Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

അമ്പരന്ന് പോലീസ്... കൊച്ചി അല്‍ഖ്വയ്ദ അറസ്റ്റിനെ കുറിച്ച് സംസ്ഥാന പൊലീസിനെ എന്‍ ഐ എ അറിയിച്ചത് വൈകിയതെന്തിന്? കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാത്തതെന്ത്?

20 SEPTEMBER 2020 09:59 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് സേനയില്‍ ഏറ്റവും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചിരുന്നവരാണ് കേരള പോലീസ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പോലീസിന് എന്തു സംഭവിച്ചുവെന്നറിയാന്‍ വെള്ളിയാഴ്ച്ച രാത്രി കൊച്ചിയില്‍ നടന്ന സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

കൊച്ചി അല്‍ഖ്വയ്ദ അറസ്റ്റിനെ കുറിച്ച് സംസ്ഥാന പൊലീസിനെ എന്‍ ഐ എ അറിയിച്ചത് വെള്ളിയാഴ്ച രാത്രി മാത്രമാണ്. അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവര്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരം എന്‍ഐഎ പൊലീസിന് രാത്രി വൈകി കൈമാറുകയായിരുന്നു. ഓപ്പറേഷനില്‍ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡും പങ്കെടുത്തു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി അനൂപ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

അനൂപ് ജോണ്‍ കുരുവിള കേരള പോലീസിലെ എണ്ണപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളാണ്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തിയതോടെ എന്‍ ഐ എക്ക് കേരള പോലീസിനെയും സര്‍ക്കാരിനെയും വിശ്വാസമല്ലാതായി. കള്ളക്കടത്ത് നടത്തിയവര്‍ക്ക് സര്‍ക്കാരുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചു. അതോടെയാണ് ഭീകരരുടെ അറസ്റ്റിനെ തുടര്‍ന്നുള്ള നടപടികള്‍ കേരളത്തില്‍ നടത്തേണ്ടതില്ലെന്ന കാര്യം എന്‍ ഐ എ തീരുമാനിച്ചത്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. എന്‍ ഐ എയുടെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ആഭ്യന്തര മന്ത്രി നേരിട്ടാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ഏജന്‍സിയുടെ നീക്കങ്ങള്‍ രഹസ്യമായി നടത്തിയിലെങ്കില്‍ വിവരം ചോരുമെന്ന് കേന്ദ്രം കരുതുന്നു. ബംഗാളികളോട് കേരള പ്രത്യേക മമതയുണ്ടെന്നും കേന്ദ്രം വിശ്വസിക്കുന്നു.

അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദില്ലി കോടതിയിലാണ് ഹാജരാക്കുക. പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന്‍ എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും. ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ദില്ലിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ദില്ലിയിലാകും നടക്കുക. അതേസമയം, കൊച്ചിയില്‍ പിടിയിലായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ച് കൂടി എന്‍ഐഎ കൊച്ചി യൂണിറ്റ് അന്വേഷണം തുടരുന്നുണ്ട്. എന്നാല്‍ അവരുടെ യാതൊരു സൂചനകളും കേരള പോലീസിന് നല്‍കിയിട്ടില്ല.

രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട ഒമ്പത് പേര്‍ പിടിയിലലായത്. ശനിയാഴ്ച പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായത്.

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിര്‍മ്മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളും കൊച്ചിയില്‍ താമസിച്ചിരുന്നത് എന്നാണ് വിവരം. എന്‍ഐഎയുടെ ഉന്നതഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.

ഇവരുമായി ബന്ധപ്പെട്ട് കേരളത്തില്‍ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇവര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്. ഇതും കേരള പോലീസിനെ അറിയിച്ചിട്ടില്ല.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ മേഖലയില്‍ 180ഓളം അല്‍ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ സജീവസാന്നിധ്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചതിന് പിന്നാലെയാണ് എറണാകുളത്ത് നിന്നും 3 തീവ്രവാദികള്‍ പിടിയിലാവുന്നത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് അടക്കമുള്ള തീവ്രവാദശൃംഖലകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ദിവസങ്ങള്‍ മുന്‍പാണ് കേന്ദ്രഅഭ്യന്തരസഹമന്ത്രി ജി.കിഷന്‍ റെഡ്ഡി രാജ്യസഭയെ രേഖാമൂലം അറിയിച്ചത്.

തീവ്രവാദവുമായി ബന്ധപ്പെട്ട് 17 കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 122 പേരെ ഇതിനോടം അറസ്റ്റ് ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലും കര്‍ണാടകത്തിലുമാണ് ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന് ഏറ്റവും ശക്തമായ സ്വാധീനമുള്ളതെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇതോടൊപ്പം പശ്ചിമബംഗാളിലും തീവ്രവാദി ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്‍സ് സജീവമാണ്. ഈ റിപ്പോര്‍ട്ട് വന്ന് ഒരാഴ്ച തികയും മുന്‍പാണ് കേരളത്തിലും ബംഗാളിലുമായി ഒന്‍പത് പേരെ എന്‍ഐഎ പിടികൂടിയത്.എന്നാല്‍ കേരളം ഇതിനെ നിസാരവത്കരിച്ചു. നിസ്സാര സംഭവകള്‍ക്ക് പിന്നാലെ പായുന്ന കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം ഏറ്റവും സേഫായി നടത്താമെന്ന് തീവ്രവാദസംഘടനകള്‍ വിശ്വസിക്കുന്നു.

സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് നാമാവശേഷമായതോടെ അഫ്ഗാനിസ്ഥാനും ചില ആഫ്രിക്കന്‍ രാജ്യങ്ങളും കേന്ദ്രീകരിച്ചാണ് തീവ്രവാദികളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. പല ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഐഎസ് സ്ലീപ്പിംഗ് സെല്ലുകള്‍ സജീവമാണ്. ഇന്ത്യയില്‍ കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര,പശ്ചിമബംഗാള്‍,രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തീവ്രവാദസാന്നിധ്യം ശക്തമായിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പ്രതികളില്‍ നിന്ന് ലാപ് ടോപ്, മൊബൈല്‍ ഫോണ്‍, ചില ലഘുലേഖകള്‍ എന്നിവയെല്ലാം കണ്ടെത്തിയെന്നാണ് എന്‍ഐഎ അറിയിക്കുന്നത്. എന്നാല്‍ ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. പ്രതികള്‍ താമസിച്ചിരുന്ന ക്യാമ്പുകളിലെ മറ്റ് താമസക്കാരെയടക്കം വിളിച്ച് വരുത്തി എന്‍ഐഎ വിശദമായ ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി  (31 minutes ago)

നടി മധു മൽഹോത്ര അന്തരിച്ചു....  (53 minutes ago)

വാഹനാപകടത്തിൽ തമിഴ്നാട് കള്ളകുറിച്ചി സ്വദേശി മരിച്ചു....  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും  (1 hour ago)

 സംസ്ഥാനത്തെ തെക്കന്‍ തീരങ്ങളില്‍ ഇന്നും നാളെയും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും...  (1 hour ago)

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...  (2 hours ago)

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം‌  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട്... ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി...  (2 hours ago)

സാഹസിക തൊഴിലുകൾക്ക് അംഗീകാരം! മകരം രാശിക്കാർക്ക് ഇന്ന് പ്രശംസയുടെ സമയം!  (2 hours ago)

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്...  (3 hours ago)

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (10 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (11 hours ago)

Malayali Vartha Recommends