Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

'സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ...' അന്വേഷണം വഴിമാറുന്നതിനെ മുൻനിർത്തി ജോമോൾ ജോസഫിന്റെ കുറിപ്പ്

18 SEPTEMBER 2020 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!

മകന്റെ വസ്ത്രം കൈയ്യിൽ അമർത്തി പിടിച്ച് അലമുറയിട്ട് കരയുന്ന അമ്മ. കരഞ്ഞ് തളർന്ന് സഹോദരി

ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിന്റെ അന്വേഷണം വഴിമാറുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'എന്തായാലും സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ'- എന്നും കുറിക്കുകയുണ്ടായി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വഴിമാറി അന്വേഷണം മുന്നോട്ട് പോകുന്ന സ്വർണ്ണകടത്ത് കേസ്..

ജലീല് തലയിൽ മുണ്ടുമിട്ട് NIA യുടെ മുന്നിൽ പോയി..

ജലീലിനെ സാക്ഷിയാക്കണോ എന്ന് NIA തീരുമാനിച്ചിട്ടില്ല..

ജലീല് തിരുവന്തപുരത്തുനിന്നും എറണാകുളത്തേക്ക് പത്രക്കാരോട് പറഞ്ഞിട്ടാണ് വരുന്നതെങ്കിൽ എന്തായേനെ കഥ? ഒന്ന് ചിന്തിച്ചു നോക്കിക്കേ?

1. തിരുവനന്തപുരത്ത് നിന്ന് ജലീല് പുറപ്പെടുമ്പോ തന്നെ, ചാനലുകളിൽ തൽസമയം ആരംഭിക്കും, തിരുവന്തപുരം മുതൽ എറണാകുളം വരെ ജലീലിനെ തടയാനായി കോലീബി സഖ്യം റോഡിൽ കാത്തു നിൽക്കും. ഓരോ സ്ഥലത്തും ജലീലിനെ തടയും, പോലീസ് ലാത്തിച്ചാർജ്ജുനടത്തി ജലീലിനെ അവിടെ നിന്നും മുന്നോട്ട് നയിക്കും. ചാനലുകളിൽ ഒരു ദിവസത്തെ സജീവമായ വാർത്താ ദിവസം. അതിനിടയിൽ ജലീലിന് കരിങ്കൊടി കാണിക്കലോ, ജലീലിന്റെ കാറിലൊരു കല്ലോ വീണിരുന്നേൽ ചാനലുകാർക്ക് ചാകര. ആഹാ ഓഹോ..

2. ജലീലിനെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്ത ശേഷം, ജലീൽ ആ കേസിൽ റെലവന്റായ പ്രോസിക്യൂഷൻ സാക്ഷിയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഉത്തമബോധ്യം വന്നാൽ മാത്രമേ ജലീലിനെ കോടതിയിലെ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി പരിഗണിക്കൂ. അതുവരെ ജലീൽ മറ്റുപലരേയും പോലെ, അന്വേഷണ ഉദ്യോഗസ്ഥന് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും, കേസിന്റെ അന്വേഷണ പുരോഗതിയിലേക്ക് അദ്ദേഹത്തെ നയിക്കാൻ ആവശ്യമായ വിവരങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന ഒരു സാക്ഷി മാത്രമായിരിക്കും.

അന്വേഷണ ഉദ്യോഗസ്ഥൻ കേസന്വേഷണത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകളിൽ നിന്നും, റെലവന്റല്ലാത്ത, പ്രോസിക്യൂഷൻ കേസിന് ഗുണകരമല്ലാത്ത ആളുകളെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കി, റെലവന്റായവരെ മാത്രം നിലനിർത്തിയാണ് പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ എത്തിച്ചേരുക.

ജലീലിനെ ചോദ്യം ചെയ്യുന്നു, ബിനീഷിനെ ചോദ്യം ചെയ്യുന്നു, മറ്റു പലരേയം ചോദ്യം ചെയ്യുന്നു. എന്നാൽ ആദ്യം ചോദ്യം ചെയ്യേണ്ടതാരെയാണ്, അയാളെവിടെയാണ്?

നയതന്ത്ര ചാനൽ ഉപയോഗിച്ച് സ്വർണ്ണകടത്ത് നടത്തിയ കേസിൽ തുടങ്ങി, ഖുർ ആനും, ഈന്തപ്പഴവും കൊണ്ടുവന്ന കേസിൽ ദുബായ് കോൺസുലേറ്റ് എത്തിനിൽക്കുമ്പോൾ, ദേശീയ അന്വേഷണ ഏജൻസികളായ കസ്റ്റംസ്, NIA, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവർ ആദ്യം ചോദ്യം ചെയ്യേണ്ടത് കോൺസുലേറ്റ് അറ്റാഷെയെ ആണ്. കാരണം

1. സ്വർണ്ണം കടത്തിയ ബാഗേജ് വന്നത് അറ്റാഷെയുടെ പേരിലാണ്. അദ്ദേഹമാണ് കേസിലെ ആദ്യ സാക്ഷിയോ പ്രതിയോ ആകേണ്ടത്. നിയമം പഠിച്ച, കേസുകൾ നിരീക്ഷിക്കുന്ന ആർക്കും അറിയാവുന്ന പ്രഥമപാഠം. എന്തുകൊണ്ട് അറ്റാഷെയെ ഇതുവരെ ചോദ്യം ചെയ്തില്ല?

