ഗണേശനെ രാജിവയ്പ്പിക്കാൻ സി പി എം കാലിൽ പിടിക്കുന്നു വജ്രായുധം പ്രയോഗിക്കുമെന്ന് പിണറായിയോട് ഗണേശൻ മന്ത്രിയുടെ കാമുകി ചർച്ചയിലേക്ക്

ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഗണേശൻ്റെ ജീവിതം പ്രതിസന്ധിയിലായപ്പോഴാണ് സഹായവുമായി ഇടതു മുന്നണി എത്തിയത്. എൻ എസ് എസിൻ്റെ തലയിൽ ഗണേശൻ്റെ മന്ത്രി സ്ഥാനം കെട്ടി വച്ചു. .നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഗണേശൻ. എന്നാൽ പല എൻ എസ് എസ് നേതാക്കൾക്കും ഗണേശ നോട് അനിഷ്ടമുണ്ട്. മന്ത്രി ബാലഗോപാലിൻ്റെ ജ്യേഷ്ഠനെ പുറത്താക്കിയിട്ടാണ് ഗണേശനെ ഡയറക്ടർ ബോർഡിൽ എടുത്തത്. ഇതിൽ ബാലഗോപാലിന് അമർഷമുണ്ട്. സംഗതി ബ്ലാക്ക് മെയിലിംഗാണെന്ന് പുറത്തു വരാതിരിക്കാൻ വേണ്ടിയാണ് സി പി എം എൻ എസ് എസിനെ ഇതിൽ കക്ഷി ചേർക്കുന്നത്. ജി.സുകുമാരൻ നായർ ഗണേശനെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല.
അടുത്ത കാലത്ത് പോലും ഗണേഷിനെതിരെ മുഖ്യമന്ത്രി രോഷാകുലനായിരുന്നു. ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ മുഖ്യമന്ത്രി
രോഷാകുലനായത് ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ്. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം. എന്നാൽ ഇത്തരം ക്ഷോഭങ്ങളെല്ലാം ഇന്ന് ആറി തണുത്തു. ഇതിനിടയിൽ മന്ത്രി സജി ചെറിയാനും അബദ്ധത്തിൽ പെട്ടു .
ഏതായാലും മിത്ത് വിവാദം ഗുണം ചെയ്തത് ഗണേഷ് കുമാറിനാണ്.അദ്ദേഹവും ഇടതുമുന്നണിയും തമ്മിലുള്ള ബന്ധമാണ് ഊഷ്മളമായത്. ഭാവിയിലും എൻ എസ് എസും തമ്മിലുള്ള ബന്ധം ദൃഢതരമാക്കാൻ പിണറായിക്ക് കഴിഞ്ഞു. എൻ എസ് എസ് എക്കാലവും പിണറായിക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിൽ ഇടതു മുന്നണിക്ക് സീറ്റുകൾ നഷ്ടമാകാൻ കാരണം എൻഎസ്എസിൻ്റെ നിലപാടായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമായത്. കേരള കോൺഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തിയത്..മൂത്ത സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കി. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എൻഎസ് എസിൻ്റെ പിന്തുണ നേടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല. അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു. ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു. എന്നാൽ അത് മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എങ്ങനെയെങ്കിലും മന്ത്രിയാകാനായിരുന്നു ഗണേഷിൻ്റെ തീരുമാനം. ഇതിനു വേണ്ടിയാണ് അദ്ദേഹം ബ്ലാക്ക് മെയിലിംഗ് നടത്തിയതെന്ന് കേൾക്കുന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ അധികാരമേൽക്കൽ യാദൃഛികമായി സംഭവിച്ച കാര്യമാണ്. ഗണേശനാണ് ഇതിന് കാരണമായത്. സോളാർ കേസും ബാർ കേസുമാണ് ഉമ്മൻ ചാണ്ടിയെ നിലത്തിറക്കിയത്. ഇക്കാര്യം ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. പക്ഷേ ഉമ്മൻ ചാണ്ടി നിസഹായനായിരുന്നു. സോളാർ കേസ് ഇല്ലായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഇമേജ് കൊടുമുടിയോളം നിൽക്കുമായിരുന്നു. അതിനെ പിണറായി തകർത്ത് ഇല്ലാതാക്കി.അതിന്റെ ഫലമാണ് ഗണേശൻ അനുഭവിക്കുന്നത്.
സ്ത്രീകളുമായുള്ള വിഷയത്തിന്റെ പേരിൽ താൻ വഴക്കു കൂടാറുണ്ടെന്ന് ബിന്ദു പറഞ്ഞു. ഭാര്യയ്ക്ക് സംശയരോഗമെന്ന് വീട്ടുകാരോട് പോലും വിളിച്ചറിയിക്കാറുള്ള ആളാണ് ഗണേഷ്കുമാർ എന്നും ബിന്ദു മേനോൻ പറഞ്ഞു. രണ്ട് മാസമായി ഗണേഷ്‌കുമാർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മാപ്പ് പറഞ്ഞെങ്കിൽ, താൻ ഒന്നും പറയില്ലയിരുന്നു എന്നും, എന്നാൽ, അങ്ങനെ ചെയ്യാതെ വാർത്താ സമ്മേളനം വിളിച്ച് തനിക്കെതിരെ മന്ത്രി സംസാരിക്കുകയും ചെയ്‌തു എന്ന് ബിന്ദു. മന്ത്രിയുടെ സ്റ്റാഫ് പോലും അനുരഞ്ജനത്തിന് ശ്രമിച്ചുവെന്നും, പോലീസ് വരും മുൻപേ അവിടെ ഉണ്ടായിരുന്ന സ്ത്രീയെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ബിന്ദു പറഞ്ഞു.
യുവനേതാക്കളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മന്ത്രിയാണ് കെ.ബി. ഗണേഷ്‌കുമാർ. മലയാള സിനിമയിൽ ഗണേശൻ എന്ന പേരിൽ വർഷങ്ങളോളം അഭിനയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. 2001 മെയ് മാസത്തിൽ പത്തനാപുരത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട് ക്യാബിനറ്റിലേക്ക് എത്തിയ ഗണേഷ്‌കുമാർ, എ.കെ. ആന്റണി മന്ത്രിസഭയിലെ തിളക്കമാർന്ന നേട്ടം കൈവരിച്ച മന്ത്രിയായി. രാഷ്ട്രീയത്തിൽ നവാഗതനായിരുന്നു എങ്കിലും, തകർന്നടിഞ്ഞ് കിടന്ന കെ.എസ്.ആർ.ടി.സിയെ വളരെ മികച്ച ഒരു ഭരണസംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്ന കാര്യത്തിൽ അദ്ദേഹം വിജയിച്ചു. എന്നിരുന്നാലും, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ഗണേഷ്‌കുമാറിന്റെ കരിയറിനെ ബാധിക്കുന്നത് തുടർന്നു
ഗാർഹികപീഡനത്തിന്റെയും, വിവാഹേതരബന്ധത്തിന്റെയും ആരോപണങ്ങൾ നിറഞ്ഞതായിരുന്നു ഡോ. യാമിനി തങ്കച്ചിയുമായുള്ള ഗണേഷ്കുമാറിന്റെ വിവാഹബന്ധം പിരിയാനുള്ള കാരണം. ക്യാബിനറ്റ് പോസ്റ്റ് നഷ്‌ടമാകുന്നതിലേക്ക് നയിച്ച പ്രശ്നങ്ങളായിരുന്നു ഈ കുടുംബജീവിതത്തിൽ ഗണേഷ് കുമാർ നേരിട്ടത്. 1994 മെയ് മാസത്തിലാണ് അന്ന് ഗവേഷകയായിരുന്ന യാമിനി തങ്കച്ചിയെ ഗണേഷ് കുമാർ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ രണ്ടാണ്മക്കളുടെ അച്ഛനമ്മമാരാണ് ഇവർ. ഒരിയ്ക്കൽ അകന്നു ജീവിച്ച അവർ ഒന്നിച്ചുവെങ്കിലും, ഒടുവിൽ വിവാഹമോചനത്തിൽ എത്തുകയായിരുന്നു
ഒരു റിപ്പോർട്ട് പ്രകാരം, യാമിനി തങ്കച്ചി 200 മില്യൺ രൂപ വിവാഹമോചനത്തിനുള്ള ജീവനാംശമായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇടക്കാല ജീവനാംശമായി 25 മില്യനും ആവശ്യപ്പെട്ടു. ഗാർഹിക പീഡനം ആരോപിച്ചാണ് യാമിനി തങ്കച്ചി വിവാഹമോചന ഹർജി സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻപാകെ യാമിനി തങ്കച്ചി രേഖാമൂലം പരാതി നൽകി. തുടർന്ന് 2013 ഏപ്രിൽ മാസത്തിൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു. കേസ് കോടതിയിൽ എത്തിയെങ്കിലും, തിരുവനന്തപുരത്ത് അവർ താമസിച്ചിരുന്ന വീടും, വലിയ ഒരു തുക നഷ്‌ടപരിഹാരവും നൽകിയ ശേഷം യാമിനിയിൽ നിന്നും ഗണേഷ് കുമാർ വിവാഹമോചനം നേടി
നഷ്‌ടപരിഹാരം നൽകിയ ശേഷം 2013ൽ അവർ വിവാഹമോചിതരായി. 2014 ജനുവരിയിൽ കൊട്ടാരക്കരയിലെ തറവാട് വീട്ടിൽ വച്ച് 47കാരനായ ഗണേഷ് കുമാർ വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിൽ മാധ്യമസ്ഥാപനത്തിന്റെ വിദേശവിഭാഗത്തിലെ ഉദ്യോഗസ്ഥയായ ബിന്ദു മേനോനെ വിവാഹംചെയ്‌തു. വളരെ കുറച്ചുപേർക്ക് മാത്രമേ ഇവിടേയ്ക്ക് ക്ഷണം ഉണ്ടായിരുന്നുള്ളൂ. നിലവിലെ മന്ത്രിസ്ഥാനത്തിനായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ ബിന്ദു ഗണേഷ്‌കുമാറിനെ പ്രകീർത്തിച്ച് സംസാരിച്ച വാക്കുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു
മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ ഗണേഷ്‌കുമാര്‍ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുന്നത്. '2014ല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഗണേഷുമായി പല പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇനിന് മുമ്പും പല സ്ത്രീകളുടെയും പേരില്‍ ഗണേഷുമായി തര്‍ക്കങ്ങളുണ്ടാകാറുണ്ട്. പീന്നീട് ഞാന്‍ ആരൊക്കെ വിളിക്കുന്നുവെന്നറിയാന്‍ എന്റെ ഫോണ്‍ അടക്കം ട്രാക്ക് ചെയ്തു. എനിക്ക് പലരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തും. പലരുടെയും കൂടെ അമേരിക്കയ്ക്ക് പോയി, ദുബൈക്ക് പോയി ഇങ്ങനെ പലതും എനിക്കെതിരെ പറയും. എനിക്ക് സംശയ രോഗമാണെന്ന് എന്റെ വീട്ടുകാരോടും എല്ലാവരോടും പറയുമെന്നും' ബിന്ദു പറഞ്ഞു.
