ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം ബലാത്സംഗക്കേസില്രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു.തിരുവനന്തപുരം ജില്ലാ കോടതി നൽകിയ മുൻകൂർ ജാമ്യത്തിലെജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ കോടതി നേരിട്ട് നടത്തുന്ന തെളിവെടുപ്പിലാണ് രാഹുൽമാങ്കൂട്ടത്തിൽ എം എൽ എ അതിജീവിതയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമാണ് ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.അറിയാതെ കൈ തട്ടി വിളിച്ചതെന്ന രാഹുലിന്റെ വാദം തെറ്റെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.തൊട്ടു മുമ്പ് വിളിച്ച കാൾ ഹിസ്റ്ററിയിൽ ഉള്ള നമ്പർ മാത്രമേ അറിയാതെ കൈ തട്ടി കാൾ പോകാറുള്ളുവെന്നും പ്രോസിക്യൂഷൻ.യുവതി രഹസ്യ മൊഴി നൽകിയതിന്റെ പിറ്റേന്നാണ് രാഹുൽ വിളിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഫെബ്രുവരി മാസം 17 ന് രാഹുല്‍ തന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ചത് താൻ എടുക്കാത്തതിനാൽ തനിക്കു വാട്സാപ്പ് കോള്‍ ചെയ്തതായി അതിജീവിത പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യ റദ്ദാക്കണം എന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നപ്പോള്‍ അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ലെന്ന വ്യവസ്ഥ വച്ചിരുന്നു. രാഹുല്‍ ഇതു ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. 2023ല്‍ വിവാഹവാഗ്ദാനം നല്‍കി തിരുവല്ലയിലെ ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നു കാട്ടി പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി ഫെബ്രുവരി 16 ന് നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
"