2. ഖുർ ആൻ ആയാലും ഈന്തപ്പഴം ആയാലും ഇനിയിപ്പോ വള്ളിനിക്കറായാലും നയതന്ത്ര ചാനൽ വഴിയാണ് കൊണ്ടുവന്നതെങ്കിൽ, അതിന് മറുപടി പറയേണ്ടത് ദുബായ് കോൺസുലേറ്റ് അധികൃതരാണ്. ഇന്തപ്പഴമോ, ഖുർ ആനോ കൈപ്പറ്റിയവരോ വിതരണം ചെയ്തവരോ അല്ല അതൊന്നും അവരുടെ പേരിൽ കൊണ്ടുവന്നത്. അത് കൊണ്ടുവന്ന കോൺസുലേറ്റ് അധികൃതരാണ് നയതന്ത്ര ചാനലിനെ ദുരുപയോഗം ചെയ്തത്. എന്തുകൊണ്ട് അന്വേഷണം അവരിലേക്ക് എത്തുന്നില്ല?

3. ഈ കേസും കേസന്വേഷണവും രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമായി മാറിയോ എന്ന് സംശയിക്കേണ്ടതായി വരുന്നു. അല്ലാത്ത പക്ഷം കോൺസുലേറ്റ് അധികൃതരെ ആദ്യം തന്നെചോദ്യം ചെയ്തേനെ. അവരാണ് ആദ്യ പ്രതികളോ സാക്ഷികളോ ആയി വരേണ്ടത്. ഇവരില്ലാതെ കേസ് കോടതിയിലെത്തിയാൽ, ആ കേസുകളൊന്നും കോടതിയിൽ നിലനിൽക്കില്ല എന്ന് നിയമത്തെ കുറിച്ച് ചെറിയ രീതിയിൽ അവബോധമുളളവർക്ക് പോലും അറിയാം.

4. ജലിൽ നടത്തിയ പ്രോട്ടോകോൾ ലംഘനം ചർച്ചയാകുമ്പോൾ, അതിലും വലിയൊരുപ്രോട്ടോകോൾ ലംഘനം, അതി ഗുരുതരമായ പ്രോട്ടോകോൾ ലംഘനം നടത്തിയ പ്രധാനമന്ത്രി മോദക്കെതിരായി കേസുണ്ടോ? ഏതോ രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങിവരുന്ന മോദി, വിമാനം വഴിതിരിച്ച് പാക്കിസ്ഥാനിലേക്ക് വിട്ട്, പാക്കിസ്ഥാനിലെത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കൂടെ പിറന്നാളാഘോഷിച്ച മോദി നടത്തിയ പ്രോട്ടോകോൾ ലംഘനത്തിന് കേസില്ലേ? അതോ മോദിയും നവാസ് ഷെരീഫുമായി സൌഹൃദമാകാം, ജലീലും യുഎഇ കോൺസുലേറ്റ് അറ്റാഷെയുമായി സൌഹൃദം പാടില്ല എന്നാണോ?

5. നയതന്ത്ര ചാനലിലല്ല സ്വർണ്ണം വന്നതെന്ന് പറഞ്ഞ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ആ വിവരം എവിടെ നിന്ന് കിട്ടി? വി. മുരളീധരന് ഈ ഇടപാടുമായി എന്താണ് ബന്ധം? കേസിൽ നിന്നും രക്ഷപെടാനായി ജനം ടിവി മേധാവി അനിൽ നമ്പ്യാർ സ്വപ്നക്ക് കൊടുത്ത "വിദഗ്ധോപദേശം", അറ്റാഷെക്ക് അനിൽ നമ്പ്യാർ ഡ്രാഫ്റ്റ് ചെയ്ത് നൽകിയ കസ്റ്റംസിനുള്ള ലെറ്ററിൽ അനിൽ നമ്പ്യാരുൾപ്പെടുത്തിയ "കേസട്ടിമറിക്കാനുള്ള പ്രധാന വിവരം", വി. മുരളീധരൻ ആവർത്തിച്ച് പറയുന്നതിൽ യാതൊരു അസ്വാഭാവീകതയും ഇല്ലേ? അന്വേഷണ ഏജൻസികൾക്ക് ഇതൊന്നും പരിഗണനാ വിഷയമല്ലേ?

എന്തായാലും സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ.

സ്വർണ്ണം കടത്തിയതിന് പിന്നിലെ ഒരു വമ്പൻമാരും ഈ കേസിൽ പ്രതിയാകില്ല, കമ്മീഷന് വേണ്ടി പണിയെടുത്തവർ മാത്രം പ്രതിയായി ഈ കേസ് കോടതിയിലെത്തുന്നതോടെ UAPA വകുപ്പുകൾ ആവിയായി, വെറും സ്വർണ്ണകടത്ത് കേസ് മാത്രമായി ഈ കേസൊതും, അല്ലേൽ ഒതുക്കും. ഈ കേസിന് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ മാത്രമേ ആയുസ്സുണ്ടാകൂ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 minutes ago)

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!  (1 hour ago)

അവനെ അയാൾ ചൂഷണം ചെയ്തു, ആദിത്യന്റെ മരണം; അടിമുടി ദുരൂഹത  (2 hours ago)

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...  (2 hours ago)

US- IRAN കയ്യില്‍ വലിയൊരു റൈഫിളുമായി ട്രംപ്  (2 hours ago)

PONNANI ഒരാഴ്ചയിൽ മൂന്ന് യുവതികൾ..  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (4 hours ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (5 hours ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (5 hours ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (5 hours ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (5 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (6 hours ago)

Malayali Vartha Recommends