'മന്ത്രിക്ക് പലരുമായും ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ശനിയാഴ്ച ഞാന്‍ ആരോടും പറയാതെ വാളകത്തെ വീട്ടില്‍ പോയി. വാതില്‍ തുറന്നു, ശാന്തന്‍ എന്ന ഡ്രൈവറെ കണ്ടു. ഞാന്‍ ബെഡ്‌റൂമില്‍ പോയി കണ്ടത് വളരെ മോശം സാഹചര്യമായിരുന്നു. ഞാന്‍ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ ശാന്തന്‍ എന്നെ തടയാന്‍ ശ്രമിച്ചു. എല്ലാത്തിനും ചിത്രങ്ങള്‍ എന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും' അവര്‍ പറഞ്ഞു.
'മന്ത്രിയെയും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളെയോ ഒന്നും ചെയ്തില്ല. എന്നാല്‍ ഞാന്‍ ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ മന്ത്രി, ശാന്താ അവരെ പിടിക്ക് അവരുടെ ഫോണ്‍ മാറ്റാന്‍ പറഞ്ഞു. ശാന്തന്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല, ഞാന്‍ ഉടനെ ലേഖ ചേച്ചിയെ(ആര്‍ ശ്രീലേഖ) വിളിച്ചു. ചേച്ചി ഉടനെ 112ലേക്ക് വിളിക്കാന്‍ പറഞ്ഞു. ഓടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപ് എന്ന ആള് എന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല പൊലീസ് വരുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു ഇതാണ് ഉണ്ടായത്. പൊലീസ് വന്നിട്ട് എന്നോട് ചോദിച്ചു യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. അല്ല, എന്റെ പേര് ബിന്ദു എന്നാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇത് ഞങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഞാന്‍ പിണറായി സാറിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ഒന്ന് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നെ മന്ത്രിയുടെ വേറൊരു സ്റ്റാഫായ മനോജ് വന്നു പറഞ്ഞു. ചേച്ചി ഒന്നും ചെയ്യല്ലേ , ഞാന്‍ ഒന്നും ചെയ്യില്ലായെന്ന് പറഞ്ഞു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്ക്. അതുകഴിഞ്ഞ് എന്റെ കാലില്‍ മനോജ് വീണു അപേക്ഷിച്ചു. എനിക്ക് ഡോക്യമെന്റ്‌സ് എടുക്കണം എന്ന് പറഞ്ഞു. അപ്പോള്‍ മനോജ് പറഞ്ഞു മന്ത്രിയുടെ വീട്ടില്‍ പൊലീസ് കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ പൊലീസ് പറഞ്ഞതനുസരിച്ച് ഞാന്‍ തന്നെ എന്റെ സാധനങ്ങള്‍ എടുക്കാന്‍ പോയി. ഇതിനിടെ മനോജ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ പെട്ടിയെടുത്ത് പുറത്തേക്ക് പോകാന്‍ നേരം പ്രദീപ് എന്നയാള്‍ വാതില്‍ അടച്ചു. പുറത്ത് പിങ്ക് പൊലീസ് നില്‍ക്കുമ്പോര്‍ പ്രദീപ് എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുകയാണ്. പിന്നെ വാതില്‍ തുറന്ന് നോക്കുമ്പോള്‍ പൊലീസ് ഇല്ല. പിന്നെ ഞാന്‍ ഒരു ടാക്‌സി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കാറില്‍ പെട്ടിവെച്ച് കയറുകയാണുണ്ടായത്.
ബിജെപി കൗണ്‍സിലറായ ആര്‍ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു.
തനിക്കുണ്ടായ അനുഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ബിന്ദു മോനോന്‍ പറഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയുടെ മകളെയും വിളിച്ച് പറഞ്ഞിരുന്നുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളില്‍ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും ബിന്ദു മോനോന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















