദ്യം ചെയ്തേനെ. അവരാണ് ആദ്യ പ്രതികളോ സാക്ഷികളോ ആയി വരേണ്ടത്. ഇവരില്ലാതെ കേസ് കോടതിയിലെത്തിയാൽ, ആ കേസുകളൊന്നും കോടതിയിൽ നിലനിൽക്കില്ല എന്ന് നിയമത്തെ കുറിച്ച് ചെറിയ രീതിയിൽ അവബോധമുളളവർക്ക് പോലും അറിയാം.

4. ജലിൽ നടത്തിയ പ്രോട്ടോകോൾ ലംഘനം ചർച്ചയാകുമ്പോൾ, അതിലും വലിയൊരുപ്രോട്ടോകോൾ ലംഘനം, അതി ഗുരുതരമായ പ്രോട്ടോകോൾ ലംഘനം നടത്തിയ പ്രധാനമന്ത്രി മോദക്കെതിരായി കേസുണ്ടോ? ഏതോ രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങിവരുന്ന മോദി, വിമാനം വഴിതിരിച്ച് പാക്കിസ്ഥാനിലേക്ക് വിട്ട്, പാക്കിസ്ഥാനിലെത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കൂടെ പിറന്നാളാഘോഷിച്ച മോദി നടത്തിയ പ്രോട്ടോകോൾ ലംഘനത്തിന് കേസില്ലേ? അതോ മോദിയും നവാസ് ഷെരീഫുമായി സൌഹൃദമാകാം, ജലീലും യുഎഇ കോൺസുലേറ്റ് അറ്റാഷെയുമായി സൌഹൃദം പാടില്ല എന്നാണോ?

5. നയതന്ത്ര ചാനലിലല്ല സ്വർണ്ണം വന്നതെന്ന് പറഞ്ഞ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ആ വിവരം എവിടെ നിന്ന് കിട്ടി? വി. മുരളീധരന് ഈ ഇടപാടുമായി എന്താണ് ബന്ധം? കേസിൽ നിന്നും രക്ഷപെടാനായി ജനം ടിവി മേധാവി അനിൽ നമ്പ്യാർ സ്വപ്നക്ക് കൊടുത്ത "വിദഗ്ധോപദേശം", അറ്റാഷെക്ക് അനിൽ നമ്പ്യാർ ഡ്രാഫ്റ്റ് ചെയ്ത് നൽകിയ കസ്റ്റംസിനുള്ള ലെറ്ററിൽ അനിൽ നമ്പ്യാരുൾപ്പെടുത്തിയ "കേസട്ടിമറിക്കാനുള്ള പ്രധാന വിവരം", വി. മുരളീധരൻ ആവർത്തിച്ച് പറയുന്നതിൽ യാതൊരു അസ്വാഭാവീകതയും ഇല്ലേ? അന്വേഷണ ഏജൻസികൾക്ക് ഇതൊന്നും പരിഗണനാ വിഷയമല്ലേ?

എന്തായാലും സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ.

സ്വർണ്ണം കടത്തിയതിന് പിന്നിലെ ഒരു വമ്പൻമാരും ഈ കേസിൽ പ്രതിയാകില്ല, കമ്മീഷന് വേണ്ടി പണിയെടുത്തവർ മാത്രം പ്രതിയായി ഈ കേസ് കോടതിയിലെത്തുന്നതോടെ UAPA വകുപ്പുകൾ ആവിയായി, വെറും സ്വർണ്ണകടത്ത് കേസ് മാത്രമായി ഈ കേസൊതും, അല്ലേൽ ഒതുക്കും. ഈ കേസിന് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ മാത്രമേ ആയുസ്സുണ്ടാകൂ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (7 minutes ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (7 minutes ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (19 minutes ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (25 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (32 minutes ago)

ആഘോഷവുമായി രാജ്യം  (39 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (43 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (1 hour ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (1 hour ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (8 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (8 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends